ബുധനാഴ്‌ച, ജൂൺ 13

മരണത്തിലൂടെ ജന്മം കൊള്ളുന്നവര്‍.

ഇരുട്ടിന്‍റെ  മറവില്‍ പതിയിരുന്ന മരണത്തിന്‍റെ  കാല്‍പെരുമാറ്റം ഒരു പക്ഷെ ചന്ദ്രശേഖരന്‍ കേട്ടിരിക്കില്ല . തന്‍റെ ഒടുവിലത്തെ യാത്രയാണ് എന്നറിയാതെ സ്വയം മരണം കൈ നീട്ടി വങ്ങുമ്പോള്‍ തന്‍റെ മുഖത്ത് അന്‍പത്തൊന്നു വെട്ടുകള്‍ ഏറ്റുവാങ്ങുമ്പോള്‍ ഒരു പക്ഷെ ആദ്ദേഹം എന്തായിരിക്കും ചിന്തിച്ചിരിക്കുക. പാവപ്പെട്ടവന്റെ മോചനത്തിനായി ഒരു കമ്യുണിസ്റ്റ് ആയ എന്‍റെ രക്തം കൂടി എടുത്തുകൊള്‍ക . നാളെ എന്നിലൂടെ ഞാന്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ അനേകം കമ്യുനിസ്റ്റുകള്‍ ഇവിടെ ജന്മം കൊള്ളട്ടെ.അവര്‍ നമ്മുടെ ഇടയിലെ കപട രാഷ്ട്രീയത്തെ തിരിച്ചറിയട്ടെ .ഓരോ കമ്യുനിസ്റ്റും മരിക്കുന്നത്  ചുരുട്ടിയ മുഷ്ടി ഉയര്‍ത്തിക്കാട്ടിയാണ്. മരണത്തിലൂടെ ജന്മം കൊള്ളുന്നവരാന് അവര്‍.ഒരു കത്തിക്ക് അല്ലങ്കില്‍ ഒരു വടിവാളിന് അവരെ കൊല്ലാനാകില്ല പകരം  അവരെ പുനര്‍ ജനിപ്പിക്കാന്‍ മാത്രമേ കഴിയൂ .മുഖം വെട്ടി  വിക്രിതമാക്കുമ്പോള്‍ അവരുടെ മുഖ കാന്തി കൂടുതല്‍ ശോഭിതമാകുന്നു. മണ്ണില്‍ നിന്ന് അവര്‍ മനസിലേക്ക് കുടിയേറുന്നു, ഒരിക്കലും മായ്ക്കാന്‍ ആവാത്ത വിധം കൂടുതല്‍ വ്യക്തതയോടെ. ഇപ്പോള്‍ ഇരുളില്‍ പരതുന്നത് സഖാവ് ചന്ദ്രശേഖരനല്ല പകരം മൂര്‍ച്ച വച്ചു മിനുക്കിയ കത്തിയുമായി ഇരുളില്‍ പതിയിരുന്നു വെട്ടിയ ഭീരുക്കളായ ചില ആത്മാക്കളാണ്. പ്രിയ സുഹൃത്തുക്കളെ!! കാലം നിങ്ങള്‍ക്കും ചിലത് ബാക്കിവചിരിക്കും. ഒരു പക്ഷെ നിങ്ങളില്‍ ചിലര്‍ ജീവിച്ചിരുന്നതായി പോലും വരും തലമുറ ഓര്‍ക്കാനിടയില്ല. എങ്കിലും ഒരു പക്ഷെ കാലം നിങ്ങള്ക്ക്  മാപ്പുതന്നേക്കാം  ഒരു  പാവം മനുഷ്യനെ മരണത്തിലൂടെ ഉയര്‍ത്തിയതിന് . 

ഞാന്‍ അറിയാത്ത എന്നാല്‍  കൂടുതല്‍ അറിയുന്ന സഖാവിനു ആദരാജ്ഞലികള്‍ !!!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ