ശനിയാഴ്‌ച, ജൂൺ 29

പഴം ചൊല്ലിൽ പതിരില്ല 

നെല്ലിക്ക 

ആദ്യം ചവർക്കും  പിന്നെ മധുരിക്കും

ഭരണം

ആദ്യം മധുരിക്കും പിന്നെ ചവർക്കും

പണ്ട് 

നാണം കെട്ടും പണമുണ്ടാ ക്കിയാൽ
നാണക്കേടാ പണം തീര്തിടും

ഇന്ന് 

നാണം കേട്ട് പണ മുണ്ടാക്കിയാൽ
നാണക്കേട്‌ ജീവിതം മുഴുവൻ പിന്തുടരും
( കാരണം: മീഡിയ )


ബുധനാഴ്‌ച, ജൂൺ 19



മഴയും മനസ്സും 


പുറത്ത് മഴ തിമിര്ത്തു പെയ്യുകയാണ്. കലവര്ഷത്തിന്റെ ശക്തി കുറയും എന്ന  നിരീക്ഷകരുടെ വിലയിരുത്തൽ ശരിയല്ല എന്ന് തെളിയിക്കുന്ന വിധമാണ് മഴയുടെ ശക്തി . ശരീരത്തിൽ തണുപ്പ് കയറി തുടങ്ങിയിരിക്കുന്നു. ഫ്ലാസ്കിൽ നിന്നും  കട്ടൻ  കാപ്പി ഗ്ലാസ്സിലേക്ക്‌  പകര്ന്നു . ഏതായാലും ഈ വര്ഷം മഴ കുറഞ്ഞു എന്ന് ആരും പരാതിപ്പെടില്ല. അകത്തുനിന്നു അമ്മയുടെ ശാപവാക്കുകൾ കേൾക്കുന്നു.
എന്തൊരു നശിച്ച മഴ !.

ഏതാണ്ട്  രണ്ടാഴ്ച മുൻപ് ഇതേപോലോ രു ശാപം കേട്ടിരുന്നു.

ഈ നശിച്ച ചൂടിനു എന്നാണു ഒരു അറുതി !.

 കട്ടൻ കാപ്പി  പകര്ന്നു തന്ന ചൂടിൽ അല്പം ആശ്വാസം തോന്നി. വീടിന്റെ മുകളിൽ  പതിക്കുന്ന വെള്ളം താഴോട്ട് ഒഴുകുന്നതിന്റെ കാതടപ്പിക്കുന്ന  ശബ്ദം . ഏതായാലും ഈ വര്ഷം പവർ കട്ടും ജലക്ഷാമവും ഉണ്ടാകില്ല എന്ന് കരുതാം.സമയം കടന്നു പോയി. കാപ്പി  പകർന്നു  തന്ന ചൂട് ഇപ്പോൾ ശരീരത്തിൽ  നിന്ന് വിട്ടു  പോയിരിക്കുന്നു . കട്ടിലിൽ നിന്നും പുതപ്പ് എടുത്തു പുതച്ചു. നാട്ടിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളതിലായിരിക്കുന്നു . ഇനിയിപ്പോൾ എന്തെല്ലാമാണോ കരുതിവച്ചിരിക്കുന്നത്‌ ?. ഈശ്വരോ രക്ഷതു!. ഉറക്കം വരുന്നില്ല എന്നാലും കട്ടിലിൽ കിടന്നു. ഇടയ്ക്കു അമ്മയുടെ മുറിയിൽ  നിന്ന് ചുമ കേട്ടു . കാലാവസ്ഥ മാറിയതിന്റെയായിരിക്കും . അമ്മക്കിപ്പോൾ പ്രായത്തിന്റെ അസ്വസ്ഥതകൾ കാണിച്ചു തുടങ്ങിയിരിക്കുന്നു വൈദ്യരുടെ മരുന്നൊന്നും തീരെ പറ്റുന്നില്ല. അല്ലെങ്കിലും ഇത്തരം കാലാവസ്ഥകളിൽ ആയുർവേദത്തിനു ചില പരിമിതികൾ  ഉണ്ടാവും . നല്ല ഒരു അലോപ്പതി ഡോക്ടറെ കാണിക്കണം.  മനസ്സിൽ കരുതി. 

പുറത്തു മഴയുടെ ശക്തി കൂടുകയാണ്. പത്തു വര്ഷം മുന്പുള്ള ഒരു ഇടവപ്പാതി നാൾ  അയാളുടെ മനസിലൂടെ കടന്നു പോയി. അവളും ഞാനും ഒരുമിച്ചു  ഒരു പകല് മുഴുവൻ വീടിന്റെ വരാന്തയിൽ  മഴയും കണ്ട്  തണുപ്പിൽ പൊതിഞ്ഞ ഈറ ൻ കാറ്റുമേറ്റ് അങ്ങനെ ... .ഇടയ്ക്കു കട്ടൻ ചായയും കപ്പ പുഴുക്കും. മുളക് ചമ്മന്തിയും കൂട്ടി  കപ്പ കഴിക്കുന്നതിന്റെ സുഖം എനിക്ക് പരിചയപ്പെടുത്തിയത് അവളാണ്. ഒരുപാട് കാറ്റടി കൊള്ളേണ്ട മക്കളെ. അടുക്കളയില നിന്ന് അമ്മയുടെ ശബ്ദം  . ചെറുപ്പത്തിന്റെ തിമിർപ്പിൽ ആ വാക്കുകൾക്ക് ഞങ്ങളെ പിൻ തിരിപ്പിക്കാൻ ആയില്ല. ആ രാത്രിയിൽ കടുത്ത പനിയുമായി അവൾ വിറക്കുന്നത് കണ്ടാണ്‌ ഞാൻ ഉണര്ന്നത്. അമ്മയെ വിളിച്ചുനര്തി ചുക്ക് കാപ്പി ഉണ്ടാക്കിച്ചു.  എത്ര പറഞ്ഞാലും കേൾക്കില്ല . തണുപ്പ് അടിച്ചതിന്റെ നീർ ദോഷമാണ്.  അമ്മയുടെ വക ശകാരം . നാളെ വൈദ്യരെ കണ്ടു  മരുന്ന് വാങ്ങി കഴിച്ചാൽ  മതി പനിയൊക്കെ മാറിക്കൊള്ളും. അമ്മ നല്കിയ ചുക്ക് കാപ്പിയിൽ സ്നേഹത്തിന്റെ മരുന്നുണ്ടായിരുന്നു എന്ന് തോന്നുന്നു. ഒന്ന് രണ്ടു മണിക്കൂർ  കഴിഞ്ഞപ്പോൾ പനി  പമ്പ കടന്നു. 

ഓർമയിൽ നിന്ന് ഉണര്ന്നത്  ഫോണിന്റെ ശബ്ദം കേട്ടാണ്. അതവളായിരുന്നു. വീടിലെ ചില ആവശ്യങ്ങൾക്കായി  പോയതാണ്. ഇപ്പോൾ മഴ എങ്ങനെ ഉണ്ട്? അധികം തണുപ്പ് അടിക്കരുത്. അമ്മയെ സൂക്ഷിക്കണം കേട്ടോ? എല്ലാത്തിനും എന്റെ വക ഓരോ മൂളൽ .അസമയത്തുള്ള ഫോണ്‍ വിളിയിൽ നീരസം തോന്നിയെങ്കിലും അവളുടെ ശബ്ദം എന്റെ ശരീരത്തിലും  മനസിലും ചൂട് പകര്ന്നു. പുറത്തെ മഴയ്ക്ക് തണുപ്പിക്കാൻ ആകാത്ത സ്നേഹത്തിന്റെ ചുടു നിശ്വാസം.

കണ്ണുകളിൽ ഉറക്കം വന്നുതുടങ്ങിയിരിക്കുന്നു . അയാള് കിടക്കയിലേക്ക് ചഞ്ഞു.  വര്ന്തയിൽ ഞാനും അവളും. തിമിര്ത്തു പെയ്യുന്ന മഴ .നനുത്ത കാറ്റു ശരീരത്തിലേക്ക്  തുളച്ചു കയറുന്നു ഒപ്പം അവളുടെ ചുടു നിശ്വാസവും. എപ്പോഴോ അമ്മയുടെ ചുമകെട്ടാണ് ഉണര്ന്നത്. അയാൾ  ഫോണിലേക്ക് നോക്കി. മഴ ഇപ്പോഴും പെയ്തുകൊണ്ടിരിക്കുന്നു .പുതപ്പ്  തലവഴി മൂടി കണ്ണുമടച്ച്  കിടന്നു. സ്വപ്നത്തിന്റെ ബാക്കി കാണാൻ കഴിയും  എന്ന വിശ്വാസവുമായി.























ആയാളും ഞാനും തമ്മിൽ ? 

പുതു തലമുറ അരാഷ്ട്രീയ വാദികൾ ആകുന്നതിന്നെ പ്പറ്റി ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട് . എന്താണ് ഇന്നത്തെ രാഷ്ട്രീയം. കാപട്യം, പിടിച്ചുപറി, അഴിമതി സ്വജനപക്ഷപാതം, അക്രമം  പിന്നെ കൊലപാതകം . ഇന്നത്തെ യുവജനങ്ങൾ ഇത്തരം രാഷ്ട്രീയക്കാരിൽ നിന്ന് എന്താണ് പഠിക്കേണ്ടത് ? സ്വയം അധികാരം ചമഞ്ഞു ജനത്തെ പറ്റിക്കുന്ന രാഷ്ട്രീയ കപട്യതിനെതിരെ ഏതെങ്കിലും ഒരു കൂട്ടായ്മ ഉണ്ടാകുമ്പോൾ നാം ഒരുപാട് വേവലാതി പ്പെടുന്നത് എന്തിനാണ്. ? നമ്മുടെ വരും തലമുറയ്ക്ക് നല്കാൻ നമ്മുടെ കയ്യിൽ ഒന്നും തന്നെ ഇല്ല .രാഷ്ട്രീയം ഇന്ന് ഒരു ബിസിനസ്‌ ആണ്. പണം ഇട്ടു പണം വരുന്ന ഒരുതരം മുച്ചീട്ട് കളി .പോയവാരം വളരെ സംഘർഷഭരിതമായിരുന്നു . കേരളത്തിലെ  ചിലര്  സൂര്യനെ കൂട്ടുപിടിച്ച് നടത്തിയ ചില കള്ള ക്കളി പുറത്തു വന്നിരിക്കുന്നു. സരിതയും അയാളും തമ്മിൽ നടന്ന ഒരു കള്ള ക്കളിയുടെ ബാക്കിപത്രം .പക്ഷെ ആരാണ് അയാൾ ?  കോടികളുടെ ഈ രാഷ്ട്രീയ വിവാദത്തിൽ ജനങ്ങളുടെ മുന്നില് കൊഞ്ഞനം കുത്തുന്ന അയാൾ ആരെന്നു .  മനസിലാക്കാൻ ഒരു പ്രൈമറി വിദ്യാർഥി യുടെ അറിവ് മാത്രം മതി. എന്നിട്ടും ജനത്തിനെ മണ്ടന്മാർ ആക്കുന്ന രാഷ്ട്രീയ പ്രഹേളിക തുടരുന്നു. അധികാരത്തിന്റെ ഇടനാഴികളിൽ വിളയാടുന്ന കപട മുഖങ്ങൾ കേരളീയര്ക്ക് പരിചിതമാണ്. ഇത്തരക്കാരുടെ കയ്യിലെ പാവകളാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വം. കാരണം മറ്റൊന്നുമല്ല . നമുക്കും കിട്ടണം പണം. അതിപ്പോ ആരെ കൊന്നിട്ടായാലും വേണ്ടില്ല. മനസാക്ഷിയില്ലാത്ത ഇത്തരം നേതൃത്വങ്ങളെ തലയിൽ കൊണ്ടുനടക്കുന്നവർ ഇഛിക്കുന്നതും മറ്റൊന്നല്ല. എന്നാൽ രാഷ്ട്രീയ നേതാക്കളെ അടച്ച് ആക്ഷേപിക്കുന്നതും ശ രിയല്ല.ജന നന്മ മാത്രം കാംഷിക്കുന്ന ചിലരെങ്കിലും ഇവർക്കിടയിൽ  ഉണ്ട് . എന്നാൽ ഇത്തര ക്കാര്ക്ക് അധികാരത്തിന്റെ വരാന്തയിൽ ഇരിക്കാനേ കഴിയൂ.  ജനാധിപത്യം ഒരു പണാധിപത്യം ആകുന്ന കാഴ്ച കുറെ കാലമായി നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് രാഷ്ട്രീയം പണം കായ്ക്കുന്ന മരം ആകുമ്പോൾ അഴിമതി ഒരു കേവല കാഴ്ചകൾ മാത്രം. രാജ്യത്തിൻറെ സമ്പത്ത് ഘടന ആപത്കരമായ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു എന്ന  സത്യം നമുക്ക് മറച്ചു വക്കാൻ ആകില്ല . ലക്ഷം കോടി കൊഴക്കഥകൾ നമുക്ക് ഇന്നൊരു നടോടിക്കഥ പോലെ ആണ്. CAG എന്നൊരു സംവിധാനം ഇല്ലെങ്കിൽ ഇത് ആരും അറിയുമായിരുന്നില്ല. നമ്മുടെ മടിശീല ചോര്ന്നു  ഒന്നും ഇല്ലാതെ ആകുമ്പോൾ, നമ്മിൽ  വിശപ്പ്‌ പിടിമുറുക്കുമ്പോൾ ഒരു പക്ഷെ  തിരിച്ചറിവ് ഉണ്ടാകാതിരിക്കില്ല . പക്ഷെ അന്ന് നാം ഏറെ വൈകിപ്പോയിരിക്കും.

ഒരു അഴിമാതിക്കഥ  പുറത്തുവരുമ്പോൾ മാത്രം വെവലാതികൊല്ലുന്ന നാം ഇത്തരം കാപട്യം നിറഞ്ഞ മുഖങ്ങളെ തിരിച്ചറിയുന്നില്ല എന്നത് മനപ്പൂർവം  എന്നേ കരുതാനാകൂ.  പുതിയ കാലഖട്ടത്തിലെ തലമുറ രാഷ്ട്രീയ സത്യസന്ധത എന്തെന്ന് തിരിച്ചറിയുമ്പോൾ മാത്രം നമ്മുടെ നാട്ടിൽ സമാധാനവും സമ്പന്നതയും കൈവരുകയുള്ളൂ . അതിനുള്ള ഒരു തിരുത്തൽ ശക്തിയാകണം നമ്മുടെ പുതുതലമുറ. ഒപ്പം നമുക്കിടയിലെ കപട മുഖങ്ങൾ ക്കെതിരെ ജാഗരൂഗ രായിരിക്കുക.