ഇത് വായിക്കുന്നതിൽ തെറ്റില്ല കാരണം ഇത് നിങ്ങള്ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്.
നടന്നുപോകുന്ന വഴികളിൽ നാം ചിലത് കൈവിടുന്നു മറ്റുചിലത് കണ്ടെത്തുന്നു. കൂടുതൽ കണ്ടെത്തലുകൾക്കായി കാത്തിരിക്കുന്നു
ബുധനാഴ്‌ച, ഡിസംബർ 23
ആരോഗ്യ ചിന്തകൾ - രോഗം വരാതിരിക്കാൻ ചികിത്സിക്കുക
നാം ആരും ആശുപത്രിയിൽ പോകാൻ ഇഷ്ടപ്പെടുന്നവരല്ല. ആശുപത്രികൾ എപ്പോഴും നമ്മുടെ മനസ്സിൽ ഉണർത്തുന്നത് ആശങ്കകളാണ്. രോഗിയായ ഒരാൾ ആശുപത്രിയിൽ എത്തുമ്പോൾ അയാളുടെ പ്രാര്ത്ഥന തനിക്കു കാര്യമായ ഒരു രോഗം ഉണ്ടാകരുതേ എന്നാണ് . ഭാഗ്യവന്മാരയ ചിലർ സന്തോഷത്തോടെ ആശുപത്രി വിട്ടിറങ്ങുമ്പോൾ ചിലരെങ്കിലും കടുത്ത മാനസിക സമ്മർദവും അതീവ ദുഖിതരുമായി ആശുപത്രി വിട്ടിറങ്ങേണ്ടാതായി വരുന്നു.ഒരു രോഗിയാണെന്ന് അറിയുമ്പോൾ മാത്രമാണ് നമ്മുടെ ആരോഗ്യത്തെ കുറിച്ച് നാം പലപ്പോഴും ചിന്തിക്കുന്നത്. ആരോഗ്യത്തിന് തെല്ലു വില കല്പ്പിക്കാതെ രാപ്പകലില്ലാതെ അധ്വാനിച്ചു പണം നേടിക്കഴിഞ്ഞ് ശിഷ്ടകാലം ആ പണം ഉപയോഗിച്ച് ചികിൽസിക്കേണ്ടി വരുന്ന അവസ്ഥ ഇപ്പോൾ പുതുമയുള്ളതല്ല. ചിലപ്പോൾ നാം നേടിയ പണം ചികിത്സക്ക് മതിയാവാതെ വരുന്നതും അത്ര വിരളമല്ല. ഏതു രോഗത്തിനുമുള്ള ചികിത്സ ഇന്ന് ലോകമെമ്പാടും ലഭ്യമാണ്.പക്ഷെ അതിനുള്ള ഭീമമായ ചിലവുതന്നെയാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
ലോകത്താകമാനം ഇപ്പോൾ ഏറ്റവും നന്നായി നടക്കുന്ന ബിസ്സിനെസ്സ് എന്തെന്ന് ചോദിച്ചാൽ അത് ആരോഗ്യപരിപാലനം തന്നെ എന്ന് പറയേണ്ടി വരും. ആശുപത്രികളും വിലകൂടിയ ഡോക്ടർമാരും കൂടി ഈ രംഗത്ത് ഒരു മാഫിയാ വൽക്കരണം തന്നെ നടത്തുന്നുണ്ട്. വികസനത്തിനായി കോടികൾ ചിലവഴിക്കുന്ന നമ്മുടെ രാജ്യത്ത് സാധാരണ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് ചിലവഴിക്കുന്നത് തുലോം കുറവാണു എന്നതാണ് സത്യം. ഇത് ഏതെങ്കിലും ഒരു ഭരണ കൂടത്തിന്റെ പരാജയം ആണ് എന്ന് പറയാൻ ആകില്ല . ആരോഗ്യാവസ്ഥയെ കുറിച്ച് നമുക്കുള്ള കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. നമ്മുടെ ശരീരത്തിന് രോഗിയാകുമ്പോൾ നാം കൊടുക്കുന്ന ശ്രദ്ധ എന്തുകൊണ്ട് ആരോഗ്യവാനായിരിക്കുമ്പോൾ നാം നല്കുന്നില്ല എന്നത് ഒരു ശരിയായ ചോദ്യമാണ്. പലപ്പോഴും ഞാൻ എന്നോട് തന്നെ ഇത് ചോദിക്കാറുണ്ട്. എന്നാൽ ഇതിനുള്ള ഉത്തരം വളരെ ലഘുവാണ് "ആരോഗ്യവാനായിരിക്കുമ്പോൾ നാം നമുക്ക് ചുറ്റും മാത്രം നോക്കുന്നു എന്നാൽ രോഗാവസ്ഥയിൽ നാം നമ്മളെപ്പറ്റി മാത്രം ചിന്തിക്കുന്നു." ഇതിൽ നിന്നും ഒന്ന് മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രോഗമില്ലാത്ത അവസ്ഥയിൽ നാം നമ്മുടെ ശരീരത്തെക്കുറിച്ച് അൽപനേരം ചിന്തിക്കുക. അപ്പോൾ നമ്മുടെ ഇപ്പോഴത്തെ അവസ്ഥ നമുക്ക് കൃത്യമായി ബോധ്യപ്പെടും. അവിടെനിന്നും ഒരു തിരുത്തലിനു നാം തയ്യാറായാൽ തീർച്ചയായും ഒരു പരിധിവരെ രോഗാവസ്ഥയില്നിന്നും നമുക്ക് അകന്നു നില്ക്കാൻ കഴിയും. രോഗിയായത്തിനു ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലതല്ലേ രോഗം വരാതിരിക്കാൻ ചികിൽസിക്കുന്നത്.
ആരോഗ്യ വിചാരം : ചില ആരോഗ്യ ചിന്തകൾ ഇവിടെ പങ്കുവയ്ക്കുന്നു . ഇത് നിങ്ങള്ക്ക് തീർച്ചയായും ഉപകാരപ്പെടും. കൂടുതൽ പ്രതീക്ഷിക്കുക.
ഇന്നത്തെ വിഷയം - ജീവകം - ഡി ( വിറ്റമിൻ ഡി )
നമ്മുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമായ ഒന്നാണ് ജീവകം - ഡി. നമ്മുടെ ശരീരത്തിൽ സുര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ മാത്രമാണ് ഇത് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഇതിന്റെ അളവ് കുറവായാൽ ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യുന്നത് കുറയുകയും ഇതുവഴി എല്ലുകൾക്ക് ബലക്കുറവുണ്ടാകുന്നു എന്ന് ആരോഗ്യ ശാസ്ത്രം പറയുന്നു. എന്നാൽ ഏറ്റവും പുതിയ കണ്ടെത്തലുകൾ പ്രകാരം ഹൃദ്രോഗങ്ങൾക്കും , ക്യാൻസറിനും പ്രധാന കാരണം കുറഞ്ഞ തോതിലുള്ള ജീവകം -ഡി ആണ്. പുതിയ പഠനപ്രകാരം ശരിയായ അളവിൽ ഈ ജീവകം ശരീരത്തിൽ ഉണ്ടെങ്കിൽ ക്യാൻസർ വരാനുള്ള സാധ്യത തുലോം കുറവാണ് എന്നാണ്.
പണ്ട് കാലത്ത് ഈ ജീവകത്തിന്റെ അളവ് കണക്കാക്കാൻ മാർഗമില്ലായിരുന്നു. എന്നാൽ ഇന്ന് ജീവകം - ഡി എല്ലാ ലാബുകളിലും ടെസ്റ്റ് ചെയ്യുന്നതാണ്. ഇതിന്റെ അളവ് 30 ng നും 70ng നും ഇടയില നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ മാരക രോഗങ്ങളെ ചെറുക്കാനുള്ള ശക്തി നമുക്കുണ്ടായിരിക്കും എന്ന് മെഡിക്കൽ സയൻസ് പറയുന്നു. ഇതിനുള്ള മാർഗവും വളരെ എളുപ്പമാണ്. ദിവസേന കേവലം 10 മിനിട്ട് നേരം സുര്യ രശ്മികൾ നമ്മുടെ ശരീരത്തിൽ കൊള്ളാൻ അനുവദിക്കുക. എന്നിട്ടും അളവ് തീരെ കുറവാണെങ്കിൽ ജീവകം ഡി മരുന്നായി എല്ലായിടങ്ങളിലും ലഭ്യവുമാണ്. ഇത് ഒരു ഡോക്ടറുടെ നിർദേശ പ്രകാരം കഴിക്കുക. നമ്മുടെ കുട്ടികളെ വെയിലിൽ കളിക്കുന്നതിൽ നിന്നും നാം വിലക്കാറുണ്ട് .ഇനി മുതൽ അത് വേണ്ട അവർ വെയിലിൽ കളിച്ചു വളരട്ടെ അതുവഴി അവർ ഒരു ആരോഗ്യമുള്ള തലമുറയായി മാറട്ടെ .
ബുധനാഴ്‌ച, ഡിസംബർ 16
യഥാർത്ഥ പുണ്ണ്യത്തിലേക്കുള്ള ശരിയായ മാർഗം
കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങൾ ഏകദേശം മൂവയിരത്തിനടുത്തു വരും . ഈ ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി നാല് ദേവസ്വങ്ങൾ നിലവിലുണ്ട് ഉണ്ട് ഇതിൽ ഗുരുവായൂര് ദേവസ്വവും മലബാർ ദേവസ്വവും തിരുവിതാങ്കൂർ ദേവസ്വവും കൂട്ടിയാൽ കേരളത്തിലെ ക്ഷേത്രങ്ങളുടെ വരുമാനത്തിന്റെ സിംഹഭാഗവും വരും എന്നാണു നമ്മുടെ ഒക്കെ വിശ്വാസം. ഈ അടുത്ത ദിവസം നമ്മുടെ ദേവസ്വം മന്ത്രി നിയമ സഭയിൽ പറഞ്ഞത് ക്ഷേത്രങ്ങളുടെ മൊത്ത വരുമാനത്തിൽ കൂടുതൽ അതിന്റെ നടത്തിപ്പിനായി ചിലവഴിക്കുന്നു എന്നാണു. ഇവിടെ രണ്ടു ചോദ്യങ്ങള്ക്ക് സർക്കാർ ഉത്തരം പറയേണ്ടിയിരിക്കുന്നു.
ഒന്ന് മേൽപറഞ്ഞ ക്ഷേത്രങ്ങളുടെ എണ്ണവും വരുമാനവും കണക്കിലെടുത്താൽ സർക്കാർ പറയുന്ന പറയുന്ന കണക്കു കേരളത്തിലെ ഒരു ഹിന്ദുവിനും വിശ്വസിക്കാനാകില്ല. ഇനി ഇത് സത്യമാണെങ്കിൽ കേരളത്തിലെ ക്ഷേത്രവരുമാനത്തിന്റെ സിംഹ ഭാഗവും എവിടന്നോ ചോർന്നു പോകുന്നുണ്ട്. അത് സമഗ്ര അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ് .
രണ്ടാമതായി സർക്കാരിന്റെ കണക്കു ശരിയാണെങ്കിൽ നാനാ ജാതി മതസ്ഥരായ ജനങ്ങളുടെ നികുതിപ്പണം എന്തിനു നിങ്ങൾ ക്ഷേത്രങ്ങൾക്ക് മാത്രമായി നല്കുന്നത് എന്ന ചോദ്യത്തിനു സർക്കാർ ഉത്തരം പറയണം.
നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളെ സർക്കാർ സഹായിക്കുന്നത് നല്ലകാര്യം തന്നെ. പക്ഷെ അത് ഏതെങ്കിലും മതവിഭാഗത്തിന്റെ വിശ്വാസങ്ങൾ സംരക്ഷിക്കാനാവരുത്. ഓരോ മതസ്ഥരുടെയും വിശ്വാസങ്ങളും അവരുടെ ആരാധനാലയങ്ങളും സംരക്ഷിക്കാൻ അവർക്ക് കഴിയുന്ന സാഹചര്യമുള്ളപ്പോൾ സർക്കാർ ഇതിൽ നിന്നും വിട്ടുനില്ക്കുന്നതല്ലേ ശരിയായ ജനാധിപത്യം. ഇനി കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ പിന്നെ എന്തിനാണ് സർക്കാർ വക ദേവസ്വങ്ങൾ എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. ദേവസ്വങ്ങൾ രാഷ്ട്രീയക്കാരുടെയും സ്വജന പക്ഷപാതക്കരുടെയും താൽപ്പര്യങ്ങൾക്ക് വേണ്ടിമാത്രമാണ് അല്ലാതെ ഇവിടത്തെ ഹിന്ദു സമുദായത്തിന് വേണ്ടിയല്ല എന്നതല്ലേ വാസ്തവം. കണക്കു പറഞ്ഞ് ഇവിടെ സ്ഥാനമാനങ്ങൾ നേടിയെടുക്കുന്ന രാഷ്ട്രീയക്കാരും അവരുടെ കൂട്ട്കൃഷിക്കാരും ക്ഷേത്രങ്ങളുടെ ഉന്നമനത്തിനായല്ല യഥാർത്ഥത്തിൽ നിലകൊള്ളുന്നത് പകരം കേവലം സ്വാർത്ഥ തല്പര്യങ്ങൽക്ക് മാത്രമായാണ് .
ക്ഷേത്രങ്ങൾ ദൈവ സാന്നിധ്യമുള്ള ഇടമായാണ്ഹിന്ദുക്കൾ കരുതിപ്പോരുന്നത്. ദൈവത്തിനു പണം ആവശ്യമില്ല ആരോടും ചൊദിക്കുകയുമില്ല. ഭക്തർക്ക് മുന്നിൽ കൈ നീട്ടുന്നത് ദൈവത്തിന്റെ ബിനാമികളാണ് എന്ന ഒരു തിരിച്ചറിവ് ഹിന്ദു സമൂഹം ആർജിക്കെണ്ടാതായുണ്ട്. അതുകൊണ്ടുതന്നെ ക്ഷേത്രങ്ങളുടെ നിലനില്പ്പിനായി മാത്രം നിങ്ങൾ പണം നൽകുക കൂടുതൽ പണം ഉണ്ടെങ്കിൽ നിരാലംബരും ആശരണരുമായ മനുഷ്യർക്ക് ദാനമായി നല്കുക.ഇവിടെ ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകൾ നമുക്കാവശ്യമില്ല. ഹൈന്ദവൻ എന്ന് ആത്മാഭിമാനത്തോടെ പറയാൻ ഓരോരുത്തര്ക്കും കഴിയണം. യഥാർത്ഥ പുണ്ണ്യത്തിലേക്കുള്ള ശരിയായ മാർഗവും അതായിരിക്കും.
ഡൽഹിയിൽ നിന്നും നാം പഠിക്കാത്ത പാഠങ്ങൾ
ഡൽഹിയിൽ നടന്ന ബലാത്സംഗ കേസിനു ഇപ്പോൾ മൂന്നു വയസായിരിക്കുന്നു. ഇനിയും പ്രതികളുടെ ശിക്ഷ നടപ്പിലാക്കിയിട്ടില്ല . ഈ സംഭവത്തിന് ശേഷം അനേകം അതിക്രമങ്ങൾ ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ അത് തുടർന്നുകൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടിൽ എന്തുകൊണ്ടാണ് സ്ത്രീകള്ക്കും കുട്ടികൾക്കു എതിരെ നടക്കുന്ന ഈ അതിക്രമങ്ങളെ ചെറുക്കാൻ കഴിയാതെ പോകുന്നത്. ഇത്തരം കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ സമയ ബന്ധിതമായി നടപ്പിൽ വരുത്തുകയല്ലേ യഥാർത്ഥത്തിൽ വേണ്ടത്. ഇവിടെയാണ് ജനാധിപത്യത്തിൽ നമ്മുടെ നിയമ വ്യവസ്ഥയുടെ പരാധീനത നാം തിരിച്ചറിയേണ്ടത്. ജനാധിപത്യം എന്നത് എന്തിനുമുള്ള ലൈസൻസ് ആണ് എന്ന നമ്മുടെ ധാരണയാണ് പ്രധാന പരാജയ കാരണം. ഉദാഹരണത്തിന് അറേബ്യൻ രാജ്യങ്ങളിൽ ഇന്റർനെറ്റ് പോണ്‍ സൈറ്റുകൾ പൂർണമായും നിരോധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നും ഇവിടെ വരുന്നവർ ഈ നിയമ വ്യവസ്ഥയോട് താദാത്മ്യം പ്രാപിച്ചു ജീവിക്കുന്നവരാണ്. എന്നാൽ ഇന്ത്യയിൽ ഏതാനും ഇന്റർനെറ്റ് സൈറ്റുകൾ നിരോധിച്ചപ്പോൾ ഉണ്ടായ കോലാഹലം നമുക്കറിയാം. അവിടെ മനുഷ്യാവകാശവും വ്യക്തി സ്വാതന്ത്ര്യവും പ്രധാന ചർച്ചാ വിഷയമായി. മൊബൈൽ ഇന്റർനെറ്റ് സർവീസായ 3G യും 4G യും ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യ വികസിക്കും എന്ന് പറയുന്ന ന്നമ്മുടെ മൊബൈൽ സേവന ദാദാക്കൾ ലക്‌ഷ്യം വക്കുന്നത് നമ്മുടെ യുവ തലമുറയെത്തന്നെയാണ്. ഇത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇന്ത്യയില പോണ്‍ സൈറ്റുകളുടെ നിരോധനത്തിന് അവർ എതിര് നില്ക്കുന്നതും. നമ്മുടെ യുവാക്കളിൽ ചിലരെങ്കിലും ഇത്തരം സൈറ്റുകളുടെ നിത്യ സന്ദർശകരാണ് എന്ന് സമീപകാലങ്ങളിൽ ഉണ്ടായ കേസുകൾ വ്യക്തമാക്കുന്നു. ഇന്റർനെറ്റ് ഈ കാലഖട്ടത്തിന്റെ ഏറ്റവും വലിയ നേട്ടമാണ് എന്നതിൽ ആർക്കും സംശയമില്ല പക്ഷെ അതിന്റെ വളര്ച്ചക്കൊപ്പം ഇത് അത് ദുർവിനിയോഗം ചെയ്യപ്പെടാതിരിക്കാനുള്ള മുൻകരുതലും നാം കൈക്കൊള്ളേണ്ടതായിട്ടുണ്ട്. നിർഭാഗ്യവശാൽ നമ്മുടെ അധികാരിവർഗത്തിന് അത് കഴിയാതെ പോകുന്നു എന്നതാണ് യഥാർത്ഥ്യം. അതിനു അവരെ മാത്രം നമുക്ക് കുറ്റപ്പെടുത്താനും ആകില്ല. കൊട്ടിഖോഷിക്കപ്പെടുന്ന നമ്മുടെ ജനാധിപത്യത്തിന്റെ ഒരു പരാധീനതയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. കുറ്റകൃത്യം നടത്തിയതിനു ശേഷം മാതൃകാപരമായി ശിക്ഷിക്കുന്നതോടൊപ്പം പ്രധാനമാണ് കുറ്റകൃത്യങ്ങൾ തടയാനുള്ള മുൻകരുതലുകളും. നിർഭാഗ്യവശാൽ രണ്ടാമതെത് നാം സൌകര്യപൂർവം മറക്കുന്നു.
ചൊവ്വാഴ്ച, ഡിസംബർ 1
ജീവാത്മാവ്
പുഴയാണ് ജീവൻ മഴയാണാത്മാവ്
പുഴ വിയർത്തു മഴയാകുന്നു
മഴ കരഞ്ഞു പുഴ പിറക്കുന്നു
മഴ പൊഴിയുമ്പോൾ തളിർക്കുന്നു ജീവൻ
മഴയോഴിഞ്ഞാൽ കരിയുന്നു സർവവും
കരയാം ഞാനിന്നു നിന്നെയോർത്ത് പക്ഷെ
കഴിയീല നിൻ ജീവൻ തിരിച്ചു നല്കാൻ.
പുഴ വിയർത്തു മഴയാകുന്നു
മഴ കരഞ്ഞു പുഴ പിറക്കുന്നു
മഴ പൊഴിയുമ്പോൾ തളിർക്കുന്നു ജീവൻ
മഴയോഴിഞ്ഞാൽ കരിയുന്നു സർവവും
കരയാം ഞാനിന്നു നിന്നെയോർത്ത് പക്ഷെ
കഴിയീല നിൻ ജീവൻ തിരിച്ചു നല്കാൻ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)