തിങ്കളാഴ്‌ച, ഫെബ്രുവരി 20

ജനകീയ സമരങ്ങള്‍ - രാഷ്ട്രീയ പാര്‍ടികളില്‍ പുനര്‍ വിചിന്തനം ആവശ്യമോ?

കഴിഞ്ഞ കുറെ കാലമായി കേരളത്തിലെ ജനകീയ സമരങ്ങളില്‍ നിന്ന് മുഖ്യധാരാ  രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍  മാറിനില്‍ക്കുന്നു എന്ന സത്യം ഒരു പക്ഷെ മലയാളികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല . കേരളത്തിലെ രാഷ്ട്രീയ പാര്‍ടികളുടെ പ്രവര്‍ത്തന രീതി കാര്യമായി വീക്ഷിക്കുന്നവര്‍ക്ക് ഇത് മനസിലാക്കാന്‍ ആകും എന്നാണ്‌  എന്‍റെ തോന്നല്‍.ഇത് പറയാന്‍ കാരണം സമീപ കാലങ്ങളില്‍ കേരളം കണ്ട ചില ജനകീയ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് . വിളപ്പില്‍ ശാലയില്‍ നടന്ന ജനകീയ സമരം, ഭൂ സമരങ്ങള്‍ , കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്സ് മാരുടെ സമരം, മുല്ലപ്പെരിയാര്‍ സമരം തുടങ്ങിയവയില്‍ ഉണ്ടായ രാഷ്ട്രീയ പങ്കാളിത്വം നോക്കിയാല്‍ ഇത് നമുക്ക് മന്സിലക്കവുന്നത്തെ ഉള്ളു.  സ്മരങ്ങളിനിന്നുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചുവടുമാറ്റത്തിന്  കാരണം  പലതാണ്. അധികാര രാഷ്ട്രീയത്തിന്‍റെ സുഖം പറ്റി വളരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ ജനകീയ  വിഷയങ്ങളില്‍ നേരിട്ടു ഇടപെടാന്‍ തത്വത്തില്‍ ചില പരിമിതികളുണ്ട്  അത് ഭരണ പക്ഷതിനായാലും പ്രതിപക്ഷതിനായാലും ശരി .ഒരു പക്ഷെ ഇത്തരം  പരിമിതികള്‍ തന്നെ ആണ് ജനങ്ങളില്‍ നിന്നും ഇവരെ  അകറ്റി നിര്‍ത്തുന്നത്.    മാറി മാറി ഭരിക്കുന്ന ഇടതു വലതു കക്ഷികളുടെ കേവലമായ രാഷ്ട്രീയ പരിമിതിയായി മാത്രം ഇതിനെ കണ്ടാല്‍ പോരാ മറിച്ച്  കാലാ കാലങ്ങളില്‍ ഇത്തരം പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് സഹായ ഹസ്തങ്ങള്‍ ചൊരിയുന്നവരുടെ അപ്രീതി പിടിച്ചുപറ്റാന്‍ അവര്‍  തയ്യാറല്ല   എന്നതാണ് യാഥാര്‍ത്ഥ്യം  .ഒപ്പം തന്നെ പ്രധാനമാണ് ഇന്ത്യ മഹാരാജ്യത്തെ ട്രേഡ് യുനിയനുകളുടെ ശക്തി ക്ഷയം . അതി ശക്തമായ സമരങ്ങളിലൂടെ ഒരു കാലത്ത് തൊഴിലാളികളുടെ അവകാശങ്ങള്‍ പിടിച്ചു വാങ്ങിയ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍  ഇന്ന് കേവലം കടലാസ് പ്രസ്ഥാനങ്ങളായി  മാറുന്ന കാഴ്ചയാണ്  നാം കണ്ടു കൊണ്ടിരിക്കുകയാണ്. ഇതിനു  കാരണം നമ്മുടെ രാജ്യത്തു രാഷ്ട്രീയ പാര്‍ടികള്‍ എടുക്കുന്ന പ്രതിഷേധാര്‍ഹമായ    നിലപാടുകളാണ്. മുതലാളിത്വത്തിന്റെ കയ്യിലെ കേവലം പാവകളായി മാറിയിരിക്കുന്നു നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍. ആഖോഷങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും വാരി കോരി  നല്‍കുന്നവരുടെ   ആജ്ഞാനുവര്‍തികള്‍ ആകേണ്ട ഗതി കേടിലേക്ക് നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അധപ്പതിച്ചു കൊണ്ടിരിക്കുന്നു . തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും അവയുടെ  മാതൃ രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള അകലം വര്‍ധിച്ചിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞാല്‍ അതില്‍ അല്പം പരമാര്‍ത്ഥം ഇല്ലാതില്ല  .ഏതായാലും അവകാശ  സമരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍   ജനങ്ങള്‍ ഇപ്പോള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മുഖവിലക്ക് എടുക്കുന്നില്ല എന്നത് ഇന്നത്തെ നിലവിലുള്ള രാഷ്ട്രീയനേതൃത്വങ്ങള്‍  ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. ജനങ്ങളുടെ വിഷയങ്ങളില്‍ ശക്തമായി വാദിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആണ് ഇന്ന് നമ്മള്‍ക്ക് ആവശ്യം   ഓരോ രാഷ്ട്രീയ പ്രസ്ഥാനവും തങ്ങളുടെ പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തന വൈകല്യങ്ങളും  ഒരു നിമിഷം  തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും. കോടികള്‍ മുടിച്ചു നടത്തുന്ന സമ്മേളന മാമാങ്കങ്ങള്‍ ജനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനേ ഉപകരിക്കു. ഇത്തരം പ്രവര്‍ത്തനങ്ങള്‍  പ്രസ്ഥാനങ്ങളും ജനങ്ങളും തമ്മിലുള്ള  അകലം വര്‍ധിപ്പിക്കും  എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോള്‍ മാത്രമാണ്  ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ പാര്‍ടികളുടെ പങ്ക്  അര്‍ത്ഥ പൂര്‍ണമാകൂ.




തിങ്കളാഴ്‌ച, ഫെബ്രുവരി 13

എന്‍റെ പ്രണയ ചിന്തകള്‍

പ്രണയം ഒരു ദുര്‍ബല വികാരമാണ് എന്ന് ചിലര്‍ പറയാറുണ്ട്. അത് കൊണ്ടാണ് പ്രണയ ചാപല്യം എന്ന് നാം പലപ്പോഴും പറഞ്ഞു കേള്‍ക്കാറ്. പക്ഷെ ഞാന്‍ ഇതിനോട് യോജിക്കാന്‍ തയ്യാറല്ല കാരണം പ്രണയത്തോളം    ശക്തമായ ഒരു വികാരം ഇല്ല എന്നാണ് എന്‍റെ പക്ഷം. ഒരു പക്ഷെ ഈ ലോകത്ത് പ്രണയിക്കാതവരായി  ആരും ഉണ്ടായിരിക്കില്ല . പ്രണയത്തിനു  ജാതിയോ മതമോ ഭാഷയോ  ഒരുപക്ഷെ ലിംഗഭേദമോ  ബാധകമല്ല . സ്വവര്‍ഗ പ്രണയം ഇന്ന് ശക്തമായ ഒരു ചര്‍ച്ചാ വിഷയമാണ്  .പക്ഷെ നമുക്ക് എപ്പോഴും  പ്രിയങ്കരം സ്ത്രീ പുരുഷ പ്രണയമാണ് കാരണം അതാണ് ദൈവ നീതി .ദൈവം മനുഷ്യ രാശിക്കായി കരുതി വച്ചിട്ടുള്ള  ഏറ്റവും വലിയ സമ്മാനവും .   പ്രണയത്തിനു ഒരു ജീവചക്രം അഥവാ ലൈഫ് സൈക്കിള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ അതിന്‍റെ സാധ്യത നമുക്ക് തീര്‍ത്തും തള്ളിക്കളയാന്‍ ആവില്ല . കേവലം ഇഷ്ടത്തില്‍  തുടങ്ങി  പ്രണയത്തിന്‍റെ  ഉന്മാദ അവസ്ഥയിലേക്ക് വരെ ഇത് എത്തിച്ചേരുന്നു. ഭൌതിക  പ്രേരണയാല്‍ പ്രണയത്തിന്‍റെ അവസ്ഥകള്‍ക്ക് വ്യതിയാനങ്ങള്‍ വരാറുണ്ട് എങ്കില്‍ പോലും മാനവ രാശിയെ  കൂട്ടി ഇണക്കുന്ന ഏറ്റവും വലിയ ഒരു ഘടകമാണ് പ്രണയം.   ഒരു പക്ഷെ തീവ്ര  പ്രണയത്തിന്‍റെ ഏതെങ്കിലും ഒരു അവസ്ഥയില്‍ വേര്‍ പിരിയുന്നവരുടെ മനസ്സില്‍ പോലും പ്രണയത്തിന്‍റെ  വിത്തുകള്‍ നിലനില്‍ക്കുന്നുണ്ടാകും . അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പൊട്ടി മുളച്ചു വീണ്ടും പൂര്‍വ അവസ്ഥ സ്വീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു മാസ്മരികത പ്രണയം എന്നാ വികാരത്തിന് ഉണ്ട്. വ്യവസ്ഥാപിതമായ പ്രണയ സങ്കല്പങ്ങള്‍ നമുക്ക് ഉണ്ട് എങ്കിലും ഇത് തികച്ചും സ്വകാര്യമായ ഒരു അനുഭൂതിയാണ്. നമ്മിലെ അസ്തിത്വത്തെ തിരിച്ചറിയാന്‍ ഉതകുന്ന  ഉദാത്തമായ ഒരു അവസ്ഥ .

മനുഷ്യര്‍ക്ക്‌ പ്രണയിക്കാനായി   ഒരു ദിവസം കണ്ടെത്തിയ  ബുദ്ധി  രഷസന്മാര്‍ മനസിലാക്കാതെ പോയ അഥവാ മനപ്പൂര്‍വം മറന്നു പോയ ഒന്നുണ്ട്. പ്രണയം കേവലം ഒരു റോസാ പൂവിലോ  അതുപോലുള്ള ഏതെങ്കിലും സമ്മാനങ്ങളിലോ    ഒതുങ്ങുന്ന ഒന്നല്ല.  പ്രണയദിനത്തിന്റെ  വ്യവസായ വല്‍ക്കരണം വലിയ തോതില്‍ നമ്മുടെ പ്രണയ സങ്കല്‍പ്പത്തെ മാറ്റി മറിച്ചിട്ടുണ്ട് എന്ന് പറയാതെ  വയ്യ .നമ്മുടെ കലാലയങ്ങളില്‍ ഇതൊരു ആഖോഷമാണ്. ഒരു പക്ഷെ പ്രണയദിനം നമ്മുടെ ഭാവി തലമുറയെ പ്രണയത്തിന്‍റെ ആദ്യ പാഠം പഠിപ്പിക്കുന്ന ആഗോള കച്ചവട തന്ത്രം ആണ് എന്ന് പറയേണ്ടി വരും  . ഏതായാലും ഇത്തരത്തില്‍ പ്രണയത്തിന്‍റെ ആദ്യ പാഠങ്ങള്‍ പഠിക്കുന്ന എത്ര പേര്‍ പിന്നീട് ജീവിതത്തില്‍ യഥാര്‍ത്ഥ പ്രണയത്തിന്‍റെ സുഖം അനുഭവിക്കുന്നുണ്ട് എന്നത് അനുസരിച്ചിരിക്കും ഈ ദിനത്തിന്‍റെ വരും കാലങ്ങളിലെ പ്രസക്തി( പക്ഷെ ഈ വ്യവസായം കൂടുതല്‍ ശക്തി പ്രാപിച്ചു കോണ്ടേ ഇരിക്കും എന്നത് യഥാര്‍ത്ഥ്യം)  . പ്രണയത്തിന്‍റെ ജീവ ചക്രത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തി എന്നാ നിലയില്‍ ലോകത്തിന്‍റെ ഗതിവിഗതികള്‍ മാറ്റിമറിക്കാന്‍ പോന്ന  പ്രണയം എന്നാ വികാരം കൂടുതല്‍ ശക്തമാകട്ടെ എന്ന് ഈ ദിനത്തില്‍ ആശിച്ചു പോകുകയാണ് ഒപ്പം ഞാന്‍ ഓര്‍കുന്നു എന്നിലെ പ്രണയം തൊട്ടറിയുന്ന എന്‍റെ പ്രണയിനിയെ.......



ഞായറാഴ്‌ച, ഫെബ്രുവരി 12

ജീവിത യാത്ര

ഞാന്‍ യാത്രയിലാണ് 
നിശ്ചയമില്ലാത്ത വഴികളിലൂടെ 
എവിടെ എത്തിച്ചേരും എന്നറിയാതെ 
എന്ന്  തീരും എന്നറിയാതെ 
പോയകാലത്തെ ജീവിതഭാരം ചര്തിതന്ന  
വിഴുപ്പു ഭാണ്ഡം കൂട്ടിനുണ്ട് 
നടക്കും തോറും ഭാരം ഏറുന്ന 
കാലത്തിന്‍റെ ബാക്കി പത്രം
 ഞാന്‍ ഇപ്പോള്‍ നന്നായി കിതക്കുന്നുണ്ട്‌
നടക്കും തോറും കാലുകള്‍ ഇടറുന്നുണ്ട് 
പക്ഷെ കാലത്തിന്‍റെ തീരുമാനം
അത് അനുസരിക്കാതെ വയ്യല്ലോ!
കൂട്ടിനായി ആരെല്ലാമോ വരുന്നുണ്ട്
സ്നേഹിക്കാനായി  ചിലര്‍
വെറുക്കാനായി  മറ്റുചിലര്‍
ഒരു വാക്ക് പോലും  ഉരിയാടാതെ
ചിലര്‍ യാത്ര മതിയാക്കുന്നു
തികഞ്ഞ ആര്‍ജവത്തോടെ
മറ്റുചിലര്‍  യാത്ര തുടങ്ങുന്നു.
ഒരുകാര്യംഎനിക്ക് നിശ്ചയമുണ്ട്
ഒരുനാള്‍ എന്‍റെ  ഈ യാത്രയും  അവസാനിക്കും 
ഒരു മുന്നറിയിപ്പുമില്ലാതെ
ഒരു വാക്ക് പോലും പറയാനാവാതെ