വെള്ളിയാഴ്‌ച, ജനുവരി 13

മരം

എന്‍റെ വീട്ടു മുറ്റത്തൊരു മരമുണ്ട്
എന്‍ അച്ഛന്‍ നട്ട  മാമരം

പ്രഭാതങ്ങളില്‍ കുളിരേകും മരം!
ഉച്ച വെയിലില്‍ തണലേകും   മരം!
വിശപ്പടക്കാന്‍ ഫലം തരും മരം!
കിളികള്‍ക്ക്  വാഴാന്‍  വീടാണ് ഈ മരം!

എന്‍റെ വീടുമുട്ടതൊരു മരമുണ്ട്
എന്‍ അച്ഛന്‍ നട്ട  മാമരം

അറിയുന്നു ഞാനാ മരത്തിന്‍ ആത്മാവിനെ
പ്രകൃതിയെ തോട്ടറിയും  ജീവ ചൈതന്യത്തെ

ഇന്ന് ഞാനെന്‍ വീടു മുറ്റത്ത്‌
മറ്റൊരു തൈ   നാട്ടു
നാളെ അത് വളര്‍ന് ഒരു മരമാകും.
വരും നാളുകള്‍ക്കു
തണലേകാന്‍, ഫലമെകാന്‍
പിന്നെ തന്‍ നിശ്വാസ  വായുവാല്‍
ചുട്ടു പഴുക്കും ഭൂമിതന്‍
ഉഷ്ണത്തെ ശമിപ്പിക്കാന്‍


എന്‍റെ വീട്ടു മുറ്റത്തൊരു മരമുണ്ട്
എന്‍ അച്ഛന്‍ നട്ട  മാമരം










ഞായറാഴ്‌ച, ജനുവരി 8

പാര്‍ട്ടി സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടത്?

കേരളത്തിലെ കമ്യുണിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് ആരോട് ചോദിച്ചാലും ആദ്യം പറയുക ഇത് സാധാരണക്കാരന്‍റെ പാര്‍ടിയാണ് എന്നാണ്. ഇത്രയും ജനകീയ അടിത്തറയുള്ള പാര്‍ട്ടി ഇന്ത്യ മഹാരാജ്യത്ത് വേറെ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് എന്‍റെ ഉത്തരം. അപ്പോള്‍ ന്യായമായും നിങ്ങള്ക്ക് ഒരു സംശയം ഉണ്ടാകാം. കോണ്‍ഗ്രസ്സും, ഭാരതീയ  ജനത പാര്‍ട്ടിയും വലിയ പാര്‍ട്ടികളല്ലേ? തീര്‍ച്ചയായും ശരിതന്നെ .കെട്ടിലും മട്ടിലും മറ്റു രണ്ടു പാര്‍ടികളും കമ്യുണിസ്റ്റ്പ്രസ്ഥാനങ്ങളുടെത്തില്‍  ന്നും തീര്‍ത്തും വിഭിന്നമാണ്.  സാധാരണക്കാരുടെയും , തൊഴിലാളികളുടെയും വിയര്‍പ്പിലും ചോരയിലും കെട്ടിപ്പടുത്ത ഒരു ജനകീയ പ്രസ്ഥാനം ആയാണ്   കമ്യുണിസ്റ്റ്   പാര്‍ട്ടിയെ സാധാരണ വിശേഷിപ്പിക്കാറ്.    ഒരു രാഷ്ട്രീയ വിദ്യാര്‍ഥിക്ക് വേണ്ടുവോളം പഠിക്കാനും മനസിലാക്കാനും ഉള്ള ഗാഡമായ ഉള്ളടക്കമുള്ള ഒരു സിലബസ് ആണ് ഈ പാര്‍ടിയില്‍ ഉള്ളത്. ഉണ്ണാനും ഉടുക്കാനും കഷ്ടപ്പെടുന്നവരുടെ പ്രതീക്ഷയാണ് ഈ പാര്‍ട്ടി. അധസ്ഥിതരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനായി ലകഷ്യമിട്ടാണ്    കേരളത്തില്‍ കമ്യുണിസ്റ്റ്പ്രസ്ഥാനം     ജന്മം കൊണ്ടത്‌തന്നെ . എന്നാല്‍ കുറെ നാളുകളായി ഏതു ലകഷ്യതിന്നു   വേണ്ടിയാണോ ഈ പ്രസ്ഥാനം ഉടലെടുത്തത് അതില്‍ നിന്ന് അകന്നു പോകുന്ന കാഴ്ച കേരളത്തിലെ യുക്തി ചിന്ത ഉള്ള  ഏവരും അംഗീകരിക്കും എന്ന് തോന്നുന്നു. കേരളത്തില്‍ ഒരു രാഷ്ട്രീയ കക്ഷിക്ക് നിലനില്‍ക്കാന്‍ ഭരണം കൂടിയേ തീരു. അപ്പോള്‍ ഏതൊരു രാഷ്ട്രീയ പാര്‍ട്ടി യെയും പോലെ   കമ്യുണിസ്റ്റ്   പാര്‍ട്ടിയും അതിനു ശ്രമിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ ആവില്ല . ഇതാണ് നാം പറയാറുള്ള പ്രായോഗിക രാഷ്ട്രീയ നിലപാട് .ഇത്തരം ഒരു നിലപാട് പാര്‍ട്ടിയുടെ    ആശയങ്ങള്‍ക്ക് നിരക്കുനതാണോ എന്നതാണ്  പ്രധാന തര്‍ക്ക വിഷയം.അത് കല ക്രമേണ  പാര്‍ട്ടി യില്‍ രണ്ടു തരം ആശയ ഗതി രൂപപ്പെടുവാന്‍   ഇടയാക്കിയിരിക്കുന്നു.  .ഒരു പക്ഷെ ഇതൊരു   പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടിനെ ചൊല്ലിയുള്ള ഒരു തര്‍ക്കം  എന്നത്നും അപ്പുറം അധികാര രാഷ്ട്രീയതിലക്കുള്ള ഒരു വ്യതിയാനം അഥവാ വലതു പക്ഷ വ്യതിയാനം ആയാണ് രാഷ്ട്രീയ നിരീക്ഷകരാല്‍ വിലയിരുത്തപ്പെടുന്നത്.  ഏതായാലും  ഇതിലെ ശരിയും തെറ്റും പാര്‍ട്ടി വേദികളില്‍   സജീവ ചര്‍ച്ചകള്‍ക്ക് സജീവ ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെടെണ്ടാതാണ്.

 പ്രശ്നം  രാഷ്ട്രീയ നിലപാടിനെ ചൊല്ലിയുള്ള തര്‍ക്കം ആകുമ്പോള്‍  ഇതില്‍ ഒരു പാര്‍ട്ടി മെമ്പര്‍ ഏതു വശത്ത് നില്‍ക്കുന്നു എന്നതാണ് ഇപ്പോഴത്തെ കാതലായ പ്രശനം. ഒരു പക്ഷെ മാധ്യമങ്ങള്‍ക്ക് ഇത്തരം തര്‍ക്കങ്ങള്‍ ഒരു ചാകര കൊയ്ത്താണ്. ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ സ്വയം  പ്രതിരോധിക്കാനുള്ള ആയുധവും.  കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഇത്തരം ചര്‍ച്ചകളെ പര്‍വതീകരിച്ചാല്‍ അതില്‍ ഒട്ടും അതിശയോക്തി വിചാരിക്കെണ്ടാതയിട്ടില്ല .   ഏതായാലും ഇപ്പോള്‍ നടക്കുന്ന  പാര്‍ട്ടി സമ്മേളനങ്ങളില്‍ ചൂടുള്ള വിഷയം ഇത്തരം  തര്‍ക്കങ്ങള്‍ തന്നെ . നേതാക്കള്‍ ചേരി തിരിഞ്ഞു മത്സരിക്കുന്നു. ഒടുക്കം ഏതു പക്ഷം വിജയിച്ചു എന്ന് വാര്‍ത്ത‍ മാധ്യമങ്ങള്‍ പുറത്തു വിടുന്നു . പിന്നെ അതിനെ പറ്റിയുള്ള നീണ്ട ചര്‍ച്ചകളും.   കമ്യുണിസ്റ്റ്   പാര്‍ട്ടി മെമ്പര്‍ ആയി പോയതിനാല്‍ ഒന്നും മിണ്ടാനാകാതെ എല്ലാം മനസ്സില്‍ ഒതുക്കുന്ന പാവം പാര്‍ട്ടി പ്രവര്‍ത്തകരെ ഇത്തരം നേതാക്കള്‍ മന്സിലക്കുന്നില്ലല്ലോ എന്നതാണ് കഷ്ടം. ഈ പാര്‍ടിയില്‍ വിശ്വസിച്ചു പോയതില്‍ ഇക്കൂട്ടര്‍ പശ്ചാത്തപിച്ചു പോയാലും തെറ്റ് പറയാന്‍ ആവില്ല." പ്രവര്‍ത്തകര്‍ ആണ്പാര്‍ട്ടി" എന്ന് ഉച്ചത്തില്‍ പറഞ്ഞിരുന്നവര്‍ അത്  മാറ്റി നേതാക്കള്‍ ആണ് പാര്‍ട്ടി എന്ന് പറയുന്ന ഘട്ടത്തിലേക്ക്  എത്തിനില്‍ക്കുന്നു .കേവലം ആശയ സമരം എന്നതിനേക്കാള്‍ ഉപരി ഇതൊരു തരത്തില്‍ വ്യക്തി കേന്ദ്രീകൃത  സമരം ആയാണ്   പാര്‍ട്ടിയില്‍ അരങ്ങേറുന്നത് .ഇക്കൂട്ടരുടെ  ശരികളും തെറ്റുകളും നഷ്ടപ്പെടുത്തുന്നത് ജനത്തിനോട്‌ അടുത്ത് നില്‍ക്കുന്ന ഒരു വലിയ   പ്രസ്ഥാനത്തിന്‍റെ അസ്ഥിത്വമാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ നാളെയുടെ പ്രതീക്ഷകളെയാണ്. കമ്യുണിസ്റ്റ്കാരന്‍റെ മനസ്സിലെ കാലം മറക്കാത്ത ചുവന്ന  സമരങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഇത്തരം ആശയ സംഘട്ടനങ്ങള്‍ക്ക്  സ്ഥാനം  ഉണ്ടാകാന്‍   ഇടയില്ല    . ഇനി വരുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ എങ്കിലും സജീവ ചര്‍ച്ചകള്‍ക്ക് വിധേയ മാക്കേണ്ടത് ഇത്തരം വിഘടന വാദ രാഷ്ട്രീയമല്ല പകരം ജന നന്മ ലകഷ്യമിട്ടുള്ള ആശയ സമരങ്ങള്‍ ആണ്    എന്ന് കാലം നമ്മുടെ പ്രിയ നേതാക്കള്‍ക്ക് മനസിലാക്കി കൊടുക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. 


ശനിയാഴ്‌ച, ജനുവരി 7

ജീവിത വഴിയില്‍ ഒരു വഴി കാട്ടിയെ പോലെ

നമ്മുടെ ജീവിതത്തില്‍ നാം ഏറ്റവും കൂടുതല്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ദിവസമായിരിക്കും നമ്മുടെ ജന്മദിനം. സഫലമായ ഒരുപാടു ആഗ്രഹങ്ങളുടെ ഓര്‍മ കുറിപ്പ് പോലെ  അഥവാ ജീവിത വഴിയില്‍ നഷ്ടപ്പെട്ടു പോയവയുടെ കണക്കെടുപ്പുപോലെ . ഓര്‍മ വച്ച നാള്‍ മുതല്‍ ഞാന്‍ മുന്‍പില്‍ കണ്ടു വളര്‍ന്ന  എനിക്ക് ജന്മം തന്ന എന്‍റെ പ്രിയപ്പെട്ട അച്ഛന്‍ ഇല്ലാത്ത ആദ്യത്തെ പിറന്നാള്‍ ദിനം. പ്രവാസ ജീവിതത്തിന്‍റെ ഏകാന്തതയില്‍ പ്രിയപ്പെട്ടവരുടെ ആശംസകള്‍ക്ക് നടുവില്‍  ഈ ജന്മദിനം കടന്നുപോകുമ്പോള്‍ , ഞാന്‍ ഏറ്റവും സ്നേഹിച്ച എന്‍റെ പിതാവിന്‍റെ നിറഞ്ഞ ഓര്‍മ്മകള്‍ എനിക്ക് ശക്തി തരുന്നത് പോലെ .വരാന്‍  പോകുന്ന ജീവിത യാത്രകളില്‍ ഒരു കൈത്താങ്ങായി  , നന്മയുടെ വഴിയില്‍ സഞ്ചരിക്കാന്‍ ഒരു വഴി കാട്ടിയെ പോലെ ........................


ബുധനാഴ്‌ച, ജനുവരി 4

ജീവിതം നന്മകള്‍ തേടിയുള്ള യാത്രകള്‍?

ഏതാനും ചില ഓര്‍മ്മകള്‍ ബാക്കിയാക്കി 2011 കടന്നു പോയി. വരാന്‍ പോകുന്ന സൌഭാഗ്യങ്ങള്‍  മുന്നില്‍ കണ്ട്   നെട്ടോട്ടം ഓടാന്‍  നാം ഓരോരുത്തരും തുടങ്ങിയിരിക്കുന്നു . ഓരോ വര്ഷം കടന്നു പോകുമ്പോഴും എപ്പോഴെങ്ങിലും നാം  പോയ വര്‍ഷത്തെ അനുഭവങ്ങളിലേക്ക്‌ ഒന്ന്  തിരിഞ്ഞു നോക്കാറുണ്ടോ? നന്മകളും തിന്മകളും നിറഞ്ഞ ഒട്ടേറെ അനുഭവങ്ങള്‍ നമുക്ക് ഉണ്ടായിട്ടുണ്ടാകും. പക്ഷെ ഒരിക്കല്‍ പോലും തിന്മകളിലേക്ക് ഒരു എത്തിനോട്ടം നടത്താന്‍ നാം തയ്യാറാകാറില്ല . മേനി പറയാന്‍ ഉതകുന്ന നല്ല അനുഭവങ്ങള്‍ പങ്കു വക്കാന്‍ നാം പലപ്പോഴും  തയ്യാറാകാറുണ്ട്. മോശപ്പെട്ട അനുഭവങ്ങളെ മറക്കാനാണ് നാം ഇഷ്ടപ്പെടുന്നത് . ഇത് ഒരു കുറ്റമായി പറയാന്‍ ആവില്ല കാരണം നാം എല്ലാവരും മാനുഷികമായ ചില  ദൌര്‍ബല്യങ്ങള്‍ക്ക് അടിമകള്‍ ആണല്ലോ .ഒരു പക്ഷെ  നമുക്ക് എല്ലാവര്ക്കും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നാണ്  വരും വര്‍ഷങ്ങളിലെ നന്മകള്‍ക്ക് കാരണം പോയ വര്‍ഷങ്ങളിലെ തിന്മാകളാണ് എന്ന സത്യം .  നാം അറിയാതെ തന്നെ നമ്മിലെ  തെറ്റുകള്‍ നമ്മുടെ മനസാക്ഷി തിരിച്ചറിയുന്നുമുണ്ട്.അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മളെ തിരുത്തുന്നതും നമ്മുടെ മനസാക്ഷിയാണ് . ഇത്തരം തിരുതലുകളാണ് നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിനു അര്‍ഥം ഉണ്ടാക്കുന്നതും .മറ്റുള്ളവരില്‍ നിന്ന് നാം ഓരോരുത്തരും  പ്രതീക്ഷിക്കുന്നത്   നന്മകള്‍ മാത്രമാണ്. അതിനും കാരണം മറ്റൊന്നല്ല തിന്മകള്‍ സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം . അതിജീവനത്തിന്റെ പാതയില്‍ ഇത്തരം അനുഭവങ്ങള്‍ നല്‍കുന്ന പാഠങ്ങളാണ് മനുഷ്യ ജീവിതത്തിന്‍റെ മൂല്യങ്ങള്‍. മൂല്യ ശോഷണം സംഭവിച്ച ജന്മങ്ങള്‍ നിര്‍ജീവ ദേഹമാകുന്നു.  അതുകൊണ്ട് തന്നെ നമ്മിലേക്ക്‌ കടന്നുവരുന്ന  തിന്മകളെ നല്ല അര്‍ത്ഥത്തില്‍ ഉള്‍കൊള്ളാനും സ്വയം പ്രതിരോധിച്ചു വിജയം കൈവരിക്കാനും ഉള്ള മാനസിക വളര്‍ച്ച കൈവരിക്കാനുള്ള ശ്രമമാണ് നാം നടത്തേണ്ടത് . അതിനുള്ള ഒരു സ്വയം തിരുതലാകട്ടെ ഈ പുതു വര്‍ഷം  നമുക്കായി കരുതിവച്ചിരിക്കുന്നത്.  എന്‍റെ പ്രിയ വായനക്കാര്‍ക്ക്‌ ആത്മസംഖര്ഷങ്ങള്‍ ഇല്ലാത്ത ഒരു പുതുവത്സരം ആശംസിക്കുന്നു.