ശനിയാഴ്‌ച, ഡിസംബർ 24

ചീഞ്ഞു നാറുന്ന നമ്മുടെ മഹാ നഗരങ്ങള്‍

നഗരവല്കരണം കേരളത്തില്‍ സൃഷ്ടിക്കുന്ന അഥവാ സൃഷ്ടിക്കാന്‍ പോകുന്ന വലിയ വിപത്ത് എന്തെന്ന് ചോദിച്ചാല്‍ നമുക്ക് കണ്ണടച്ച് പറയാവുന്ന ഒരു ഉത്തരമേ ഉള്ളു. അത് മറ്റൊന്നുമല്ല നമുക്ക് ചുറ്റും കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളാണ്. ഓരോ ദിവസവും നാം പ്ലാസ്റ്റിക്‌ സഞ്ചികളിലാക്കി നിരത്തിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ നാം അറിയാതെ തന്നെ വന്‍ വിപത്തുകളെ വിളിച്ചു വരുത്തുകയാണ്. വിവിധങ്ങളായ മാലിന്യങ്ങള്‍ നഗരപ്രാന്തങ്ങളില്‍ കുമിഞ്ഞു കൂടുന്ന കാഴ്ച ഇന്ന് കേരളീയന് അത്ര പുതുതല്ല . മാലിന്യ നിര്‍മാര്‍ജനത്തിനായി സര്‍കാര്‍ തന്നെ മുന്‍ കയ്യെടുത്ത് പല പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്.എന്നാല്‍ ഇത്തരം പദ്ധതികളുടെ വിജയം വിചാരിക്കുന്ന തരത്തില്‍ അത്ര എളുപ്പമല്ല. ജനങളുടെ പൂര്‍ണ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ ഇത് നടപ്പില്‍ വരുത്താനാകൂ. കഴിഞ്ഞ വര്ഷം കൊച്ചി നഗരം  ഏറ്റവും വലിയ മാലിന്യ കൂമ്പാരം ആയെങ്കില്‍   ഇന്ന് അത് തിരുവനന്തപുരം ഏറ്റെടുത്തിരിക്കുന്നു. ചീഞ്ഞു നാറുന്ന നിരത്തിലൂടെ ജനങ്ങള്‍ സ്വൈര്യ വിഹാരം നടത്തുന്നതു  അതീവ ദയനീയമായ കാഴ്ചയാണ്. ആരാണ് ഇതിനു ഉത്തരവാദി? എവിടെ നിന്നാണ് ഈ മാലിന്യങ്ങള്‍ വരുന്നത്? ഈ മാലിന്യങ്ങളെ നമുക്ക് എങ്ങനെ സംസ്കരണം നടത്താം? . ഇത്തരം ചോദ്യങ്ങള്‍ ഒട്ടനേകം പേര്‍ ഇതിനോടകം ചോദിച്ചു കഴിഞ്ഞിട്ടുണ്ട്. നമ്മുടെ രാഷ്ട്രീയ നേതാക്കളും ശാസ്ത്ര കുതുകികളും ഒരുപാടു ഉത്തരങ്ങള്‍ നല്‍കിയിട്ടുമുണ്ട് . പക്ഷെ അതുകൊണ്ട് എന്ത് കാര്യം. പ്രശ്നങ്ങള്‍ ഇപ്പോഴും ഒരു പരിഹാരമില്ലാതെ തുടരുന്നു. മാലിന്യ നിര്‍മാര്‍ജനത്തിന് ശത്ര സാങ്കേതിക വിദ്യകള്‍ ഒട്ടനവധിയുണ്ട്‌. .പക്ഷെ ഇത്തരം സാങ്കേതിക വിദ്യകളുടെ വിജയത്തിന് ഏറ്റവും പ്രധാനം ഏതു തരം മാലിന്യമാണ്   നാം സംസ്കരിക്കേണ്ടത് എന്നതാണ്. നാം നേരിടുന്ന കാതലായ പ്രശനവും ഇത് തന്നെയാണ് . നമ്മുടെ നിരത്തുകളില്‍ അനുദിനം വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ കൂടകളില്‍  ഏതാണ്ട് എല്ലാതരത്തിലുള്ള മാലിന്യങ്ങളും ഉണ്ടാകും , അതില്‍ മാരകമായ രാസവസ്തുക്കള്‍ മുതല്‍ ആശുപത്രികളിലെ രോഗാണു നിബിഡമായ പഞ്ഞികെട്ടുകളും മുറിച്ചു മാറ്റപ്പെട്ട അവയവങ്ങളും പെടും. ഇത് നിര്‍മാര്‍ജനം ചെയ്യാന്‍ ഉപയോഗിക്കുന്ന  പ്ലാസ്ടികുകളാണ് ഏറ്റവും കൂടുതല്‍.

 ഇത്തരം വിവിധങ്ങളായ മാലിന്യങ്ങളെ ഒരേ സമയം അന്തരീക്ഷ മലിനീകരനമില്ലാതെ നശിപ്പിക്കുവാന്‍  ഒരിക്കലും സാധ്യമല്ല എന്ന സത്യം നാം   ആദ്യം തന്നെ മനസിലാക്കണം. കേരളത്തില്‍ ഇന്ന് സ്ഥാപിച്ചിട്ടുള്ള  ഇന്സിനരട്ടരുകള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന് കാരണം ഇത്തരത്തില്‍ തരം തിരിക്കാത്ത മാലിന്യങ്ങള്‍ ഒന്നിച്ചു കത്തിക്കുന്നതുകൊണ്ടാണ് . അതുകൊണ്ട് തന്നെ ആദ്യ ശ്രമങ്ങള്‍  ആരംഭിക്കേണ്ടത് മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് തന്നെ ആണ് . ഇവിടെ വച്ച് തന്നെ മാലിന്യങ്ങളെ വേര്‍തിരിക്കാന്‍ വളരെ എളുപ്പമായതിനാല്‍  അവയുടെ സംസ്കരണവും അത്രതന്നെ  എളുപ്പമായിരിക്കും. ഭക്ഷണത്തിന് മുന്‍പ് കൈ കഴുകാന്‍ മക്കളെ  പഠിപ്പിക്കുന്ന നമ്മള്‍ ആദ്യം നല്‍കേണ്ട അറിവ്   മാലിന്യങ്ങള്‍ വേര്‍തിരിച്ചു നിര്‍മാര്‍ജനം ചെയ്യുന്നത് എങ്ങനെ എന്നതാണ് . സ്വയം വിഘടിക്കുന്ന മാലിന്യങ്ങള്‍ നമുക്ക് ജൈവ വളമായും ബയോ ഗ്യാസ് ഉത്പാദനത്തിനും ഉപയുക്തമാക്കം . പ്ലസ്ടിക്കുകളെ തരാം തിരിച്ചു  പുനര്‍ ഉല്‍പാദനതിനായോ അല്ലെങ്ങില്‍ ഉയര്‍ന്ന താപം ഉപയോഗിച്ച് വിഘടിപ്പിച്ചോ രസ മാറ്റം വരുത്താവുന്നതാണ്. പ്ലസികുകളില്‍ നിന്ന് പെട്രോള്‍ വരെ നിര്‍മിക്കാം  എന്ന് ശാസ്ത്രം  തെളിയിച്ചിട്ടുണ്ട്.  ഒട്ടനവധി  സാങ്കേതിക  വിദ്യകള്‍ ഇത്തരം പ്രവര്തങ്ങള്‍ക്കായി  ഇന്ന് ലഭ്യവുമാണ്. പക്ഷെ മാലിന്യങ്ങളെ സമഗ്രമായി വേര്‍തിരിച്ചതിനു ശേഷം മാത്രമേ ഇത്തരം പരിവര്‍ത്തനത്തിന് ഉപയോഗിക്കാന്‍  പാടുള്ളൂ  എന്നതാണ്   . അങ്ങിനെ അല്ലാതെ ഉപയോഗിക്കുന്നതിന്‍റെ പരിണത  ഫലമാണ്‌ നമ്മുടെ നിര്‍ജീവമായ പല ഇന്സിനരെട്ടരുകളും തകരാറിലായ നമ്മുടെ  മാലിന്യ നിര്‍മാര്‍ജന പദ്ധതികളും. 

മാലിന്യ നിര്‍മാര്‍ജനത്തിന് ജനപങ്കളിത്വം ഏറ്റവും പ്രധാനമാണ്. നമ്മുടെ ദിനം ദിന പ്രവൃത്തികളില്‍ ഏറ്റവും പ്രധാനമായ ഒരു പ്രവൃത്തിയായി ഇതിനെ കാണാന്‍  നാം പഠിക്കണം. ഇത് നമുക്ക് വേണ്ടി മാത്രമല്ല. നമ്മുടെ വരാന്‍ പോകുന്ന തലമുറ മാരക  രോഗങ്ങള്‍ക്ക് അടിപ്പെടാതെ ആരോഗ്യമുള്ളവരായി വളരാന്‍ ഇത് അനിവാര്യമാണ് എന്നാ ഉത്തമ ബോധ്യം നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു . ഒരു പക്ഷെ നാം നേരിടാന്‍ പോകുന്ന ഈ നൂറ്റാണ്ടിലെ  ഏറ്റവും വലിയ വെല്ലുവിളിയാകും മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍. .... ...അതുകൊണ്ടുതന്നെ  ഇതിനെ നേരിടാന്‍ ഒരു സമഗ്ര നിര്‍മാര്‍ജന പദ്ധതിയാണ് നമുക്ക് ഇന്ന്  ആവശ്യം. അതിനു കഴിഞ്ഞില്ലെങ്കില്‍   , അടുത്ത കാലവര്‍ഷക്കാലതും     നമുക്ക് കുറെ സഹജീവികളുടെ ജീവന്‍ ബലി നല്‍കേണ്ടി വരും അതിനായി നാം കുന്നു കൂട്ടുന്ന പ്ലാസ്റ്റിക്‌ കൂനകളില്‍ പുതിയ വയറസുകള്‍ ഇതിനോടകം  ജന്മം എടുതിട്ടുണ്ടാകും എന്നകാര്യത്തില്‍ ഒരു സംശയവും വേണ്ട. 




വ്യാഴാഴ്‌ച, ഡിസംബർ 15

കര്‍ഷകനെ സംരക്ഷിക്കു അവര്‍ നിങ്ങള്‍ക്ക്‌ ഭക്ഷണം തരും

മുല്ല പെരിയാര്‍ വിഷയത്തില്‍ ആശങ്കകള്‍ നില്നില്കെ തന്നെ തമിഴ്നാടുമായി  ഒരു ചര്‍ച്ചയുടെ തുടക്കം കുറിക്കാന്‍ അതീവ പരിശ്രമം നടത്തുകയാണ് കേരളം. പക്ഷെ അവര്‍ അത് കേട്ടതായി ഭാവിക്കുന്നുമില്ല .സുപ്രിം കോടതിയും  അവര്‍ നിയോഗിച്ച പരമോന്നത സമിതിയുടെയും തീരുമാനത്തിന് അനുസരിച്ച് ആയിരിക്കും ഇനി നാം വിഭാവനം ചെയ്യുന്ന പുതിയ  ഡാം എന്നകാര്യത്തില്‍ ഏറെകുറെ തീരുമാനമായിട്ടുണ്ട്. തലയിലിരിക്കുന്ന അധികാരത്തിന്‍റെ  ചക്കരക്കുടം അങ്ങനെ വിട്ടുകളയാന്‍ നമ്മുടെ മന്ത്രിമാര്‍ തയ്യാറല്ല എന്നാണ് കേരളീയരായ നാം മനസിലാക്കേണ്ടത്. അപ്പോള്‍ കോടതി മുറിക്കു വെളിയില്‍ ഒരു തീരുമാനം ഉണ്ടാക്കാന്‍ കേരളത്തിലുള്ള രാഷ്ട്രീയ നേതൃത്വം കേന്ദ്ര സര്‍കാരില്‍ സമ്മര്‍ദം ചെലുത്താന്‍ ഉള്ള സാധ്യത ഏറെ കുറെ  മങ്ങിയ അവസ്ഥയിലാണ്. സമരം അവസാനിപ്പിക്കാന്‍ ഒരു കാരണം  നോക്കിയാണ് നമ്മുടെ സര്‍വകക്ഷി കൂട്ടായ്മ   ഡല്‍ഹിക്ക് പോയത്. ഏതായാലും പട്ടിണി കിടന്നു മെലിഞ്ഞ  നമ്മുടെ നേതാക്കള്‍ക്ക് ഇനി  ഒന്ന് വിശ്രമിക്കാം അത് കൊട്ടക്കലായാല്‍   അത്രയും നന്ന് . കാരണം വേറൊന്നുമല്ല ഡാം എങ്ങാനും പൊട്ടിയാലും സ്വന്തം ജീവന്‍ രക്ഷിക്കാമല്ലോ. ഡല്‍ഹിയിലുള്ള കേന്ദ്രന്മാരോടും മലയാളികളുടെ അപേക്ഷ ഒന്ന് മാത്രം. പാവം നിങ്ങളുടെ  കുടുംബക്കാരെ എങ്കിലും സംരക്ഷിക്കുക. അവരെ കൂടി ഡല്‍ഹിയിലേക്കു കൂട്ടികൊണ്ട് പോകുക. ഞങ്ങളുടെ വിധി ഏതായാലും തമിഴ്നാടിന്‍റെ കൈകളിലാണ്. അതുകൊണ്ട് തന്നെ  ഇപ്പോള്‍ എന്തും സഹിക്കാനുള്ള തയ്യാറെടുപ്പിലാണ്  ഈ ജില്ലകളിലുള്ള പാവം ജനങ്ങള്‍.   

കേരളത്തില്‍ സമരങ്ങള്‍ക്ക് ഇപ്പോള്‍  ക്രിസ്തുമസ് അവധി ആണ് എന്നത് തമിഴ്നാടിനു ബാധകമല്ല . അവിടെ ജനങ്ങള്‍ സമരചൂടില്‍ തന്നെ. കേരളത്തിന്‌ പാലും പച്ചക്കറിയും , ഇറച്ചിയും തരില്ല എന്നതാണ് പുതിയ സമരമാര്‍ഗം. തങ്ങള്‍ക്കു വെള്ളം തരില്ല എന്ന് തമിഴ്നാട്ടിലെ രാഷ്ട്രീയക്കാര്‍ കര്‍ഷകരുടെ ഇടയില്‍ ദുഷ് പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ചിന്താ ശക്തിയില്ലാത്ത  ഒരു പാവം ജനതയെ വെള്ളത്തിന്‍റെ പേരില്‍ തെരുവില്‍ ഇറക്കി രാഷ്ട്രീയ നേട്ടം കൈവരിക്കാന്‍  അവിടുത്തെ രാഷ്ട്രീയക്കാര്‍ മത്സരിക്കുകയാണ്. എന്നാല്‍ ഇത്തരക്കാര്‍  മനസിലാക്കേണ്ട ഒന്നാമത്തെ കാര്യം ഡാം പൊട്ടിയാല്‍ പിന്നെ അവര്‍ക്ക് വെള്ളം ലഭിക്കാന്‍ സാധ്യതയില്ല എന്നാ സത്യമാണ്.  ഇത് കേരളത്തിന്‍റെ മാത്രം പ്രശനമല്ല എന്ന്   ത മിഴ് ജനതയെ  ബോധ്യപ്പെടുത്താന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല എന്നത് തികച്ചും നിരാശ ജനകമാണ്.

മാറിയ ചില സാഹചര്യങ്ങള്‍ നാം മലയാളികളെ  പുതിയ ചില ചിന്തകളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്  . തമിഴ്നാട്‌ പച്ചകറികളും പാലും തന്നില്ലെങ്ങില്‍ എന്തായിരിക്കും നാം മലയാളികളുടെ സ്ഥിതി. അതീവ ഗുരുതരം എന്നല്ലാതെ എന്ത് പറയാന്‍. കൃഷിചെയ്തു  രണ്ടു ലക്ഷം കടം വന്ന്‌  ആത്മഹത്യ ചെയ്യുന്ന പാവം കര്‍ഷകര്‍ ഉള്ള കേരളത്തില്‍ ഈ വെല്ലുവിളിയെ എങ്ങനെ നേരിടാം എന്ന് നാം മലയാളികള്‍ ഒന്ന് ഇരുത്തി ചിന്തിക്കുന്നത് നന്നായിരിക്കും. നമ്മുടെ കൃഷി സ്ഥലങ്ങളില്‍ വന്‍ ഫ്ലാറ്റുകള്‍ ഉയരുമ്പോള്‍ നമുക്കുണ്ടായ  അഹങ്കാരം ഇന്ന് വലിയ ഭീഷണിയായി നമ്മുടെ മുന്‍പില്‍ തിരിഞ്ഞു  നില്‍ക്കുന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് നമ്മുടെ വയറിന്‍റെ വിശപ്പിനെ ശമിപ്പിക്കനകുമോ? . വലിയ വലിയ കോണ്‍ക്രീറ്റ് കൂടാരങ്ങളല്ല വികസനം എന്ന് ഇനിയെങ്ങിലും നാം മലയാളികള്‍  മനസിലാക്കണം. നമ്മുടെ  നിക്ഷേപം ഇനി കാര്‍ഷിക കേരളത്തിന്റെ വികസനത്തിന്‌ കൂടെ വേണ്ടിയാകണം. മലയാളിയുടെ ആത്മാഭിമാനത്തില്‍ മുറിവ് ഏല്പിക്കാന്‍  ഒരാളെയും അനുവദിക്കാന്‍ പാടില്ല. നമ്മുടെ നിലവിലുള്ള കൃഷിയിടങ്ങളില്‍ എങ്കിലും  ഇനിയുള്ള നാളുകളില്‍ പച്ചപ്പുകള്‍ വളരണം. പഴങ്ങളും പച്ചക്കറികളും നമ്മുടെ മണ്ണില്‍ വിളയണം. നമുക്കുവേണ്ടി കൃഷിയില്‍ മുഴുകിയിരിക്കുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍  നാം തന്നെ മുന്നോട്ടു വരണം.  ജാതിയുടെയും മതത്തിന്‍റെയും അതിര്‍ വരബുകളില്ലാതെ,  ഒരു ജനതയുടെ നിലനിപിനു വേണ്ടി ആയിരിക്കണം ഇനി നാം  മനുഷ്യ മതില്‍ തീര്‍ക്കേണ്ടത്. "ആദ്യം ഭക്ഷ്യ സുരക്ഷ  പിന്നെ വികസനം"  ഇതായിരിക്കട്ടെ വരാന്‍  പോകുന്ന  പുതു തലമുറക്കായി  നാം ഉയര്‍ത്തുന്ന പുതിയ  മുദ്രാവാക്യം.  



വ്യാഴാഴ്‌ച, ഡിസംബർ 8

നേഴ്സ്മാരുടെ സമരം ന്യായമോ?

കേരളം മുല്ലപെരിയാര്‍ വിഷയത്തില്‍ മുഴുകിയിരിക്കുന്ന സമയത്ത് കാണാതെ പോയ അഥവാ കണ്ടില്ലെന്നു നടിച്ച ഒരു സംഭവമാണ് ഇന്നത്തെ എന്‍റെ ബ്ലോഗിന്‍റെ വിഷയം. കേരളത്തില്‍ അസംഘടിത മേഘലയില്‍ ഒട്ടനവധി ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട് .തങ്ങളുടെ അവകാശങ്ങള്‍ക്കായി സംഘടിക്കാന്‍ ഇവര്‍ ഓരോരുത്തരായി  മുന്നോട്ടുവരുന്നതായി നമുക്ക് കാണാം. അതില്‍ പെടുന്ന  ഒരു വിഭാഗമാണ് സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേര്‍സുമാര്‍ . അസംഘടിതരായ ഇവരെ ഒരുമിപ്പിക്കാനായി ഒരു സംഘടന ഉണ്ടാകുകയും. ചില പ്രമുഖ ആശുപത്രികളില്‍ ഇവര്‍ സമര മുഖത്തിലേക്ക് തിരിയുകയും ചെയ്തു. രാപകലില്ലാതെ അദ്ധ്വാനിക്കുന്ന ഇവരെ കണ്ടില്ലെന്നു നടിക്കാന്‍ നമ്മുടെ സമൂഹത്തിനു കഴിയില്ലെന്നതുകൊണ്ട് തന്നെ, ഇവിടങ്ങളില്‍ നടന്ന സമരം  കുറച്ചുഎങ്കിലും ജനശ്രദ്ധ പിടിച്ചു പറ്റാനായി. മറ്റേതു സ്വകാര്യ മാനെജമെന്റും   ചെയ്യുന്നതുപോലെ. ഈ സമരത്തെ അടിച്ചമര്‍ത്താന്‍ ഗുണ്ടായിസം പ്രയോഗിക്കാന്‍ ഒരു ശ്രമവും നടന്നു.രാഷ്ട്രീയ തലത്തിലും  സര്‍കാര്‍ തങ്ങളിലും  ഉണ്ടായ  ഇടപെടലുകള്‍ ആശാവഹമായ ചില  തീരുമാനങ്ങളിലേക്ക് എത്തിച്ചേരുവാന്‍ സഹായിച്ചു  എന്നാണ് നമുക്ക് അറിയുവാന്‍ കഴിയുന്നത്‌. ഏതായാലും അധികം  സംഖര്‍ഷങ്ങളികേക്ക്  നയിക്കാതെ പ്രശങ്ങള്‍ക്ക് ഒരു പരിധി വരെ തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നത് ആശ്വസത്തിനു വക  നല്‍കുന്നു. ഇത് കേവലം നേഴ്സ് മാരുടെ പ്രശനം മാത്രമല്ല സ്വകാര്യ ആരോഗ്യ മേഖലയില്‍  പണിയെടുക്കുന്ന ഒട്ടനവധി തൊഴിലാളികളുടെയും പ്രശനം ആണ്.നേഴ്സ് മാര്‍ക്കു വേണ്ടി അവരുടെ സംഘടന രംഗത്ത് വന്നതുകൊണ്ട് അവര്‍ സമര മുഖത്തേക്ക് തിരിഞ്ഞു എന്ന് മാത്രം . മറ്റു ജീവനക്കാര്‍ക്ക് സംഘടിക്കാന്‍  സംഘടന ഇല്ലാത്തതുകൊണ്ട് അവര്‍ ഇപ്പോള്‍ പ്രത്യക്ഷ സമരത്തിലേക്ക്  കടന്നിട്ടില്ല.  സ്വകാര്യ ആശുപത്രികള്‍ കോടിക്കണക്കിനു ലാഭം വരിക്കൂട്ടുമ്പോള്‍ അവരുടെ ഉയര്‍ച്ചക്ക് വേണ്ടി രാപകലില്ലാതെ അദ്ധ്വാനിക്കുന്ന  ആശുപത്രി ജീവനക്കാരെ ആയിരവും രണ്ടായിരവും നല്‍കി ഭീഷണിപ്പെടുത്തി അടക്കി നിര്‍ത്തുന്ന സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്. പ്രാകൃതമായ ഈ മാനേ ജുമെന്ടു രീതി ഇവര്‍ മാറ്റേണ്ട  കാലം അതിക്രമിചിരിക്കുന്നു . ഒരു ആശുപത്രിയുടെ  വളര്‍ച്ചക്കും ജനശ്രദ്ധക്കും ഏറ്റവും പ്രധാനം അവരുടെ നഴ്സിംഗ് സംവിധാനമാണ്. രാപകലില്ലാതെ രോഗികളുടെ വേദനക്ക് ശാന്തി പകരാന്‍ പരിശ്രമിക്കുന്ന ഈ വിഭാഗത്തെ സമരത്തിന്‍റെ മാര്‍ഗത്തിലേക്ക് തള്ളിവിട്ടതിന് അതതു സ്ഥാപനങ്ങളും ഒപ്പം തന്നെ  നമ്മുടെ സര്കരും ഉത്തരവാദിയാണ്‌. സര്‍കാര്‍ ആശുപത്രിയിലെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് സമാനമായി  സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ നമ്മുടെ ഭരണ കര്‍ത്താക്കള്‍ക്കു കഴിയില്ല എന്നാ സത്യം മനസിലാക്കികൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഗവേര്‍ന്മെന്റിന്റെ  ചില ഇടപെടലുകള്‍ കേരളസമൂഹം  പ്രതീക്ഷിക്കുന്നുണ്ട്. ആശുപത്രികളുടെ വരുമാനതിനും പദവിക്കും അനുസരിച്ച്, തങ്ങളുടെ ജീവനക്കാര്‍ക്ക് തക്കതായ പ്രതിഫലം നല്‍കുന്നുണ്ടെന്ന് നമ്മുടെ തൊഴില്‍ വകുപ്പ് ഉറപ്പുവരുത്തണം. മിനിമം വെജസും മറ്റു ആനുകൂല്യങ്ങളും മറ്റാരെക്കാളും അര്‍ഹതയുള്ള ഒരു വിഭാഗമാണ് നമ്മുടെ നഴ്സിംഗ് സമൂഹം. കാരണം മറ്റൊന്നല്ല അവരുടെ സാന്ത്വനമാണ് നമ്മിലെ രോഗികളിലെ ആത്മവിശ്വാസം. കേരളത്തില്‍ നഴ്സിംഗ് പഠിച്ചിറങ്ങുന്ന ആയിരങ്ങള്‍ക്ക് ജോലി നല്കാന്‍ നമ്മുടെ സര്കാരുകള്‍ക്ക് കഴിയില്ല എന്നിരിക്കെ, സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന്‌  ആശുപത്രി ജീവനക്കാര്‍ക്ക് മാന്യമായ പ്രതിഫലം ഉറപ്പു വരുത്താന്‍ നമ്മുടെ സര്കാരുകള്‍ക്ക് കഴിയണം. ഇതിനായി ഇന്ന് കേരളത്തില്‍ നിലവിലുള്ള  നിയമങ്ങള്‍ തന്നെ ധാരാളം മതി. എത്രയും വേഗത്തില്‍ ഇതിനുള്ള പരിശ്രമങ്ങള്‍ ഉണ്ടയില്ലെങ്ങില്‍ ഇനിയും ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ട് . അത് മാരകമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടി നമ്മുടെ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്ക്  വളരെ അധികം ബുദ്ധിമുട്ട് ഉളവാക്കും. തങ്ങളുടെ അവകാശങ്ങളെ കുറിച്ച് സ്വയം ബോധ്യപ്പെട്ട് അവകാശങ്ങള്‍ക്കായി സമര രംഗത്തേക്ക് കടന്നു വരുന്ന നേഴ്സ് മാര്‍ക്ക് ഗുണ്ടയിസത്തില്‍ നിന്ന്  സംരക്ഷണം നല്‍കേണ്ടത് നമ്മുടെ സമൂഹത്തിന്‍റെതന്നെ ബാധ്യത ആണ്.ഒപ്പം തന്നെ രോഗത്തിന് അടിമപ്പെട്ട്‌ ആശുപത്രി കളില്‍ കഴിയുന്ന നമ്മുടെ പാവം രോഗികളെ നിരാലംബരക്കിഒരു സുപ്രഭാതത്തില്‍ സമരമുഖത്തേക്ക്‌ തിരിയരുത്‌ എന്നോരപെക്ഷയും ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ വക്കുന്നു. 

നമ്മുടെ ആരോഗ്യ രംഗത്ത് പണിയെടുക്കുന്ന ലക്ഷക്കണക്കിന്‌ ജീവനക്കാരുടെ  മാനസിക സംതൃപ്തിയാണ് പകര്‍ച്ച വ്യധികളാല്‍  കഷ്ടപ്പെടുന്ന നമ്മുടെ കേരള സമൂഹത്തിനു കൂടുതല്‍ ഗുണകരമാകുക എന്നാ യാഥാര്‍ത്ഥ്യം നമ്മുടെ ഭരണ കര്‍ത്താക്കള്‍ തിരിച്ചറിയും എന്ന്  നമുക്ക് പ്രത്യാശിക്കാം. 


തിങ്കളാഴ്‌ച, ഡിസംബർ 5

മുല്ലപെരിയാര്‍ കേരളത്തിന്‍റെ പ്രാദേശിക വാദ ചിന്ത ഉണര്തുമോ?

കേരളത്തിന്‍റെ പുതിയ ഡാം എന്ന ആശയം ഇതുവരെ അംഗീകരിക്കാന്‍ കേന്ദ്ര സര്‍കാര്‍ തയ്യാറായിട്ടില്ല എന്നത് മലയാളികളെ സംബന്ധിച്ച് വളരെ അധികം നീരസം ഉളവാക്കുന്ന ഒന്നാണ്.എന്നാല്‍ എത്രയും വേഗം ഒരു തീരുമാനത്തില്‍ എത്താന്‍ കേന്ദ്ര സര്കരിനു കഴിയും എന്നും നമുക്ക് വിശ്വസിക്കാന്‍ തരമില്ല. ഇതിനു കാരണം മറ്റൊന്നുമല്ല തമിഴ്നാട്‌ സര്‍കാരിന്റെ  അതി ശക്തമായ നിലപാട് തന്നെ.ഒരു രാഷ്ട്രീയ കക്ഷി എന്ന നിലക്ക് കൊണ്ഗ്രെസ്സിനു ചില പരിമിതികള്‍ ഉണ്ട് ഒന്നാമതായി ഒരു ഫെഡരല്‍ ഭരണ വ്യവസ്ഥിതിയില്‍ ഒരു സര്കാറിനു  അനുകൂലമായി തര്‍ക്കത്തില്‍ ഇരിക്കുന്ന വിഷയത്തില്‍ പെട്ടെന്ന് ഒരു തീരുമാനം എടുക്കാന്‍ ഭരണ പരമായ ചില തടസങ്ങള്‍ ഉണ്ട് . അതിനപ്പുറം തീരുമാനം എടുക്കുന്ന ഭരണകൂടം കേവലം തമിഴ്നാടിന്‍റെ എം പി മാരുടെ ബലത്തിലാണ് ഭരണം നടത്തുന്നത്. അപ്പോള്‍ തീരുമാനം നടിപ്പില്‍ വരുത്താന്‍ ഭരണം നിലനിര്‍ത്താന്‍ തന്നെ വളരെ കഷ്ടപ്പെടേണ്ടി വരും . ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ കേരളത്തിന്‍റെ തീരുമാനത്തിന് പൂര്‍ണമയും അനുകൂലമായി നില്‍കാന്‍ ഇന്ന് നിലവിലുള്ള ദേശീയ പാര്‍ടികള്‍ക്ക് കഴിയില്ല എന്ന വാസ്തവം നാം മലയാളികള്‍ ഇതിനോടകം മനസിലാക്കി കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ ഇരുപതു   എം പി മാരെ   ഉപയോഗിച്ച് ഇന്ത്യ മഹാ രാജ്യത്തിന്‍റെ ഭരണം നടത്താം   എന്ന വ്യാമോഹം   ഒരു ദേശീയ കക്ഷിക്കും ഉണ്ടാകാന്‍ ഇടയില്ല.  . അതൊരു പരമമായ സത്യവുമാണ്. പോയ കുറെ വര്‍ഷങ്ങളായി നാം മുല്ല പെരിയാറിന്റെ പുനര്‍ നിര്‍മാണത്തെ  കുറിച്ച് മുറവിളി കൂട്ടി തുടങ്ങിയിട്ട്. പക്ഷെ ഇതിനു ഒരു ശാശ്വതമായ ഒരു തീരുമാനം ഉണ്ടാകാത്തതിന്റെ പ്രധാന കാരണവും ഇതല്ലാതെ  മറ്റൊന്നല്ല. 

കഴിഞ്ഞ രണ്ടു മൂന്ന്  ആഴ്ചകളിലായി  ഈ വിഷയം രാഷ്ട്രീയ ഭേദമന്യേ  എല്ലാ വരും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ് . നിയമപരമായി നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് സാകൂതം ചിന്തിക്കുകയും ചെയ്യുന്നുണ്ട് . തീര്‍ച്ചയായു നാം മലയാളികള്‍ നമ്മുടെ രാഷ്ട്രീയ നേതാക്കളെയും അവരുടെ പ്രവത്തനങ്ങളെയും മുഖവിലക്ക് എടുത്തേ മതിയാകൂ. അതിനോടൊപ്പം തന്നെ ഈ സംഭവം നമ്മെ ഒരു കാര്യം കൂടെ പഠിപ്പിച്ചു  തരുന്നു. നമ്മള്‍ മലയാളികളുടെ രാഷ്ട്രീയം എന്തായിരിക്കണം എന്ന  തിരിച്ചറിവ്  .വിദ്യാസമ്പന്നരായ നാം മലയാളികള്‍ എല്ലാതരം  പ്രാദേശിക വാദത്തെയും  എതിര്കുന്നവര്‍ ആണ് . പക്ഷെ കാലം ഇതെല്ലം ഒരു വര്‍ണ ചിത്രം പോലെ നാം മലയാളിക്ക് മുന്നില്‍ മുല്ലപെരിയറിന്റെ രൂപത്തില്‍ വരച്ചു കാട്ടുന്നു. ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ള മലയാളി തെരുവില്‍ പ്രകടനം നടത്തിയും , ഉപവാസം നടത്തിയും പ്രത്ഷേധിക്കുമ്പോള്‍ കേവലം തങ്ങളുടെ പാര്‍ലമെന്റിലെ സംഘ ബലം കൊണ്ട് മാത്രം കേന്ദ്ര മന്ത്രിസഭയെ പ്രതിരോധതിലക്കുന്ന കാഴ്ച നാം കണ്ടു കൊണ്ടിരിക്കുന്നു. 

നമുക്ക് കേരള രാഷ്ട്രീയതിലേക്കു വന്നാല്‍ കോണ്‍ഗ്രസ്‌ മന്ത്രിസഭ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലാണ്. ഇടുക്കിയിലെ അണകെട്ടിലെ വെള്ളം താഴ്ത്തി അവര്‍ അത് തെളിയിച്ചിരിക്കുന്നു. ഇപ്പോള്‍ മുല്ലപെരിയറില്‍ നിന്നുള്ള വെള്ളം ഇടുക്കിയില്‍ ശേഖരിക്കാന്‍ ആകും എന്ന് സംസ്ഥാന മന്ത്രി സഭ കോടതി സമക്ഷം ബോധിപ്പിച്ചിരിക്കുന്നു. നമ്മുടെ മന്ത്രിമാര്‍ ഒരു കാര്യം മറന്നു പോയി വരാന്‍  പോകുന്ന  കാലവര്‍ഷം ഇനി ഇടുക്കിയിലെയും  മുല്ലപെരിയരിലെയും  ജലനിരപ്പ്‌ ഉയര്‍ത്തിയാല്‍ എന്ത് ചെയ്യും? ഏതെങ്കിലും കാരണവശാല്‍ ഒരു വലിയ ഭൂകമ്പം ഉണ്ടായാല്‍ ഇടുക്കി ഡാമിന്‍റെ  സ്ഥിതി എന്തായിരിക്കും?  ഒരു സാധാരണക്കാരന്‍റെ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ തികച്ചും ന്യായമാണ് താനും. അതിനൊന്നും വ്യക്തമായ ഉത്തരം നല്കാന്‍ നമ്മുടെ ഭരണ കൂടത്തിനു കഴിയ്മെന്നും തോന്നുന്നില്ല.ആകെ കൂടെ ചങ്കൂറ്റത്തോടെ പറയാന്‍ നമുക്ക് ഒരു കേരള കോണ്‍ഗ്രസ്‌ എന്ന സംഘടന മാത്രം.അവര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍നടത്തുന്നുമുണ്ട്   . ഇത് കേരള കോണ്‍ഗ്രസിനെ പുകഴ്ത്താന്‍ വേണ്ടി പറഞ്ഞതല്ല. മുല്ല പെരിയാര്‍ വിഷയം കേരള കോണ്‍ഗ്രസിന്‌ ഒരു ജീവന്‍ മരണ പോരാട്ടമാണ്.ഈ  ഡാം പൊട്ടിയാല്‍ ഏറ്റവും   കൂടുതല്‍ നഷ്ടം ഉണ്ടാകാന്‍ പോകുന്ന രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ അവര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുതതിലും അത് നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നതിലും നമുക്ക് ഒരിക്കലും തെറ്റ് പറയാന്‍ കഴിയില്ല. പക്ഷെ ഇവിടെ ഉദിക്കുന്ന കാതലായ ഒരു ചോദ്യമുണ്ട് .കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ പ്രാദേശിക വാദത്തിന്റെ  ചിന്തകള്‍ ഉണര്‍ത്താന്‍ മുല്ലപെരിയാര്‍ വിഷയം കാരണമായോ എന്നത് ? ഇതിനുള്ള ഉത്തരം ഇതിനോടകം നമ്മുടെ എല്ലാം മനസ്സില്‍ രൂപപ്പെട്ടിരിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. മാത്രമല്ല ഇത്  കേരള സമൂഹം വരും കാലങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യത കല്പിക്കുന്ന ഒരു വിഷയമായിരിക്കും .പക്ഷെ ഇതെല്ലം മുല്ല  പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍കാരുകള്‍ എടുക്കുന്ന തീരുമാനവുമായി ബന്ധപ്പെട്ടിരിക്കും എന്ന  കാര്യത്തില്‍ സംശയമേതുമില്ല.   എന്ന് കരുതി തമിഴന്‍റെ തമിഴക വാദവും ആന്ധ്ര പ്രദേശിലെ തെലുങ്കാന വാദവും ശരിയാണ് എന്നു പറയാന്‍ ഒരു മലയാളിക്ക് ഒരിക്കലും ആവില്ല. മറിച്ച്  ഒരു ജീവന്‍ മരണ പ്രശനം വന്നപ്പോള്‍ ഓരോ ദേശീയ കക്ഷികളും എടുത്ത പ്രതിരോധത്തിലൂന്നിയ നിലപാട്   മനസിലാക്കാന്‍ മാത്രമുള്ള രാഷ്ട്രീയ അവബോധം നാം മലയാളികള്‍ക്ക് ഉണ്ട്  എന്നു തുറന്നു പറയാന്‍  നാം  തയ്യാറാവണം. കേരളത്തിന്‍റെ വിഷയത്തിനായി സംസാരിക്കുന്ന നേതാക്കളെ  പാര്‍ടിയില്‍ നിന്ന് തെറിപ്പിക്കാന്‍ ശ്രമിക്കുന്നവരെ നാം തിരിച്ചറിയുക തന്നെ വേണം അത്  ഏതു രാഷ്ട്രീയ പാര്‍ട്ടി ആയിരുന്നാലും ശരി .ഇപ്പോള്‍ നാം വേണ്ടത് അനാവശ്യത്തിന് വേണ്ടി മാത്രം എപ്പോഴും  വായ  തുറക്കുന്ന ചില നേതാക്കന്മാര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്ത് പറയുന്നു എന്നു സാകൂതം ശ്രദ്ധിക്കുക. മുല്ലപെരിയാറിനു ഒന്നും സംഭാവിചില്ല്ങ്കില്‍   ഇനിയും പോളിംഗ് ബൂത്തിലേക്ക് വോട്ടു ചെയ്യാനായി  ജനങ്ങള്‍ കടന്നു വരും  എന്നു നാം അവരെ  ഒന്ന് ഓര്മപെടുതുന്നത്. നന്നായിരിക്കും. അക്രമത്തിന്‍റെ  പാത നാം മലയാളികള്‍ക്ക്  വശമില്ല എന്നു ബോധ്യപ്പെടുതിക്കൊണ്ട് തന്നെ , നിയമത്തിന്‍റെ മാര്‍ഗത്തിലൂടെ ഒരു പുതിയ ഡാം നിര്‍മിച്ചു രാഷ്ട്രത്തിന്   മാതൃകയാകാന്‍ നമുക്ക് കഴിയും എന്ന് തന്നെയാണ്  എന്‍റെ വിശ്വാസം. അത്രയും കാലം നമ്മുടെ ജീവനും   സ്വത്തിനു സംരക്ഷണം നല്കാന്‍ സാക്ഷാല്‍ സര്‍വശക്തനായ ദൈവമല്ലാതെ മറ്റാരുമില്ല എന്നു വിശ്വസിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും  നമ്മളുടെ മുന്നില്‍ ഇല്ല. 


ബുധനാഴ്‌ച, നവംബർ 30

നമുക്ക് ആള്‍ ദൈവങ്ങള്‍ ആവശ്യമോ?


  • സമൂഹത്തിനെ നല്ല വഴിക്ക് നടത്താന്‍ ആള്‍ ദൈവങ്ങള്‍ അവതരിച്ചാല്‍ അതില്‍ വലിയ തെറ്റുള്ളതായി തോന്നുന്നില്ല. നമ്മുടെ സമൂഹ മന:സാക്ഷിയ്ക്ക് മുന്നില്‍ തെറ്റുകാരല്ലെങ്കില്‍ ഇതൊരു നന്മയായി കാണാനുള്ള  മാനസിക വളര്‍ച്ച നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. നമ്മുടെ സമൂഹത്തെ കാര്‍ന്നുതിന്നുന്ന ചില തെറ്റായ പ്രവണതകളും  അതില്‍ നിന്നും  കുടുംബങ്ങള്‍ അനുഭവിക്കുന്ന നിത്യ യാതനകളും നമുക്ക് മറക്കാനാകുമോ. മദ്യപാനവും അപഥസഞ്ചാരവും കൈക്കൂലിയും കരിഞ്ചന്തയും നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുമ്പോള്‍ മനുഷ്യ  നന്മ കംഷികുന്നവര്‍ മതത്തിന്‍റെ അതിര്‍വരമ്പുകളില്ലാതെ പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ അവരെ തള്ളി പറയേണ്ട   കാര്യമില്ല എന്നതാണ് എന്‍റെ പക്ഷം.  മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന വയലാറിന്റെ  വരികള്‍ അന്വര്തമാക്കുന്ന രീതിയില്‍ ഇവിടെ  മനുഷ്യരും മതങ്ങളും കൂടിയാണ് ദൈവങ്ങളെ സൃഷ്ടിക്കുന്നത്. നന്മ മാത്രം ചെയ്യാന്‍ ആഗ്രഹിക്കുന്നവന്‍ ദൈവമാണ്. അവര്‍ ദൈവത്തിന്‍റെ പ്രിയപെട്ടവരുമാണ്. ഇത്തരം മനുഷ്യരില്‍ ദൈവത്തിന്‍റെ ചൈതന്യം കുടികൊള്ളുന്നു. ഇവരിലൂടെ നമ്മുടെ മനസിനെയും ശരീരത്തെയും സംശുധീകരിക്കാന്‍ കഴിയുമെങ്കില്‍ അത് നല്ലത് തന്നെ. പക്ഷെ  ഇതിനൊരു മറുവശം കൂടെ ഉണ്ട് ഭക്തിയിലൂടെ മാത്രം ഒരു സമൂഹത്തിന്‍റെ പരിപൂര്‍ണ്ണ വളര്‍ച്ച കൈവരിക്കാം എന്ന്  പ്രചരിപ്പിക്കുന്ന തത്വ ശാസ്ത്രങ്ങള്‍ അപക്വവും വസ്തുതാവിരുദ്ധവുമാണ്. അത്തരം പ്രചാരണങ്ങള്‍ തള്ളിക്കളയാന്‍  നമുക്ക് കഴിയണം. ഇതുമായി ഉയര്‍ന്നു വരുന്ന അരാഷ്ട്രീയ വാദത്തെ നാം തീര്‍ത്തും  നിരാകരിച്ചേ മതിയാകൂ. ശരിയായ രാഷ്ട്രീയ വീക്ഷണം ഉള്ള സമൂഹത്തിനു മാത്രമേ കാലത്തേ അതിജീവിച്ചു ഉയര്‍ച്ച നേടാന്‍ ആകുകയുള്ളൂ . മാനവിക  സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടു വരേണ്ട ഉത്തരവാദിത്വം എല്ലാ മേഖലയിലുള്ളവര്‍കുമുണ്ട്. രാഷ്ട്രീയക്കാരും , കലാകാരന്മാരും, സാംസ്‌കാരിക നായകരും തങ്ങളുടെ സംയോജിതവും ആദര്ശ പൂര്‍ണവുമായ പ്രവര്‍ത്തനം കാഴ്ചവയ്കനകുംബോഴാണ് ഉദാത്തമായ ഒരു സമൂഹത്തിനു ജന്മം നല്‍കാനാകുന്നത്  . ഇതില്‍  ആള്‍ ദൈവങ്ങളുടെ പങ്ക് എന്ത് എന്ന ചോദ്യത്തിന് എന്‍റെ ഉത്തരം ഇതാണ്.    ഈ കാലഘട്ടത്തില്‍ സമൂഹത്തിനു നന്മ വേണം എന്നാഗ്രഹിക്കുന്ന  മനുഷ്യ ദൈവങ്ങളുണ്ടെങ്കില്‍ ലക്ഷക്കണക്കിന് ദൈവങ്ങളുള്ള നമ്മുടെ ഭാരതത്തില്‍ കുറച്ചുക്കൂടി ദൈവങ്ങളുണ്ടായാല്‍ നാം അതില്‍ തെറ്റൊന്നും കാണേണ്ടതായിട്ടില്ല.


ഞായറാഴ്‌ച, നവംബർ 27

കേരളത്തിന്‍റെ ഉറക്കം കെടുത്തുന്ന മുല്ല പെരിയാര്‍.

മധ്യ തിരുവിതാംകൂര്‍ ഇന്ന് വന്‍ ഭീഷണിയിലാണ് . ജീവിതത്തിനു മരണത്തിനും ഇടയിലുള്ള നൂല്പലത്തില്‍ മരണം മുന്നില്‍ കണ്ടു കൊണ്ട് ജീവിക്കുന്ന കേരളത്തിലെ ലക്ഷകണക്കിന് ജനങ്ങള്‍ക്ക്‌ ആശ്വാസം പകരാന്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതൃ ത്വതിനും നിയമ വ്യവസ്ഥക്കും കഴിയാത്തത് തികച്ചും മനുഷ്യത്വ രഹിതം എന്നല്ലാതെ മറ്റൊന്നും പറയാനാവില്ല .ഇന്ത്യന്‍ ഭരണഘടനാ അനുവദിച്ചു തന്നിരിക്കുന്ന മൌലികമായ അവകാശത്തിനു വേണ്ടിയാണു ഇന്ന് കേരള ജനത കേന്ദ്ര സര്കരിനു മുന്നില്‍ കൈ നേടുന്നത്. ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട നിയമവ്യവസ്ഥ ചുവപ്പ് നടയില്‍ കുരുങ്ങി കിടക്കുകയാണ്. പതിനെട്ടാം  നൂറ്റാണ്ടിന്‍റെ അവസാന കാലഘട്ടത്തില്‍ തിരുവിതാംകൂറും തമിഴ്നാട്ടിലെ മദ്രാസ്‌ സംസ്ഥാനവും തമ്മില്‍ ഉണ്ടാക്കിയ ഒരു ഉടമ്പടിയുടെ പേരില്‍ കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഒരു തീരുമാനത്തിനായി കേരളം കാത്തിരിക്കുന്നു. ഒരു ന്യായവുമില്ലാതെ തികച്ചും ധിക്കാരപരമായ നിലപാട് കൈക്കൊള്ളുന്ന തമിഴ്നാട്‌ ഇന്ത്യയിലെ ഒരു സാധാരണ പൌരന്‍റെ ജീവിക്കാനുള്ള അവകാശത്തെ ആണ് വെല്ലു വിളിക്കുന്നത്‌. സ്വാതന്ത്ര്യ അനന്തരം കേരളത്തിന്‍റെ ഭാഗമായ മണ്ണില്‍ നില നില്‍ക്കുന്ന മുല്ലപെരിയാര്‍ ഡാമില്‍ തമിഴ്നാടിന്‍റെ അവകാശം എന്താണ്? 999  വര്‍ഷത്തേക്ക് ഉണ്ടാക്കിയ ഒരു കരാറോ? കേവലം പത്തു ലക്ഷം രൂപ നികുതി നല്‍കുന്നതിന്‍റെ ബലത്തില്‍ കേരളത്തിന്‍റെ ജനങ്ങളുടെ ജീവന് വിലയിടാന്‍ ഒരു അവകാശവും അവര്‍ക്കില്ല. ഇവിടെ മനുഷ്യന്‍ ഉണ്ടെങ്കിലെ നിയമവും കരാറുകളും ഉണ്ടാകൂ. തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കുവാന്‍ ഇവിടത്തെ നിയമവ്യവസ്ഥക്ക് കഴിയാതെ വരരുത്. അങ്ങനെ വന്നാല്‍ ജനം ഇത്തരം കരാറുകള്‍ കാറ്റില്‍ പറത്തും. കേരളത്തിലെ ലക്ഷകണക്കിന്  ജനങ്ങള്‍ക്കുനേരെ നിയമ ലംഖനതിനു കേസേടുക്കെണ്ടിവരും. കേന്ദ്ര സര്‍കാര്‍ അനുകൂല നിലപാട് സ്വീകരിക്കും എന്നുതന്നെ ആണ് കേരള ജനതയുടെ പ്രതീക്ഷ. ഇതൊരു വില പേശ ലല്ല . ജീവന് വേണ്ടിയുള്ള കേരള ജനതയുടെ വിലാപമാണ്. സ്വന്തം മണ്ണില്‍ ഒരു ഡാം ഉണ്ടാക്കാന്‍ മറ്റുള്ള വരുടെ   അനുവാദം കത്ത് നില്‍കേണ്ടി വരുന്ന പാവം ജനതയുടെ ദയനീയ മായ വിലാപം. ഇത് കണ്ടിട്ടും കണ്ണുതുറക്കാന്‍ നമ്മുടെ സര്കരുകള്‍ക്ക് കഴിയുന്നില്ലങ്ങില്‍ നിങ്ങളെ ഭരണത്തിന്റെ ദന്ത ഗോപുരങ്ങളില്‍  അവരോധിക്കാന്‍ ഒരു പക്ഷെ കേരള ജനത ഉണ്ടാകില്ല. ഈ വൈകിയ വെളയിലെങ്ങിലും ഒരു തുറന്ന സമീപനം സ്വീകരിച്ചു കേരള ജനതയെ രക്ഷിക്കാന്‍ ദേശത്തിന്റെയും, ഭാഷയുടെയും അതിര്‍വരമ്പുകള്‍ ഇല്ലാതെ  എല്ലാ ഇന്ത്യക്കാരും മുന്നോട്ടു വരും എന്നാണ് ഓരോ മലയാളിയുടെയും പ്രതീക്ഷ. 

വെള്ളിയാഴ്‌ച, നവംബർ 25

നാം എന്തിനു വാള്‍മാര്ടിന്നെ ഭയക്കണം.

ചില്ലറ കച്ചവട രംഗത്ത് കാര്യമായ  പരിവര്‍ത്തനത്തിനു  ഇന്ത്യ മഹാരാജ്യം സാക്ഷിയാകാന്‍ പോകുകയാണ്.ചില്ലറ വ്യാപാര രംഗത്ത് അതികായന്മാര്‍ എന്ന് വിശേഷിപ്പിക്കാവുന്ന വാള്‍മാര്‍ട്ട് , കാര്‍ഫോര്‍ , ടെസ്കോ തുടങ്ങിയ വ്യവസായ ഭീമന്മാര്‍ക് നമ്മുടെ നഗരങ്ങളും ഗ്രാമങ്ങളും തുറന്നു കൊടുക്കാന്‍ കേന്ദ്ര സര്‍കാര്‍ തീരുമാനിച്ചിരിക്കുന്നു. ലോകത്തെ സമ്പന്നരാജ്യങ്ങളുടെ പ്രതിനിധികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരക്കാര്‍ കഴുകന്മാരെ പോലെ നമ്മുടെ രാജ്യത്തു വട്ടമിട്ടു പറക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി.  കടുത്ത സാമ്പത്തിക പ്രതിസന്തി നേരിടുന്ന യുരോപ്യന്‍ രാജ്യങ്ങളില്‍ തങ്ങളുടെ മാര്‍ക്കറ്റ്‌ പച്ചപിടിക്കാതതിനാല്‍ ,താരതമ്യേന സാമ്പത്തികമായി മെച്ചം നില്‍കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളാണ്‌ ഇത്തരക്കാരുടെ അടുത്ത ലക്ഷ്യം. ഇന്ത്യ മഹാരാജ്യത്ത്‌ ഭൂരിഭാഗം ജനങ്ങളും പട്ടിണി പാവങ്ങളാണ് എന്നാ ബോധ്യം നമ്മുടെ രാഷ്ട്രീയ കാര്‍ക്ക് തോന്നുന്നത് ഇലക്ഷന്‍ കാലത്തുമാത്രമാണ് . അധികാരത്തില്‍ എത്തിയാല്‍ ഇവര്‍ ബഹുരാഷ്ട്ര കുത്തകകളുടെ പ്രതിനിധികളാണ്. അവരുടെ ചിന്തകളും പ്രവൃത്തികളും രാജ്യത്തിന്‍റെ പൊതു താല്പര്യത്തിനു എതിരായി വരുന്നു എന്നത് തികച്ചും നിരാശ ജനകമാണ്. കേന്ദ്ര സര്‍കാര്‍ പറയുന്നത് തന്നെ സ്വയം പര്യാപ്തതയുള്ള ഒരു സമൂഹമാണ്‌ അവരുടെ ലക്‌ഷ്യം എന്നാണ്. എന്താണ് സ്വയം പര്യാപ്തത ? എന്തിനും പ്രാപ്തിയുള്ള ഒരു സമൂഹം. അതായതു സമൂഹത്തിന്‍റെ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ പോന്ന ഒരു സമൂഹം. പക്ഷെ ഇവിടെ യോ  മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഞങ്ങളും അത് ഉള്‍ക്കൊണ്ടു സ്വയം മാറാന്‍ നിങ്ങളും ശ്രമിക്കുക . എന്താ ഇത് നല്ല ഒരു തത്വ ശാസ്ത്രമല്ലേ? തീര്‍ച്ചയായും നല്ലത് തന്നെ. പക്ഷെ അഷ്ടിക്കു വകയില്ലാതെ കൂരയിലും കട തിണ്ണയിലും അന്തിയുറങ്ങുന്ന ഒരു നല്ല ഭാഗം ജനങ്ങളും ഈ മഹാര്ജ്യത് ഉണ്ട് എന്ന് മറന്നു തീരുമാനങ്ങള്‍ എടുക്കുന്ന ഇത്തരം ഭരണാധികാരികള്‍. ഇവിടത്തെ ജന ങ്ങളെ കൊണ്ട് ചെന്നെതിക്കാന്‍ പോകുന്നത് നിത്യ ദാരിദ്ര ത്തിലേക്കും ആത്മഹത്യയിലെക്കുമാണ് എന്നത് കാലം തെളിയിക്കാന്‍ പോകുന്ന ഒരു സത്യമാണ് . 

കാലങ്ങളായി  കോണ്‍ഗ്രസ്‌ നേതൃത്വം കൊടുക്കുന്ന സര്കരുകളുടെ പൊതു നയമാണ്  സ്വകാര്യ വല്‍കരണവും സബ്സിഡി നിര്‍മാര്‍ജനവും. ഇരുപത്തി മൂന്ന് രൂപ  ദിവസ വരുമാനമുള്ള പണക്കാരനായ ( കോണ്‍ഗ്രസിന്‍റെ ഭാഷയില്‍) ഇന്ത്യക്കാരന്‍ നാളെ നിത്യവര്തിക്ക് സാധനങ്ങള്‍ വങ്ങേണ്ടത്  വാള്‍മാര്‍ട്ടില്‍ നിന്നാണ് എന്നത് നമുക്ക് ചിന്തിക്കാനാകുമോ?. പട്ടിണിപ്പാവങ്ങളുടെയും സാധാരണക്കാരുടെയും കീശയില്‍ കയ്യിട്ടു അവന്‍റെ   വരുമാനത്തിന്‍റെ ഒരു ഭാഗം നികുതിയായി പിടിച്ചെടുത്തു അവരെ കൂടുതല്‍ പട്ടിണിയിലേക്ക്‌ തള്ളിവിടാന്‍ ആണ് ഇന്നത്തെ ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. നൂറു ഗ്രാം എണ്ണയും അരകിലോ പഞ്ചസാരയും ഇനി നിങ്ങള്‍ക്ക് വാങ്ങാന്‍ നാട്ടും പ്രദേശത്തെ ചെറുകിട വില്പനശാലകള്‍ ഉണ്ടാകില്ല. മോഡി പിടിപ്പിച്ച കവറുകളില്‍ കിലോ   കണക്കിന് പൊതിഞ്ഞു കെട്ടിയ സാധനങ്ങള്‍ വാങ്ങാന്‍ നിങ്ങള്‍ കൈ നിറയെ കാശുമായി പോകണം. അവിടെ വില്കാന്‍ പോകുന്ന സാധനത്തിന്‍റെ വില തീരുമാനിക്കുന്നത്‌ ഏതോ ഒരു രാജ്യത്തെ ഏതെങ്കിലും ഒരു മുതലാളിയയിരിക്കും. ഇവര്‍ക്ക് സഹായകരമായി നമ്മുടെ രാജ്യത്തു നില നില്‍കുന്ന   പൊതു വിതരണ സബ്രാതായങ്ങളും, സബ്സിഡി യും ഘട്ടം ഘട്ടമായി ഇല്ലാതാക്കാനാണ് സര്‍കാരുകളുടെ ഗൂഡ നീക്കം.   സ്വിസ് ബാങ്കുകളില്‍ കോടികളുടെ നിക്ഷേപമുള്ള  രാഷ്ട്രീയ കാര്‍ക്ക്. ഈതീരുമാനം ഒട്ടും തന്നെ പ്രശ്നമുണ്ടാക്കില്ല. പകരം അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഷോപ്പിംഗ്‌ എന്ന വിനോദത്തിനു വഴി തുറന്നു കിട്ടുന്നു എന്നത് സന്തോഷത്തിനു  വക നല്‍കുന്നതാണ്. ഇത്തരം രാഷ്ട്രീയക്കാര്‍ പറയുന്നത് കൃഷിക്കാര്‍ക്ക് വളരെ ഗുണമാകും എന്നാണ്. രണ്ടു ലക്ഷം രൂപ കടമെടുത്തു തുടങ്ങിയ കൃഷി പ്രകൃതി ദുരന്തത്തില്‍ നശിച്ച കര്‍ഷകന്‍ ലോണ്‍ തിര്ച്ചടക്കാന്‍ നിവര്‍ത്തിയില്ലാതെ ആത്മഹത്യ ചെയ്യുന്ന ഈ രാജ്യത്തു വിദേശ കുത്തകകള്‍ നമ്മുടെ കര്‍ഷകരെ സംരക്ഷിക്കുമെങ്ങില്‍ പിന്നെ നിങ്ങള്‍ രാഷ്ട്രീയക്കാര്‍ എന്തിനാണ് ? ഇന്ത്യയെ കഷണം കഷണമാക്കി ഇത്തരക്കാര്‍ക്ക് വിതരണം ചെയ്തു തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുന്ന ഇത്തരം രാഷ്ട്രീയ കാരെ നമ്മുടെ ജനം തിരിച്ചറിയുക തന്നെ വേണം. വ്യക്തമായ നിബന്ധനകള്‍ ഇല്ലാതെ ഇത്തരം സ്ഥാപിത തല്പര്യക്കാരെ ഇന്ത്യയിലേക്ക്‌ വിളിച്ചു വരുത്തിയാല്‍ ഇവിടെ  കൃഷിക്കാര്‍     മാത്രമല്ല ആത്മഹത്യയിലേക്ക് പോകാന്‍ പോകുന്നത് . ചെറിയ കച്ചവടം  നടത്തി ഉപജീവനം നടത്തുന്ന ഒട്ടനവധി  കുടുംബങ്ങള്‍ നമ്മുടെ ഭാരതത്തിലുണ്ട്. ഇവര്‍ക്ക് ജീവനോപാധി കൂടെ കണ്ടതെണ്ട ഉത്തരവാദിത്വം സര്‍കാരുകളുടെ തലയില്‍ വരും  എന്നുകൂടി മനസിലാക്കുന്നത്‌ നന്നായിരിക്കും.കൃഷിക്കാര്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ ധാന്യങ്ങളും പച്ചകറി കളും ഇനി സാധാരണ ചന്തകളില്‍ ലഭ്യമാകില്ല . ഇതെല്ലം മൊത്തമായി വില പറഞ്ഞു കൈക്കലാക്കി തങ്ങള്‍ക്കു തോന്നുന്ന വിലയിട്ടു അലങ്ങരിച്ച കടകളിലെ ശീതികരിച്ച പെട്ടികളില്‍ നിന്ന് നമുക്ക് വങ്ങേടതായി വരും . പലതട്ടുകളിലായി വില്പനനടക്കുക വഴി ഒട്ടനവധി കുടുംബങ്ങള്‍ക്ക് ജീവിത മാര്‍ഗമായിരുന്ന നമ്മുടെ പരമ്പരാഗത ചില്ലറ കച്ചവട രംഗം വലിയ് ഒരു മാറ്റതിനാണ് സാക്ഷി ആകാന്‍ പോകുന്നത്. ഇതിന്‍റെ കുത്തൊഴുക്കില്‍ പെട്ട് നമ്മുടെ കുടുംബങ്ങള്‍ ശിതിലമാകതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം. കണ്ടിട്ടും കണ്ടില്ലാന്നു നടിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വതിനു ഒരു പുനര്‍ വിചിന്തനത്തിന് സമയം കടന്നു പോയിട്ടില്ല എന്ന് കൂടെ ഓര്മ പെടുത്താന്‍ ഈ വാക്കുകളിലൂടെ ഒരു എളിയ പരിശ്രമം നടത്തുകയാണ്.


വെള്ളിയാഴ്‌ച, നവംബർ 18

ഇത് റിയാലിറ്റി ഷോകളുടെ കാലം

ഇത് റിയാലിറ്റി ഷോകളുടെ കാലമാണ് . പ്രൈം  ടൈമില്‍ പ്രേക്ഷരെ രസിപ്പിക്കാന്‍  ടെലിവിഷന്‍ മാധ്യമങ്ങള്‍ കണ്ടുപിടിച്ച ഇത്തരം ഷോകള്‍ വലിയ തോതില്‍ വിജയിച്ചു കൊണ്ടിരിക്കുന്നതായി നമുക്ക് കാണാം. ദേശീയ ചാനലുകളെ ചുവടുപിടിച്ചു നമ്മുടെ മലയാളം ചാനലുകളും ഇത്തരം പരിപാടികള്‍ സംപ്രേഷണം ചെയ്തു തുടങ്ങിയിട്ടുണ്ട്. പാട്ടും, മാപ്പിള പാട്ടും, മിമിക്രിയും , ഡാന്സുമെല്ലാം ഇക്കൂട്ടത്തില്‍ പെടും. വളര്‍നുവരുന്ന നമ്മുടെ പുതിയ കലാകാരന്മാരെ കണ്ടെത്താന്‍ എന്ന കഴ്ചപടിലൂടെ ആണ് ഇത്തരം  റിയാലിറ്റി ഷോ അവതരിപ്പിക്കുന്നത്‌എങ്കിലും ഇതില്‍ മറഞ്ഞിരിക്കുന്ന കച്ചവട താല്പര്യം പകല്‍ പോലെ വ്യക്തമാണ്‌. കോടികളുടെ ഫ്ലാറ്റും സ്വര്‍ണവും വാഗ്ദാനം ചെയ്തു മല്സരാര്തികളെ മാസങ്ങളോളം സംഘര്‍ഷങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി കോടികള്‍ കൊയ്യുന്ന ചാനലുകള്‍ ജനസേവനം ചെയ്യുന്നു എന്ന് പറഞ്ഞാല്‍ അത് സമ്മതിച്ചു കൊടുക്കാന്‍ ചുരുക്കം പേരെങ്കിലും വിസമ്മതിചെക്കും. അപ്പോള്‍ ചാനലുകള്‍ എങ്ങനെ നിലനില്‍ക്കും എന്ന മറുചോദ്യം ചോദിച്ചേക്കാം. നിരന്തരം വാര്‍ത്തകളും സീരിയലുകളും മാത്രം സംപ്പ്രേഷണം ചെയ്താല്‍ തങ്ങള്‍ക്കു എങ്ങനെ ചാനലുകളുടെ കിട മത്സരത്തിനിടയില്‍ പിടിച്ചു നില്‍ക്കാനാകും ?. നിങ്ങള്‍ പ്രേക്ഷകരല്ലേ ഇത്തരം പരിപാടികളെ   അംഗീ കരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. ചോദ്യം തികച്ചും ന്യായം തന്നെ .കേവലം ഒരു  എന്റര്‍ ടൈനര്‍  എന്നതിനും അപ്പുറം ഇത്തരം പരിപാടികളുടെ നടത്തിപ്പില്‍ ഉള്ള സുതാര്യത പലപ്പോഴും ചോദ്യംചെയ്യപ്പെടുന്നുമുണ്ട് . അതിന്‍റെയൊക്കെ  പ്രധാന കാരണം ഇത്തരം പരിപാടികളുടെ ഉയര്‍ന്നപ്രതിഫലമാണ്.പലപ്പോഴും മത്സരര്തികളെ ഉയര്‍ന്ന മാനസിക സംഖര്‍ഷ ങ്ങളിലേക്ക് എത്തിക്കുന്നത്തിനും  ഇതുതന്നെ ആണ് കാരണം . ഏതായാലും പണവും ,സമയവും, വിദ്യാഭ്യാസവും മുടക്കി ഇത്തരം റിയാലിറ്റി  ഷോ കളിലേക്ക് മക്കളെ പറഞ്ഞയക്കുമ്പോള്‍ അതിന്‍റെ പരിണതഫലം  മാതാപിതാക്കള്‍ മനസിലാക്കെണ്ടാതയിട്ടുണ്ട് . ഇത്തരം പരിപാടികള്‍ ഭാവിയില്‍ അവരുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഒരു ഉപജീവന മാര്‍ഗം തുറന്നു കൊടുക്കാന്‍ ഉതകുന്നവയാണോ അതോ ചാനലുകളുടെ കിട മത്സരത്തില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ ഒരു കരുവാക്കി അവരുടെ ഭാവിയെ  നാം അപകടത്തിലേക്ക് നയിക്കുകയാണോ എന്ന് ഒരു വിചിന്തനം നന്നായിരിക്കും എന്നതാണ് എന്‍റെ പക്ഷം.


തിങ്കളാഴ്‌ച, നവംബർ 14

യേശുദാസ് - മലയാളത്തിന്‍റെ ശബ്ദ വിസ്മയം

മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച ഗായകന്‍ ആരാണെന്ന  ചോദ്യം ചോദിയ്ക്കാന്‍ മലയാളിയായ ആരും തന്നെ തയ്യാര്‍  സാധ്യത ഇല്ല.  മലയാള സംഗീത ലോകം കണ്ട സംഗീതഅത്ഭുതമായ ഗാനഗന്ധര്‍വന്‍ തന്‍റെ സംഗീത യാത്ര തുടങ്ങിയിട്ട് ഇന്ന് അമ്പതു വര്‍ഷം പിന്നിടുകയാണ്.  ഈ മഹാനായ ഗായകന്‍റെ ശബ്ദ മാധുര്യം അനുഭവിക്കാത്ത ഒരു മലയാളി പോലും ഉണ്ടാകാന്‍ ഇടയില്ല. അനുഭവിക്കാത്ത എന്ന വാക്ക് ഞാന്‍ വെറുതെ ഉപയോഗിച്ചതല്ല . സാധാരണ നാം ഗാനങ്ങള്‍ കേള്‍ക്കുക എന്നാണ് പറയാറ്. പക്ഷെ യേശുദാസ്‌ എന്ന ഗാനവിസ്മയം അദ്ദേഹം പാടുന്ന പാട്ടുകളിലൂടെ നമ്മെ ഏതൊ ചില അനുഭൂതികളുടെ ലോകത്തേക്ക് കൊണ്ടുപോകാറുണ്ട് എന്ന് ഞാന്‍ പറഞ്ഞാല്‍ അതിനോട് അനുകൂലിക്കുന്നവാരയിരിക്കും ഭൂരിഭാഗവും. ഒരു ഗായകന്‍റെ സര്‍ഗഭാവന അതിന്‍റെ പരിപൂര്‍ണതയോടെ  അനുഭവ യോഗ്യമാക്കി തന്നിട്ടുള്ള അപൂര്‍വ്വം ഗായകരില്‍ ഒരാളാണ് ശ്രി യേശുദാസ്‌. ഏതൊരു കലയെയും അത് അര്‍ഹിക്കുന്ന രീതിയില്‍  ഉപാസിക്കുന ഒരു കലാകാരന്‍ ഉന്നതങ്ങളില്‍ എത്തും  എന്ന് മലയാളി കള്‍ക്ക് മനസ്സിലാക്കി  തന്ന ഈ കലാകാരന്‍ സംഗീതസ്നേഹികളായ  ആര്‍ക്കും  മാതൃക ആക്കാവുന്ന ഒരു വ്യക്തിത്വമാണ്. കഷ്ടതകള്‍ നിറഞ്ഞ ബാല്യ കൌമാരങ്ങളും ഒടുവില്‍ സരസ്വതി ദേവിയുടെ കടക്ഷത്താല്‍ ലോകം അറിയപ്പെടുന്ന ഒരു ഗായകന്‍ ആയി മാറിയ യേശുദാസ് മലയാളിക്ക് സമ്മാനിച്ച ഒരു പിടി നല്ല ഗാനഗളിലൂടെ  എക്കാലവും സ്മരിക്ക പെടുന്ന ഒരു പ്രതിഭായയിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. മലയാളത്തിന്‍റെ ഗാനഗന്ധര്‍വന് സംഗീത പ്രേമികളുടെ ഒരായിരം പ്രണാമം.


ശനിയാഴ്‌ച, നവംബർ 12

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കണോ ?

കേരളത്തിലെ സ്വാശ്രയ  വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കാന്‍ പോകുന്ന മഹാ വിപത്തിനെ കുറിച്ച് ഇതിനു മുന്‍പ് ഒരു ബ്ലോഗില്‍  എഴുതുക ഉണ്ടായി. ഇതിന്‍റെ തുടര്‍ച്ചയായി കുറച്ചു കൂടെ എഴുതണം എന്ന് കരുതിയിരുന്നബോഴാണ്  അപ്രതീക്ഷിതമായി ഇന്ന് മലയാള വാര്‍ത്ത‍ ചാനലുകളില്‍ വന്ന ഒരു വാര്‍ത്ത‍ ശ്രദ്ധയില്‍ പെട്ടത്. വാര്‍ത്ത‍ മറ്റൊന്നുമല്ല കേരളത്തിലെ സ്വാശ്രയ എഞ്ചിനീയറിംഗ്  സ്ഥാപനങ്ങില്‍ കഴിഞ്ഞ  എട്ടു വര്‍ഷങ്ങളിലായി തോറ്റവരുടെ ശതമാന കണക്ക് ഏകദേശം അറുപതുമുതല്‍ തൊണ്ണൂറു വരെ ആണ് എന്ന്. ഇത് ഏതാണ്ട് സര്‍കാര്‍ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളുടെ വിജയ ശതമാനത്തിന്‍റെ അത്രയും വരും . പരീക്ഷകളില്‍ തോല്‍വിയും ജയവും സര്‍വസാധാരണം ആണ് എന്ന് പറഞ്ഞു എഴുതി തള്ളാവുന്ന ഒരു കണക്കായി ഇതിനെ കാണാവുന്നതല്ല  . കഴിഞ്ഞ എട്ടു വര്‍ഷങ്ങളിലായി സ്വാശ്രയ സ്ഥാപനങ്ങളെ വളര്‍ത്താന്‍ സഹായിച്ച കേരളത്തിന്‍റെ ഭരണ സാരഥികള്‍, സ്വാശ്രയ സ്ഥാപന ഉടമകള്‍, അവരുടെ സംഘടനകള്‍ , വയ്യാത്ത പണിക്കു മക്കളെ നിര്‍ബന്ധിച്ചു ഇത്തരം സ്ഥാപനങ്ങളില്‍ അയച്ചു അവരുടെ ഭാവി ഇല്ലാതാക്കിയ മാതാപിതാക്കള്‍ എന്നിവര്‍  ഇതിനു ഉത്തരം പറയേണ്ടതയിട്ടുണ്ട്.  എഞ്ചിനീയറിംഗ് എന്നാല്‍ ശാസ്ത്രവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ഗഹന മായ പഠന രീതിയാണ്‌ . ഇത് സമൂലമായി ഗ്രഹിക്കുന്നതിനും അത് പ്രയോഗിഗ തലത്തില്‍ ഉപയോഗിക്കുന്നതിനും അത്യാവശ്യം ബുദ്ധിശക്തിയും കഠിന പ്രയത്നവും ഭാവന സമ്പന്നതയും ആവശ്യ്മയിട്ടുണ്ട്. അപ്പോള്‍ നമ്മുടെ മുന്‍പില്‍ ഉള്ള ചോദ്യം ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ എല്ലാം അപ്രകാരം പ്രപ്തരയിട്ടുല്ലവരാണോ. തീര്‍ച്ചയായും അല്ല എന്ന് വേണം കരുതാന്‍ അത് തന്നെ ആണ് ഇത്തരം വാര്‍ത്തകള്‍ക്കു വഴി ഒരുക്കുന്നത്. എന്നുകരുതി കേരളത്തിലെ എല്ലാ സ്വാശ്രയ വിദ്യാഭ്യാസ  സ്ഥാപനങ്ങളും മോശപ്പെട്ടവയാണ് എന്ന് ചിത്രീകരിക്കുന്നതും തെറ്റ് തന്നെ ആണ്. നല്ല രീതിയില്‍ നടക്കുന്നവായും ഇക്കൂട്ടത്തിലുണ്ട് എന്നാ യാഥാര്‍ത്ഥ്യം നാം മറന്നുകൂടാ. മക്കളെ എഞ്ചിനീയര്‍ ആയി കാണാന്‍ ആഗ്രഹിക്കുന്ന അച്ഛനമ്മ മാര്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങളും കഴിവുകള്‍ക്കും വിപരീതമായി. എങ്ങനെ എങ്കിലും പണമുണ്ടാക്കി ഇതുപോലുള്ള സ്ഥാപങ്ങളില്‍ അയക്കുന്നു. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നാല് വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തി അവസാനം  തോല്‍വി ഏറ്റുവാങ്ങി പുറത്തു വരുന്ന ഈ വിദ്യാ ര്തികളുടെ മാനസിക നില എന്തായിക്കുമെന്നു നാം ആരും ചിന്തിക്കാറില്ല. സ്വന്തമായി ഒന്നും ആകാന്‍ ആവാതെ ജീവിതത്തിന്‍റെ മുന്നില്‍ പകച്ചു നില്‍ക്കുന്ന ഈ കുഞ്ഞുങ്ങള്‍ തെറ്റുകാര്‍ ആണ്  എന്ന് പറയാന്‍ ആര്‍ക്കാണ് കഴിയുക. ഇത് എന്നും കേള്‍ക്കുന്ന ഒരു വാര്‍ത്തയിലെ കൌതുകം ആയി കാണാന്‍ മനസാക്ഷി മരിച്ചിട്ടില്ലാത്ത ആര്‍ക്കും കഴിയില്ല.   ഇവിടെ ജനിക്കുന്ന ഓരോ കുഞ്ഞും നമ്മുടെ നാടിന്‍റെ സ്വത്താണ് എന്ന് പറയുമ്പോള്‍ നമ്മള്‍ ഈ കുഞ്ഞുങ്ങളോട് ചെയ്യുന്നത് നീതിയോ അതോ നീതികെടോ എന്ന് ചിന്തിക്കേണ്ട സമയം ആണ് ഇത്. നാം ഇവിടെ വളര്‍ത്തുന്നത് നിസ്സഹായരായ ഒരുകൂട്ടം യുവത്വതെയാണ്. അലക്ഷ്യമായി എന്തോ പഠിച്ചു ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കനവാതെ അവനവനും കുടുംബത്തിനും സമൂഹത്തിനും കൊള്ളാത്ത ഒരു സമൂഹത്തെ ആണ്. ഇവിടെ ഉയര്ത്ഴുന്നെല്കേണ്ടത് നാം മാതാപിത്ക്കളാണ്. ഇല്ലാത്ത പണമുണ്ടാക്കി മക്കളെ എഞ്ചിനീയര്‍ ആക്കണം എന്ന നിര്‍ബന്ധ ബുദ്ധി നമുക്ക് വേണ്ട. നമ്മുടെ മക്കളുടെ കഴിവുകള്‍ നാം മനസിലാക്കുകയും ആ കഴിവിന് അനുസരിച്ച വിദ്യാഭ്യാസത്തിനു വഴി ഒരുക്കുകയും ആണ് വേണ്ടത് . കേരളത്തില്‍ ലഭ്യമായ വിദ്യാഭ്യാസം എഞ്ചിനീയറിംഗ് മാത്രമല്ല എന്ന യാഥാര്‍ത്ഥ്യം മറക്കാതിരിക്കുക. സംപൂജ്യനായി എഞ്ചിനീയറിംഗ് കോളേജ് വിദ്യാ ഭ്യാസം   കഴിഞ്ഞു പുറത്തു വരുന്ന ഒരു മകനെയോ മകളെയോ അല്ല നമുക്ക് അവശ്യം , ജീവിത പോരാട്ടത്തില്‍ വിജയിക്കാന്‍ തക്ക  ലക്ഷ്യബോധവും ഒപ്പം കരുത്തുറ്റ മനസുമുള്ള നല്ല ഒരു നല്ല ഭാവി  തലമുറയെ ആണ്. അതിനായി ഇന്നത്തെ കേരളത്തിലെ വിദ്യാഭ്യാസ കച്ചവടതെയും അതിന്‍റെ ദല്ലാലന്മരെയും നാം തിരിച്ചറിയണം.അവരുടെ വാക്ക് കളില്‍ വിശ്വസിച്ചു തങ്ങളുടെ കുഞ്ഞുങ്ങളെ വഴിയാധാരം ആക്കാന്‍ നാം ഒരിക്കലും ഒരു കാരണമായി തീരരുത്. എവിടെ കുറിക്കുന്ന ഈ വാക്കുകള്‍ കൊണ്ട് മാത്രം  ഒരു മാറ്റം ഉണ്ടാകുമെന്ന്  ഞാന്‍ കരുതുന്നില്ല പക്ഷെ വരാന്‍ പോകുന്ന നാല് വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തരത്തില്‍ ഒരു ദുരവസ്ഥ ഒരു രക്ഷിതവിനോ അവരുടെ കുഞ്ഞിനോ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയുള്ള ആത്മാര്‍ത്ഥമായ  ഒരു അപേക്ഷയായി മാത്രം ഇതിനെ കണ്ടാല്‍ മതി.

വെള്ളിയാഴ്‌ച, നവംബർ 11

മദ്യത്തില്‍ മയങ്ങുന്ന മലയാളി

കഴിഞ്ഞ ഒരാഴ്ച വളരെ സന്തോഷം നിറഞ്ഞതായിരുന്നു . ഏകാന്ത മായ പ്രവാസ ജീവിതത്തില്‍ നിന്ന് വേറിട്ട്‌ സ്വന്തം നാട്ടില്‍ ഒരു ചെറിയ ഇടവേള . കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്താന്‍ ഈ യാത്രക്ക് കഴിഞ്ഞില്ല എങ്കിലും പോയ ഏഴു ദിനങ്ങളില്‍ എനിക്കുണ്ടായ ചില അനുഭവങ്ങള്‍ ആണ് ഈ എഴുത്തിനു പിന്നില്‍. ഒരു ദിവസം ഹര്‍ത്താല്‍ ഒഴിച്ചാല്‍ ബാക്കി എല്ലാ ദിവസവും ബസ്സില്‍ യാത്ര ചെയ്യേണ്ടതായി വന്നു . ഈ യാത്രകളില്‍ എല്ലാം ഞാന്‍ കണ്ട കാഴ്ച വളരെ കൌതുക കരമായിരുന്നു. മദ്യപിച്ചു ബഹളം ഉണ്ടാക്കുന്ന ഒരു വ്യക്തി എങ്കിലും ഈ ബസ്‌ കളില്‍ കൂടെ ഉണ്ടായിരുന്നു എന്നുള്ളതാണ്. ഒരു സര്‍കാര്‍ വക  ബസ്‌ കണ്ടക്ടര്‍ പോലിസ് സ്റ്റേഷന്‍ കയരെണ്ടാതായും വന്നു . സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യ വ്യവസ്ഥ ഇന്ത്യയിലെ ഓരോ പൌരനും അനുവദിക്കുന്നുണ്ട് , എന്നാല്‍ പരസ്യമായി മദ്യപിച്ചു പൊതുസ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്ക്  തങ്ങള്‍ ചെയ്യുന്നതിനെ  കുറിച്ച് അത്ര ധാരണ ഉണ്ടോ എന്നറിയില്ല. ഏതായാലും ഇത്തരം സ്ഥിതികളിലേക്ക് നമ്മുടെ സമൂഹത്തെ തള്ളിവിടുന്ന മദ്യപാനം എന്ന സാമൂഹിക വിപത്ത്  സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. മദ്യത്തിന്‍റെ വിറ്റുവരവില്‍ കണ്കണ്ട് മാത്രം   അനേകം പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പില്‍ വരുത്താന്‍ എല്ലാ സര്കരുകളും മത്സരിക്കുന്ന കാഴ്ച  ഏവര്‍ക്കും സുപരിചിതമാണ്. അപ്പോള്‍ കേവലം മദ്യം കഴിക്കുന്ന ജനവും ഒപ്പം യെധേഷ്ടം അത് വിതരണം ചെയ്യുന്ന സര്കരും കുറ്റക്കാരാണ്‌  എന്ന് നമുക്ക് പറയേണ്ടിവരും . മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന മദ്യ നയങ്ങള്‍ നമ്മുടെ ജനത്തിനെ കൂടുതല്‍ മദ്യപാനികള്‍ ആക്കുന്നു . പൊതു നിരത്തുകളില്‍  പാലിക്കേണ്ട മര്യാദകള്‍ മറക്കുക മാത്രമല്ല പൊതുജനത്തിനെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. ഇതിനെതിരെ കര്‍ശന നിയമ    നടപടികള്‍ സ്വീകരിക്കാന്‍ ഒരു പക്ഷെ സാധിച്ചേക്കും. പക്ഷെ അതുകൊണ്ട് കാര്യമായ പുരോഗതി ഉണ്ടാകും എന്ന് തോന്നുന്നില്ല . മറിച്ച്‌ മദ്യത്തിന്‍റെ ഉത്‌പാദനത്തിലും വിതരണത്തിലും കുറവ് വരുത്തുന്ന ഒരു മദ്യ നയമാണ് നമുക്ക് വേണ്ടത് . മുക്കിലും മൂലയിലും അധികൃതവും അനധികൃതവും ആയ മദ്യ വില്പന തകൃതിയായി നടക്കുന്ന നമ്മുടെ കേരളത്തില്‍ മദ്യപനികളോട് മര്യാദക്ക് പെരുമാറണം എന്ന് ഉപദേശിച്ചിട്ട് കാര്യമായ ഫലമുണ്ടാകും എന്ന് തോന്നുന്നില്ല .കാരണം ഇവരാരും വേണം എന്ന് വച്ചിട്ട് ഇങ്ങനെ  ചെയ്യുന്നതല്ല .അല്പം ഓവറായി മദ്യപിച്ചു പെട്ട് പോകുന്നവരാണ്.  അതുകൊണ്ട് തന്നെ നിയമപരമായി കുടിയന്മാരെ നേരിടുന്നതിനു പകരം ആദ്യമായി കുടിക്കാനുള്ള പ്രേരണ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നമ്മുടെ സര്കാരുകളുടെ ഭാഗത്തുനിന്നു വേണ്ടത്. പരസ്പര ആദരവിനും ഭയ ഭക്തി ബഹുമാനത്തിനും പേരുകേട്ട നമ്മുടെ കൊച്ചു കേരളത്തില്‍ അല്പം വിശ്രമത്തിനും സന്തോഷത്തിനും വേണ്ടി കടന്നു വരുന്ന വിദേശീയരടക്കം ഉള്ള അതിഥി കളെ മാന്യമായി സ്വീകരിക്കേണ്ട ചുമതല തങ്ങളില്‍ നിക്ഷിപ്തമാണ് എന്ന തിരിച്ചറിവ് ഭരണ കര്‍ത്താക്കള്‍ക്കു ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . ബോധമുള്ള ഒരു തല മുറയായിരിക്കട്ടെ  നമ്മുടെ അടുത്ത പഞ്ച വത്സര പദ്ധതി.

വ്യാഴാഴ്‌ച, നവംബർ 10

"കൃഷ്ണനും രാധയും" ഉയര്‍ത്തുന്ന പുതിയ ചിന്തകള്‍

ഇന്ന് രാവിലെ മനോരമ ഓണ്‍ലൈനില്‍ ഒരു ഇന്റര്‍വ്യൂ കാണാന്‍ ഇടയായി. മലയാള സിനിമയെ കോരിത്തരിപ്പിച്ച പുതിയ ഒരു അവതര പുരുഷന്‍ സന്തോഷ്‌ എന്ന പണ്ഡിതന്‍ . പേരിനൊപ്പം പണ്ഡിതന്‍ എന്നുണ്ട്ന്കിലും ഇദ്ദേഹം ഈ അഭിമുഖത്തില്‍ ഉടനീളം എനക്ക് ഒന്നും അറിയില്ല എന്ന് സമ്മതിക്കുന്നു. അപ്പോള്‍ ഞാന്‍ എന്നോട് തന്നെ ഒരു ചോദ്യം ചോദിച്ചു .ഒന്നിനെ കുറിച്ചും അറിയില്ലെങ്ങില്‍ നമുക്ക് ഒരു മലയാള സിനിമ നിര്‍മിക്കാന്‍ ആകുമോ .കേരളത്തില്‍ ഉടനീളം പ്രദര്‍ശിപ്പിക്കുന്ന കൃഷണനും രാധയും എന്ന സിനിമയുടെ ഒരു സമ്പൂര്‍ണ കര്‍ത്താവാണ് മേല്പറഞ്ഞ ദേഹം. രചന മുതല്‍ സംവിധാനം വരെ ഏതാണ്ട് പതിനെട്ടില്‍ പരം അറിവില്ലാത്ത വിഷയങ്ങള്‍ കൈകാര്യം ചെയ്ത ഈ വ്യക്തി ഇന്ന് മലയാള സിനിമ യുടെ ഭാഗമായി തീര്‍ന്നിരിക്കുന്നു. ഇത് മലയാള സിനിമയ്ക്കു എത്രകണ്ട് ഗുണവും ദോഷങ്ങളും പ്രദാനം ചെയ്യും എന്ന് വിശകലനം ചെയ്യാം ഞാന്‍ മുതിരുന്നില്ല കാരണം മറ്റൊന്നുമല്ല.ഈ സിനിമ പൂര്‍ണ രൂപത്തില്‍ ഞാന്‍ കണ്ടിട്ടില്ല . എന്നാല്‍ ഇതിലെ സൂപ്പര്‍  സംഭാഷണങ്ങളും ഗാനങ്ങളും ഇതിനക്കം യു ടുബിലൂടെ ഞാന്‍ കാണുവാന്‍ ഇടയായി. മലയാള സിനിമ യെ സ്നേഹിക്കുന്ന ഒരു പ്രേക്ഷകന്‍ എന്ന നിലക്ക് മാത്രമാണ് എന്‍റെ ചില കാഴ്ച പ്പാടുകള്‍ ഇവിടെ കുറിക്കുന്നത്. സന്തോഷ്‌ എന്ന ചെറുപ്പക്കാരന്‍  തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്    പക്ഷെ അത് ഒരു മലയാള സിനിമ നിര്മിച്ചതിനല്ല, പകരം  ഒറ്റയാള്‍ സംരംഭം വഴി ഇതുവരെ ഉള്ള എല്ലാ സിനിമ സംകല്‍പ്പങ്ങളും കാറ്റില്‍ പറത്തി കേവലം ചുരുങ്ങിയ ചിലവില്‍ ഒരു സിനിമ ( സിനിമ  എന്ന് പറയാമോ എന്ന് എനിക്ക് അറിയില്ല) സിനിമ തീയെറ്ററില്‍ എത്തിച്ചു എന്നതിന്. സിനിമയുടെ നിലവാരവും നിലവാര  തകര്‍ച്ചയും പ്രേക്ഷകന്‍ വിധി എഴുതട്ടെ. ഞാന്‍ ഇവിടെ  കാണുന്നത് സന്തോഷിലെ സിനിമ കാരനെ അല്ല പകരം സൃഷ്ടിപരമായ പ്രവര്തങ്ങള്‍ക്ക് ഇവിടെ ഒന്നും ഒരു തടസവും അല്ല എന്ന സന്ദേശമാണ് . കോടികള്‍ മുടക്കി എടുക്കുന്നത് മാത്രമല്ല സിനിമ എന്ന തിരിച്ചറിവ്  ഇത് നമുക്ക് മനസിലാക്കി തരുന്നു. ഭാവന സമ്പന്നനായ ഒരു വ്യക്തിക്ക് ( സന്തോഷിനെ അല്ല ഉദ്ദേശിച്ചത് ) തന്‍റെ കഴിവുകള്‍ ജനത്തിന്‍റെ മുന്നില്‍ എത്തിക്കാന്‍ ഉള്ള ഒരു  മാര്‍ഗം കൂടി  തുറന്നു കാണിക്കാന്‍ സന്തോഷിനു കഴിഞ്ഞു എന്നത് അന്ഗീകരിക്കപെടെണ്ടാതാണ് . എന്നാല്‍ ഇതിനു രണ്ടാമതൊരു വശമുണ്ട്. സിനിമ അത് ഏതു വിഭാഗത്തില്‍ പെടുന്നതായാലും അത് വളരെ സീരിയസ് ആയി കാണുന്ന പ്രേക്ഷകരാണ് മലയാളികള്‍. അത്തരം പ്രേക്ഷക മനസ്സില്‍ സിനിമ എന്ന സംവേദന കലയുടെ ആത്മാവ് നശിപ്പിക്കാന്‍ സന്തോഷിനെ പോലുള്ളവര്‍ പടച്ചു വിടുന്ന എന്തും  സഹിക്കേണ്ട ഗതികെടിലക്ക് നമ്മുടെ സമൂഹം എത്തിച്ചേര്‍ന്നു എന്നത് വളരെ സങ്കട കരമായ അവസ്ഥയാണ്‌  .   ഇനി ഇതിനെ ചുവടുപിടിച്ചു വരാന്‍   പോകുന്ന പുതിയ സംരഭങ്ങള്‍ നമ്മുടെ മലയാള സിനിമ യെ എങ്ങനെ ബാധിക്കും എന്ന് കണ്ടു തന്നെ അറിയാം.  സന്തോഷിന്‍റെ കമ്പ്യൂട്ടര്‍ പരിഞാനത്തെ നമുക്ക് അംഗീകരിക്കാം , പക്ഷെ  അയാളുടെ സിനിമ സങ്കല്‍പ്പങ്ങള്‍ മലയാള സിനിമയ്ക്കു കളങ്ക മാകാന്‍ നാം ഒരിക്കലും അനുവദിക്കരുത്. നമ്മുടെ ചെറുപ്പക്കാര്‍ നല്‍കുന്ന ഇത്തരം നെഗറ്റീവ് പ്രോത്സാഹനം കൂടുതല്‍ കൂടുതല്‍ സന്തോഷ്‌ മാരെ മലയാള സിനിമയ്ക്കു സംഭാവന ചയ്തെന്നിരിക്കും. അത് ഭാവിയില്‍ നമ്മുടെ സംസ്കാരത്തിന് തന്നെ വലിയ വിപത്തായി മാറാനും ഇട വരുത്തും. സിനിമ ഒരു ആസ്വാദന കല എന്നതിനപ്പുറം  ജീവിതത്തിന്‍റെ ഭാഗമായി കൊണ്ട് നടക്കുന്ന  മലയാളികള്‍ ഇത്തരം പൊള്ളത്തരങ്ങള്‍ മനസിലാക്കി പെരുമാറാന്‍ തുടങ്ങണം എന്നാണ് എന്‍റെ വിനീതമായ അപേക്ഷ.

തളരുന്ന മലയാള സിനിമ

മലയാള സിനിമ ഒട്ടനവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു കാലമാണ് ഇത് . ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം സിനിമ പ്രവര്‍ത്തകരുടെ വലയത്തില്‍ പെട്ട് ശ്വാസം മുട്ടുന്ന മലയാള സിനിമയ്ക്കു ശോഭനമായ ഒരു ഭാവി ഉണ്ട് എന്ന് പറയാന്‍ ഇന്നത്തെ സ്ഥിതിയില്‍ ആര്‍കും കഴിയില്ല. മലയാള സിനിമയില്‍ ഇന്ന് വന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക  അത്ര നിസ്സാരമല്ല. അതിപ്പോള്‍ കേരള സര്‍കാര്‍ വിചാരിച്ചാലും ഒരു പുരോഗമനവും ഇക്കാര്യത്തില്‍ ഉണ്ടാകാന്‍ ഇടയില്ല. പകരം ഈ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ വിചാരിക്കണം. ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും വളരെ അധികം അംഗീകരങ്ങളും ഒട്ടനവധി അവാര്‍ഡുകളും വാങ്ങികൂടിയിട്ടുള്ള മലയാള സിനിമ ഇന്ന് എത്തി നില്‍കുന്ന അവസ്ഥ ഈതൊരു മലയാളിക്കും അത്ര അഭിമാനത്തിന് വക  നല്‍കുന്ന തരത്തിലല്ല . വികലമാകുന്ന സിനിമ സംഗല്പ ങ്ങളാണ് ഇത്തരം അധപ്പതനത്തിനു കാരണം എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയുമില്ല. ചില നായക നടന്മാരെ ചുറ്റിപ്പറ്റി ബിസിനസ്‌ താല്പര്യങ്ങള്‍ മാത്രം മുന്‍ നിര്‍ത്തി നിര്‍മിക്കുന്ന മലയാളം സിനിമകള്‍ കേവലം ഒരേ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് കഥ പറയുക വഴി ആവര്‍ത്തന വിരസത പ്രേക്ഷകരെ സിനിമ എന്നാ ആസ്വാദന കലയില്‍ നിന്നും അടര്‍ത്തി  മാറ്റുന്നു. അന്‍പതില്‍ പരം വയസുള്ള ചില നായക നടന്മാരുടെ പ്രണയ രംഗങ്ങളും ബ്രുസിലീയെ വെല്ലുന്ന സംഘട്ടന രംഗങ്ങളും എത്രനാള്‍ മലയാള സിനിമയ്ക്കു സഹിക്കനാകും. ഇത്തരം അഭ്യാസങ്ങള്‍ നടത്തുന്ന സിനിമാക്കാര്‍ പാവം പ്രേക്ഷകനെ കുറ്റപെടുതന്നതില്‍ ഒരു ഔചി ത്യവും ഇല്ല. ഇത്തരുണത്തില്‍ എടുത്തു പറയേണ്ട ഒരു കാര്യം പാവം നിര്‍മാതാക്കളുടെ അവസ്ഥയാണ്‌ .വിദേശങ്ങളില്‍ കഷ്ടപ്പെട്ടും (അല്ലാതെയും ?) ഉണ്ടാക്കുന്ന പണം സിനിമ എന്നാ നിക്ഷേപ സംരഭത്തില്‍ മുടക്കുന്ന പാവം നിര്‍മാതാക്കള്‍ പടച്ചു വിടുന്ന ചില സിനിമകള്‍ കണ്ടാല്‍ സത്യത്തില്‍ സങ്കടം തോന്നും. ചിലവുകുറഞ്ഞ സിനിമ എന്ന് വ്യമോഹിപ്പിച്ചു ഇത്തരക്കാരെ ചാക്കിടാന്‍ കാത്തുനില്‍ക്കുന്ന ഒരുകൂടം സിനിമാക്കാര്‍ മലയാള സിനിമയ്ക്കു സംഭാവന ചെയ്യുന്നതോ സിനിമയുടെ ഗണത്തില്‍ പോലും പെടുത്താന്‍ കഴിയാത്ത വികലമായ ചില സിനിമകളും. ഇത്രയും നല്ല ഒരു ദൃ ശ്യ സംവേദന കലയെ ഒരു പരിചയ സമ്പത്തും ഇല്ലാതെ സിനിമ എന്ന വ്യാജേന  ജനങളുടെ മുന്നില്‍ എത്തിക്കുന്ന ചിലര്‍ നഷ്ടപ്പെടുത്തുന്നത് നാം എന്നും അഭിമാനതോടുകൂടി പറഞ്ഞിരുന്ന നമ്മുടെ മലയാള സിനിമ സം സ്കാര മാണ് . ഇത് ഒരു വ്യവസായം ആണ് എന്നതുകൊണ്ട്‌ തന്നെ ഒരിക്കല്‍ നഷ്ടത്തില്‍ അകപ്പെട്ട ആരും ഇത്തരം സംരഭത്തിനു വേണ്ടി പണം മുടക്കാന്‍ തയ്യാറാവാന്‍ ഇടയുമില്ല.അതുവഴി നമുക്ക് നഷ്ടപ്പെടുന്നതോ ചില നല്ല സിനിമകളും. സിനിമ രംഗത്തെ ചില ബുദ്ധി ജീവികള്‍ പറയുന്നത് കാലഘട്ടത്തിനു അനുസരിച്ച് നമ്മുടെ സിനിമ സങ്കല്പങ്ങളും  മാറണം എന്നാണ്. പക്ഷെ ഇത്തരക്കാര്‍ മനസിലാക്കേണ്ടത്  ആത്യന്തികമായി സിനിമ കാണുന്ന പ്രേക്ഷകന്‍ മനുഷ്യന്‍ ആണെന്നും അവന്റെ വികാര വിചാരങ്ങള്‍ക്ക്‌ ഇന്നും ഒരു മാറ്റവും വന്നിട്ടില്ല എന്നുമാണ്. സിനിമ ലക്ഷ്യമാക്കേണ്ടത് മനുഷ്യന്റെ ആന്തരിക വികാരങ്ങളെ ആണ് . അത്തരം വികാരങ്ങളെ ഉണര്‍ത്താന്‍ ഒരു സിനിമയിലെ ദ്രിശ്യങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും  കഴിയുന്നു എങ്കില്‍ അത്തരം സിനിമകള്‍ നമ്മുടെ സിനിമ ശാലകളില്‍ ഇന്നും ജനങ്ങളെ നിറയ്ക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഒരു കാര്യം വളരെ ശ്രദ്ധേയമാണ് എക്കാലതും സിനിമ നമ്മുടെ സമൂഹത്തിന്‍റെ സന്ദേശ വാഹകരയിരുന്നു. ഈ മാധ്യമം കാട്ടിത്തരുന്ന വഴികള്‍ നമ്മില്‍ കുറച്ചു പേരെങ്കിലും അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. അത് നല്ലതായാലും ചീത്ത ആയാലും. അപ്പോള്‍ ഒരു സിനിമാക്കാരന്‍ വെറും ബിസിനസ്‌ കാരനല്ല പകരം അനേകം ഉത്തരവാദിത്വങ്ങള്‍ ഉള്ള സമൂഹ പരിഷ്കര്തവാണ്. നിങ്ങള്ക്ക് അവാര്‍ഡുകളും പരമോന്നത ബഹുമതികളും നല്‍കി ആദരിക്കുന്നത് അതുകൊണ്ട് മാത്രമാണ്. നമുക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വം ശരിയായ രീതില്‍ നിറവേറ്റാന്‍ കഴിയില്ലങ്ങില്‍ നിങ്ങള്‍ ഒരിക്കലും ഒരു സിനിമ ക്കാരനകതിരിക്കുന്നതാണ് നല്ലത്. സിനിമ ഒരു സീരിയസ് ആയ മാധ്യമം ആണ് എന്ന തിരിച്ചറിവാണ് ഒരു സിനിമ പ്രവര്ത്തകന് ആദ്യം വേണ്ടത്. നല്ല സിനിമകള്‍ നാം ഓരോരുത്തരും ആഗ്രഹിക്കുന്ന ഒന്നാണ്. അതിനായി ഒരുപാടു നല്ല ചിന്തകളും ആശയങ്ങളും ഉണ്ടാകട്ടെ എന്നും അവ  നമ്മുടെ സിനിമ രംഗത്തിനു പുതിയ മാനങ്ങളും അര്‍ത്ഥങ്ങളും നല്‍കട്ടെ എന്നും നമുക്ക്പ്ര  ത്യാശിക്കാം .

തിങ്കളാഴ്‌ച, ഒക്‌ടോബർ 31

കേരളത്തിന്‍റെ സമഗ്ര വികസന ചിന്തകള്‍

കേരളീയ സമൂഹം വളരെ അധികം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്‌ " വികസനം" . കേരളത്തിന്‍റെ സമഗ്ര വികസനം സ്വപ്നം കണ്ട് വളരെ അധികം പദ്ധതികള്‍ നാം വിഭാവനം ചെയ്തിട്ടുണ്ട് . പക്ഷെ ഇവയില്‍ പലതും ഇന്നും ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നു എന്നതാണ് സത്യം. ഇതിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് . ഒന്ന് ശരിയായ വിലയിരുതാലോ പഠനങ്ങളോ ഇല്ലാതെ പദ്ധതികള്‍ വിഭാവനം ചെയ്യുക രണ്ടാമത് കേരളത്തിന്‍റെ പാരിസ്ഥിതിക സംതുലനം മനസിലാക്കാതെ അതുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ വരുത്തി വക്കുക. നമ്മുടെ പല പദ്ധതികളും പാരിസ്ഥിതിക അനുമതിക്കായി കാത്തു കിടക്കുകയാണ് എന്ന് നമുക്ക് ഏവര്‍ക്കും അറിയാം.  കേരളത്തിന്‍റെ വികസനത്തിന്‌ നമുക്ക് ഏറ്റവും ആവശ്യം പാരിസ്ഥിതിക സംതുലം നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു വികസന നയമാണ് ഇതിനെ നാം Sustainable  Developement  എന്ന് പറയുന്നു. ഓരോ സര്‍കാരുകളും അവരുടെ  പേരില്‍  വികസന പദ്ധതികള്‍ ആവിഷ്കരിക്കുക വഴി കേരളം അടുത്ത പത്തു വര്‍ഷത്തിനകം സമഗ്ര വികസിത സംസ്ഥാനം ആയി മാരും എന്ന് നാം പ്രത്യാശിക്കുന്നു . പക്ഷെ ഇത്തരം വികസനം വഴിമുട്ടി നില്‍കുമ്പോള്‍ കേരളം വികസന കാര്യത്തില്‍ തെറ്റായ വഴിയിലൂടെ ആണോ സഞ്ചരിക്കുനത് എന്ന്  നാം ഒരു നിമിഷം ചിന്തിച്ചാല്‍ അതിനെ തെറ്റ് പറയാന്‍ ആവില്ല. ഇന്ന് നാം കേരളത്തില്‍ കണ്ട് വരുന്ന പ്രവണത എന്തിനെയും കണ്ണടച്ച് എതിര്‍കുക എന്നാ നയമാണ്. ഇത് തന്നെ ആണ്   നാം ആദ്യം ഇല്ലാതാക്കേണ്ടതും.ഏതെങ്കിലും വികസന പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ എതിര്‍പ്പുമായി ഒരു കൂട്ടം കടന്നു വരുന്നു. ഇക്കൂട്ടര്‍ക്ക് അവരുടെതായ ന്യായങ്ങള്‍ ഉണ്ട് . പക്ഷെ വിചിന്തനത്തിന് വിധേയമാക്കേണ്ട   വസ്തുത എന്തുകൊണ്ട് ഇത്തരം എതിര്‍പ്പുകള്‍ മുന്കൂടി കണ്ട് അതിനുള്ള  പരിഹാരങ്ങള്‍  വിഭാവനം ചെയ്യുവാന്‍ നമുക്കവുന്നില്ല എന്നതാണ്.ഒരു ചെറിയ ഉദാഹരണം അട്ടപ്പാടിയിലെ വിന്‍ഡ് മില്‍ സ്ഥാപിക്കുന്നതിന് മുന്‍പ് എടുക്കേണ്ട പല തീരുമാനങ്ങളും എടുത്തില്ല എന്ന് മാത്രമല്ല ചില തെറ്റായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. എന്നുകരുതി ഈ പദ്ധതി അനാവശ്യം ആണ് എന്നാ വാദഗതിക്ക് ഒരു പ്രസക്തിയും ഇല്ല. ഇത്തരം പദ്ധതികളാണ് നമ്മുടെ ഭാവിയുടെ ഊര്‍ജ സമ്പത്ത്. പക്ഷെ ഇത്തരം കാര്യങ്ങളില്‍ ഗവണ്മെന്റ് തലത്തില്‍ ശരിയായ ഒരു പ്ലാനിംഗ് ഇല്ല എന്നതാണ് വാസ്തവം .ഉദ്യോഗസ്ഥ തലങ്ങളില്‍ ചില വിട്ടു വീഴ്ചകള്‍ ക്ക് തയ്യാറാവുന്നതോ അതോ ചില സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി മനപ്പൂര്‍വം ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതോ. എന്തുതന്നെ ആയാലും പദ്ധതികള്‍ പലതും ഇത്തരത്തില്‍ വിവാദങ്ങളില്‍ കൊണ്ട് ചെന്ന് എത്തിക്കുന്നു എന്നതാണ് സത്യം. സമ്പൂര്‍ണ പാരിസ്ഥിതിക പഠനങ്ങള്‍ ( ഈ ഐ എ ) ഏത് പ്രൊജക്റ്റ്‌ വിഭാവനം  ചെയ്യുമ്പോഴും നിര്‍ബന്ധമായും നടത്തേണ്ടതാണ്. ഇത്തരം പഠനഫലങ്ങള്‍ ഇതുമായി ഉയര്ന്നുവരവുന്ന  ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍  ഉതകുകയും പല പ്രശ്നങ്ങള്കും പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടു വക്കാന്‍ കഴിയുകയും ചെയ്യുന്നു. നാം തിരഞ്ഞു എടുക്കേണ്ട പ്രൊജക്റ്റ്‌കള്‍ നമ്മുടെ പരിസ്ഥിതി ക്ക് അനുയോജ്യമയതാകണം. ഏതെങ്കിലും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നില്‍ ഉണ്ടാകാതെ നോക്കണം. കേരളം ഒരു ഹരിത സംസ്ഥാനം എന്നതില്‍ ഒരുപാടു ഊറ്റം കൊള്ളുന്നവര്‍ ആണ് നാം ഓരോരുത്തരും. വികസന സംസ്കാരം നമ്മുടെ നാടിന്‍റെ മുഖച്ചായ മാത്രമേ മാറ്റാന്‍ പാടുള്ളൂ ആത്മാവിനെ മുറിവേല്പിക്കുന്ന ഒരു വികസന പദ്ധതികളും നമുക്ക് വേണ്ടാ. കാരണം നാം ഇതെല്ലം ഉണ്ടാക്കുന്നത് നമ്മുടെ ഭാവി തലമുറക്ക് വേണ്ടി യാണ് മറിച്ച്  ഇതൊന്നും അവര്‍ക്ക് ഉപയുക്തം ആയില്ലങ്ങില്‍ പിന്നെ നാം എന്തിനു ഇതെല്ലം സൃഷ്ടിക്കുന്നു .അപ്പോള്‍ പദ്ധതികള്‍ക്കല്ല പ്രശ്നം പകരം നാം എടുക്കുന്ന തീരുമനങ്ങള്‍ ക്കാണ്. അതുകൊണ്ട് തന്നെ. നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ നമ്മുടെ ഭരണ സംവിധങ്ങള്‍ക്ക് കഴിയണം. ഒപ്പം തന്നെ അനാവശ്യ സമരങ്ങളും പ്രതിഷേധങ്ങളും  തിരിച്ചറി യുകയും വേണം . വികസനം കാലത്തിന്റെ അനിവാര്യത ആണ് എന്നാ തിരിച്ചറിവാണ് നമുക്ക് വേണ്ടത്. നമ്മുടെ പ്രശാന്ത സുന്ദരമായ ഭൂപ്രകൃതി നമുക്ക് സംരക്ഷിക്കണം അതുപോലെ തന്നെ പരിസ്ഥിതി അനുകൂല വികസന പദ്ധതികളും നമുക്ക് വേണം. ചിലപ്പോള്‍ ചില വിട്ടുവിഴ്ചകളും ആവശ്യമായി വന്നേക്കാം. എന്തുതന്നെ ആയാലും സമഗ്ര വികസിത കേരളം നമ്മുടെ സ്വപ്നം മാത്രമാകരുത് മറിച്ച് നാളെ യുടെ യാഥാര്‍ത്ഥ്യം ആകണം. അതിനു വേണ്ടി നമ്മുടെ ജനത ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

ഞായറാഴ്‌ച, ഒക്‌ടോബർ 30

ശ്രീ ടി.എം.ജേക്കബിന് രാഷ്ട്രീയ കേരളത്തിന്‍റെ പ്രണാമം.

മൂന്ന് പതിറ്റാണ്ടുകാലം നിയമസഭാംഗമായും ഒന്നരദശാബ്ദത്തോളം മന്ത്രിയായും അതിലേറെക്കാലം രാഷ്ട്രീയനേതൃത്വത്തിലും തിളങ്ങിയ ടി. എം. ജേക്കബ് എന്നാ രാഷ്ട്രീയ നേതാവ് അരങ്ങു ഒഴിഞ്ഞിരിക്കുന്നു .ഒട്ടനവധി പ്രതിസന്ധി ഘട്ടങ്ങളില്‍ തന്‍റെ വ്യക്തിത്വ മികവുകൊണ്ട് മാത്രം അതിജീവിച്ച ശ്രീ ജേക്കബ്‌ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വഴികാട്ടിയാണ് വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന അപൂര്‍വ പ്രതിഭാസമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായാണ് ഈ അപൂര്‍വ നേട്ടം ടി.എം. ജേക്കബ് കൈവശപ്പെടുത്തിയതെന്നതാണ് മറ്റൊരു പ്രത്യേകത. തന്‍റെ നേതൃ പാടവം കൊണ്ട് മാത്രം നിലനിന്ന ഒരു പാര്‍ട്ടിയുടെ എല്ലാമെല്ലാമായ നേതാവായിരുന്നു ജേക്കബ്‌. ഇതൊരു നേതാവിനും നേരിടേണ്ടി വന്നിട്ടുള്ള പ്രത്സന്ധികള്‍ ജേക്കബിനെയും പിന്‍തുടര്‍ന്നു. പക്ഷെ തന്‍റെ മനസന്നിധ്യവും കൌശാലബുധിയും പരിച്ചയാസംബത്തും അദ്ദേഹത്തിന് തുണയായി നിന്നപ്പോള്‍ ,എല്ലാ ആരോപണങ്ങളും കാറ്റില്‍ പറത്തി ഒടുവില്‍ കേരളത്തിന്റെ മന്ത്രിയായിരിക്കെ ഈ ലോകത്തോട്‌ വിടപറഞ്ഞ ജേക്കബ്‌ രാഷ്ട്രീയ കേരളത്തിന്‌ ഒരിക്കലും മറക്കാനാകാത്ത ഒരു വ്യക്തിത്വമായി നിലകൊള്ളും എന്നതില്‍ സംശയമേതുമില്ല. പ്രഗത്ഭനും പരിചയസമ്പന്നനുമായ ഭരണാധികാരിയായിരുന്ന ടി.എം.ജേക്കബിന് രാഷ്ട്രീയ കേരളത്തിന്‍റെ പ്രണാമം. 

ബുധനാഴ്‌ച, ഒക്‌ടോബർ 26

പൊതു-സ്വാശ്രയ വിദ്യാഭ്യാസം എന്‍റെ കാഴ്ചപ്പാടില്‍

സ്വാശ്രയ സ്ഥാപനങ്ങള്‍ നമുക്ക് ആവശ്യമാണോ എന്നാ ചോദ്യം ഇന്ന് അത്രകണ്ട് പ്രസക്തിയുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല . എന്നാല്‍ ഇത്തരം സ്ഥാപങ്ങള്‍ നമ്മുടെ സമൂഹത്ത്നു എത്രകണ്ട് ഗുണം ചെയ്യുന്നുണ്ടെന്ന് നാം തീര്‍ച്ചയായും ചിന്തിക്കുന്നത് നന്നായിരിക്കും. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ എന്നാ പോലെ ഇതിനു രണ്ടു കാഴ്ചപ്പാടുകള്‍ ഉണ്ട് . ഗുണ ദോഷ സമ്മിശ്രമായ ഇത്തരം വിദ്യാഭ്യാസ രീതി സമൂഹത്തില്‍ ഉണ്ടാക്കുന്ന ചില മാറ്റങ്ങള്‍ സമഗ്രമായ വിശകലനത്തിനും ചര്‍ച്ചകള്‍ക്കും വഴി വക്കണം എന്നതാണ് എന്റെ പക്ഷം . കാരണം നാം ഇപ്പോഴും ചര്‍ച്ചയിലൂടെ കാണുന്നത് ഇത്തരം സ്ഥാപനങ്ങള്‍ നമുക്ക് നല്‍കുന്ന അവസരങ്ങളും അതുമായി ഉണ്ടാകുന്ന ഗുനങ്ങളുമാണ് എന്നാല്‍ നാം ഒരിക്കലും ചര്‍ച്ചചെയ്യാന്‍ ഇഷ്ടപെടാത്ത ഒന്നാണ് ഇതുമൂലം നമ്മുടെ സമൂഹത്തിലുണ്ടാകുന്ന  പ്രശങ്ങള്‍. നമ്മുടെ പൊതു വിദ്യാഭ്യാസത്തിന് സമാനമായ സമാന്തര വിദ്യഭ്യാസ രീതിയാണ് ഞാന്‍ ഇതിനെ കാണാന്‍ ആഗ്രഹിക്കുന്നത് . സമാന്തരം എന്നാ വാക്കിനര്‍ത്ഥം  ഒരിക്കലും കൂട്ടിമുട്ടാത്തത് എന്നാണ്. അപ്പോള്‍ രണ്ടുതരം പദ്ധതികളും ഒരേ പ്രവേഗത്തില്‍ ചലിച്ചാല്‍ മാത്രമേ  നമുക്കതിനെ സമാന്തരം എന്നാ വാക്ക് കൊണ്ട് വിശേഷിപ്പിക്കുവാന്‍ ആകു . എന്നാല്‍ ഇപ്പോള്‍ കാണുന്ന പ്രവണത സര്‍ക്കാരുകള്‍  പൊതു വിദ്യാഭ്യാസ സംവിധാനം ഒരു കടമ പോലെ കൊണ്ട് നടക്കുകയും. എന്നാല്‍ സ്വാശ്രയ വിദ്യാഭ്യാസത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ആണ് . ഇതിന്റെ ഏറ്റവും വലിയ ദൂഷ്യം ആയി കാണാവുന്നത്‌ ഇത്തരം വിദ്യാഭ്യാസ പദ്ധതികള്‍ സാധാരണ ജനങള്‍ക്ക് അപ്പ്രപ്യമാകുന്നു എന്നുള്ളതാണ് .വ്യക്തമായ നിബന്ദനകളും വ്യവസ്ഥകളും ഇല്ലാതെ ഒരു വ്യവസായം കണക്കെ അനുമതി നല്‍കുക വഴി നമ്മുടെ ഭരണ ഘടന സ്ഥാപനങ്ങള്‍ വെറും നോക്കുകുത്തികളായി നില്‍കുന്ന കാഴ്ച വളരെ  ശോചനീയമാണ്. എല്ലാ അധ്യയന വര്‍ഷത്തിന്റെ  ആരംഭത്തില്‍ സര്‍കാരിന്റെ പ്രധാന പരിപാടി സ്വാശ്രയ സ്ഥപനങ്ങളും ആയി ചര്‍ച്ചകള്‍ നടത്തുക എന്നതാണ് . എന്‍റെ അഭിപ്രായത്തില്‍ സ്വാശ്രയ വിദ്യഭ്യസതിനെ അതിന്റെ വഴിക്ക് വിടുക. ഒരു മൊബൈല്‍ വാങ്ങുന്നതുപോലെ അത്ര നിസാരമായി വങ്ങവുന്നതല്ല വിദ്യാഭ്യാസം. നല്ല വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാകണം എങ്കില്‍ കൂടുതല്‍ പണം ചിലവാക്കണം. അപ്പോര്‍ അത്തരം സ്ഥാപനം നടത്താനായി കൂടുതല്‍ ഫീസ്‌ ഇടക്കേണ്ടി വരും. ഇത് തികച്ചും സ്വഭാവികമാനുതാനും. അതുകൊണ്ടുതന്നെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥപങ്ങളോട് ഫീസ്‌ കുറച്ചു പഠിപ്പിക്കണം എന്ന് അവശ്യപെടുന്നതില്‍ എത്രകണ്ട് ലോജിക് ഉണ്ട് എന്നാ കാര്യത്തില്‍ എനിക്ക് സംശയം ഉണ്ട്. ഇപ്പോള്‍ സംഭവിക്കുന്നത്‌ മറ്റൊന്നാണ്  . സര്‍കാരിന്റെ അനാവശ്യ ഇടപെടല്‍ കാരണം ചില സംഘടനകല്‍ ഉടലെടുക്കുകയും അവര്‍ അനര്‍ഹമായ ഫീസ്‌ ഈടാക്കുകയും ചെയ്യുന്നു. ഇത്തരം സ്ഥാപങ്ങളെ അവരുടെതായ മത്സരത്തിനു വിട്ടിരുന്നെങ്ങില്‍ ഒന്നുകില്‍ വിജയിക്കും അല്ലങ്ങില്‍ പരാജയപ്പെട്ടു പുറതുപോയേനെ. ഇവിടെ ഓരോ സ്വാശ്രയ സ്ഥാപനവും മത്സരിക്കേണ്ടത് നമ്മുടെ മഹത്തായ പൊതു വിദ്യാഭ്യാസ രീതിയോടാണ്‌. ഇതില്‍ വിജയം കൊയ്യുവന്‍ എല്ലാവര്ക്കും കഴിയില്ല . കര്തവ്യ ബോധവും ഉന്നത നിലവാരവും അനിവാര്യമായ ഒന്നാണ്.  പൊതു വിദ്യഭ്യസതിനെ സ്വകാര്യവല്‍കരിക്കുമ്പോള്‍ സംഭവിച്ച തെറ്റുകള്‍ ഇനി തിരുത്താന്‍ ആകില്ല എന്നാ യാഥാര്‍ത്ഥ്യം നാം മനസിലാക്കണം. നമ്മുടെ വളര്‍ന്നു വരുന്ന തലമുറയെ സംരക്ഷിക്കനമെങ്ങില്‍ സര്കരുകള്‍ തന്നെ ഇത്തരം വിദ്യാഭ്യാസ സ്ഥാപനഗ്ല്‍ സ്വന്തം ചിലവില്‍ നിര്‍മിക്കണം അതിനു കഴിയില്ലങ്ങില്‍ ജന പങ്കളിത്വതോടുകൂടി സ്വാശ്രയ സ്ഥാപനം ആരംഭിക്കാനുള്ള  വഴികള്‍ കാണേണ്ടിയിരിക്കുന്നു. അതുവഴി ഒരു നല്ല മത്സരത്തിനു വഴി ഒരുക്കുക എന്നതാണ് . ഇനി ഗോവെര്‍ന്മേന്റിനു ചെയ്യാന്‍ കഴിയുന്നത്‌ ഇത്തരം സ്വകാര്യ സ്ഥാപനഗളെ കര്‍ശനമായ ഓടിടിംഗ് നു വിധേയമാക്കുകയും അതുവഴി അര്‍ഹത ഉള്ള സ്ഥാപനഗളെ അന്ഗീകരിക്കുകയും അല്ലാത്ത സ്ഥാപനഗല്‍കെതിരെ നടപടികള്‍ കൈ കൊള്ലുകയും  ചെയ്യുക എന്നതാണ്. ഒരു കര്‍മം എന്നപോലെ എല്ലാ വര്‍ഷവും വിദ്യാര്‍ത്ഥികളെ മാനസിക  പിരിമുറുക്കതിലേക്ക് നയിക്കുന്ന ഇത്തരം പ്രഹസങ്ങള്‍ അവസാന്പ്പിക്കാന്‍ കാലമായി എന്നതാണ് എന്റെ തോന്നല്‍. നിഷ്പക്ഷമായും നിസ്വാര്‍ത്ഥ മായും പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ക്ക് തീര്‍ച്ചയായും ഇതിനൊരു പരിഹരം കാണാന്‍ ആകും എന്നാ കാര്യത്തില്‍ ഒരു സംശവും ഇല്ല. 


 

ചൊവ്വാഴ്ച, ഒക്‌ടോബർ 25

നിയമ സഭ കാഴ്ചകള്‍

കേരള നിയമസഭയില്‍ ഈയിടെ   നടന്ന ചില സംഭവങ്ങള്‍  ഏതൊരു മലയാളിക്കും അത്ര എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ല. കാരണം മറ്റൊന്നുമല്ല ജനാതിപത്യതിണ്ടേ ഏറ്റവും ഉന്നതമായ നിയമപീടമാണ് നിയമസഭ . ഇത്തരം സഭകളില്‍ നടക്കുന്നതെന്തെന്ന് മനസിലാക്കാന്‍ ഈതൊരു വ്യക്തിക്കും ആഗ്രഹമുണ്ട് .  സ്പീകരുടെ അധികാരത്തെ ചോദ്യം പ്രതിപക്ഷം ചോദ്യം ചെയ്യുന്നത് ഇത് ആദ്യമായല്ല. അതില്‍ ഒരു പരിധിവരെ തെറ്റുമില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിനു കാരണമായി ഞാന്‍ വിശ്വസിക്കുന്നത് സ്പീകെരുടെ രാഷ്ട്രീയമാണ്. ഒരു രാഷ്ട്രീയത്തില്‍ വിശ്വസിക്കുകയും അതുവഴി തിരഞ്ഞെടുക്കുകയും ചെയ്ത വ്യക്തി നൂറുശതമാനം നിഷ്പക്ഷനകണം എന്ന് നാം ധരിക്കുന്നതില്‍ ഒരു ന്യായവും ഇല്ല . പക്ഷെ ജനാധിപത്യ വ്യവസ്ഥയില്‍ സ്പീക്കര്‍ ഒരു വ്യക്തി മാത്രമാണ്. അംഗങ്ങള്‍ ബഹുമാനിക്കേണ്ടത് അദ്ധേഹത്തിന്റെ കസേരയെ ആണ് .അപ്പോള്‍ അദേഹത്തിന്റെ കസേര സംരഷനതിനായി  സുരക്ഷ ഭടന്മാര്‍ ഉണ്ടാകുന്നതില്‍ തെറ്റുമില്ല.എന്നാല്‍ ഈയിടെ നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ വളരെ ദൌര്ഭാഗ്യകരംയിപ്പോയി . ഇതില്‍ വന്ന തെറ്റിന് ഉത്തരവാദി ഭരണപക്ഷവും പ്രതിപക്ഷവുമാണ്. സ്പീകരുടെ റുളിംഗ് നിഷേധിച്ച അംഗങ്ങള്‍ ചെയ്ത തെറ്റിനെക്കള്‍ വലിയ തെറ്റാണു ഭരണ പക്ഷം ചെയ്തത് .നടന്ന സംഭവങ്ങള്‍ക്ക് സ്ത്രീ പീടനതിന്റെ  വ്യാഖ്യാനം നല്‍കുക വഴി വ്യക്തി ഹത്യക്ക് വഴിവക്കുകയും അത് പ്രക്ഷ്ബ്ധ മായ രംഗങ്ങള്‍ക്ക് സാക്ഷി ആകുകയും ചെയ്തു. ഇത് കേരള നിയമസഭയില്‍ സൃഷ്‌ടിച്ച കളങ്കം ഒരിക്കലും പൊറുക്കാവുന്നതല്ല.ഇതുണ്ടായ സമയം മുതല്‍ കേരളത്തിലെ പ്രതിപക്ഷ-ഭരണപക്ഷ അന്ഗങ്ങളും  , വാര്‍ത്താ മാധ്യമങ്ങളും  ചര്‍ച്ച ചെയ്തതു തികച്ചും അനാവശ്യ വിഷയങ്ങളായിരുന്നു. അതുവഴി പഴയ ഊര്‍ജവും പണവും കേരളത്തിന്റെ ജനതയ്ക്ക് എത്രകണ്ട് ഉപകാരപ്പെട്ടു എന്ന് ഒന്ന് ചിന്തിച്ചാല്‍ നന്നായിരിക്കും. കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ഏതെങ്കിലും പ്രശങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഇതുവഴി കഴിഞ്ഞോ എന്നുകൂടി   നാം ഒന്ന് പരിശോദിക്കുന്നത് നന്നായിരിക്കും. കേവലം രാഷ്ട്രീയ ലാഭ ത്തിനു വേണ്ടി ഈ സംഭവത്തിനെ ഉപയോഗിച്ച ബഹുമാന്യ അംഗങ്ങള്‍ കേരള ജനതയ്ക്ക് മുന്‍പില്‍ സ്വയം വിവസ്ത്രരകുന്ന കാഴ്ച  മലയാളികളുടെ മനസ്സില്‍ നിന്ന് അത്ര വേഗം മഞ്ഞുപോകില്ല . തങ്ങളുടെ മുന്നില്‍ ഉന്നത വ്യതിത്വങ്ങള്‍ കാട്ടിയ ഇത്തരം പ്രവൃത്തികള്‍ ഇനി ഒരിക്കല്‍ കൂടി ഉണ്ടാവല്ലേ എന്ന് നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കുക അല്ലാതെ എന്ത് ചെയ്യാന്‍ കഴിയും. സുരക്ഷ ഭടന്മാരുടെ ചുമതല അവര്‍ വഹിക്കട്ടെ. അതിനിടയില്‍  പ്രതിപക്ഷം ചൂടേറിയ ചര്‍ച്ചകളും വികാര പ്രകടനങ്ങളും നടത്തട്ടെ. അതുവഴി ഭരണപക്ഷത്തിന്റെ തെറ്റായ തീരുമാനങ്ങള്‍ ജനം ചര്‍ച്ചചെയ്തു തിരുതിക്കട്ടെ.ഇതാണ് നമ്മുടെ ജനാധിപത്യം . ഉന്നതമായ ഈ സംവിധാനത്തെ മോശമായി ചിത്രികരിക്കാവുന്ന തരത്തില്‍ നമ്മുടെ ബഹുമാന്യ അംഗങ്ങള്‍ ഇനി പെരുമാറില്ല എന്ന് നമുക്ക് പ്രത്യാശിക്കാം . ( ഒരു അപേക്ഷ ഉള്ളത് കേരളത്തിലെ എല്ലാ വനിതാ സുരക്ഷ ജീവനക്കാര്‍ക്കും സ്വയം രക്ഷക്കായുള്ള പരിശീലനം നല്കാന്‍ ഗവണ്മെന്റ് ശ്രമിക്കണം. അപ്പോള്‍ പിന്നെ നിയമസഭ സാമാജികര്‍ക്കു സമാധാനമായി ഭരണം നിര്‍വഹിക്കാന്‍ ആവുമല്ലോ.)


ഞായറാഴ്‌ച, ഒക്‌ടോബർ 9

ജീവന് സ്വര്‍ണവില

സ്വര്‍ണ്ണം ഒരു വിപണന വസ്തു എന്നതിനേക്കാള്‍ മലയാളികള്‍ക്ക് അത് ഒരു അഭിമാനത്തിന്‍റെ ചിന്നമാണ് എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല .അടംഭാര സംസ്കാരത്തിന്‍റെ ഭാഗമായിമാറിയ ഈ മഞ്ഞ ലോഹം ആണ്‍  പെണ്‍ വ്യത്യാസമില്ലാതെ ഉപയോഗിക്കുന്നതില്‍ നാം ഒട്ടും പിന്നിലല്ല . ജനനത്തിലും മരണത്തിലും ജീവിതത്തിലും സ്വര്‍ണം മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ഒരു സാധാരണ ചരടില്‍ കോര്‍ത്തിട്ട ഒരു സ്വര്‍ണ താലി ഒരു സാധാരണ  മലയാളി പെണ്‍കുട്ടിയുടെ  സ്വപനമാണ്.വിവാഹത്തിലൂടെ സുദ്രിടമാകുന്ന ആത്മബന്ധങ്ങള്‍ ഓരോ   മലയാളകുടുംബങ്ങളുടെയും  സ്വകാര്യ  അഹങ്കാരവുമാണ്.പക്ഷെ ഇപ്പോള്‍ സംഗതികളുടെ കിടപ്പ് അത്ര പന്തിയല്ല. തനിക്കു ഇണങ്ങുന്ന ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനു പകരം ഏറ്റവും കൂടുതല്‍ സ്വര്‍ണം തരാന്‍ കേള്പുള്ളവരെ കണ്ടെത്തുക എന്നാ ശ്രമകരമായ ദൌത്യം നമ്മുടെ ചെറുപ്പക്കാരെ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആക്കുന്നു. സ്വര്‍ണ്ണമെന്ന ഈ മഞ്ഞ ലോഹത്തില്‍ കെട്ടിപ്പടുക്കുന്ന ആത്മ ബന്ധങ്ങള്‍ കാലങ്ങള്‍ കഴിയുമ്പോള്‍ തകര്‍ന്നു തരിപ്പണമാകുന്ന കാഴ്ച ഇന്ന് നമുക്ക് അന്ന്യമല്ല.  അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണത്തിന്‍റെ വില വര്ധിക്കുമ്പോള്‍ പെണ്‍കുട്ടികളുള്ള ഓരോ മലയാളി മാതാപിതാക്കളുടെയും ബ്ലഡ്‌ പ്രഷര്‍ കൂടുന്നതായി കാണാം. സ്വര്‍ണതോടുള്ള നമ്മുടെ അമിത ഭ്രമം എന്തുകൊണ്ടും സമ്പന്നമായ നമ്മുടെ സാംസ്‌കാരിക പൈതൃകത്തിനു  തന്നെ  ഭീഷണി ആണ് എന്നാ സത്യം നാം മനസിലാക്കേണ്ടിയിരിക്കുന്നു . നമ്മുടെ സമൂഹം  വളര്‍ത്തുന്ന ഇത്തരം മോശപ്പെട്ട പ്രവണതകളെ നാം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .തിളങ്ങുന്ന മഞ്ഞ ലോഹത്തിനു നല്കാന്‍ കഴിയാത്ത ഒട്ടനവധി കാര്യങ്ങള്‍ നല്ല കുടുംബ ബന്ധങ്ങള്‍ക്ക് നല്കാന്‍ കഴിയും .മഞ്ഞ താലിച്ചരടില്‍ ചേര്‍ത്ത് വയ്ക്കുന്ന  നല്ല ബന്ധങ്ങളാകട്ടെ നമ്മുടെ ഭാവി തലമുറയുടെ ഭാഗധേയം നിര്‍ണയിക്കുന്നത്.  

ശനിയാഴ്‌ച, ഒക്‌ടോബർ 8

മലയാളത്തിന്‍റെ പെരുമ വാനോളം ഉയര്‍ത്തിയ മണ്മറഞ്ഞ പ്രിയപ്പെട്ട സാഹിത്യ പ്രതിഭകള്‍ക്ക് പ്രണാമം.