ബുധനാഴ്‌ച, ഓഗസ്റ്റ് 21

രാഷ്ട്രീയ സത്യസന്ധത അനിവാര്യമോ?

ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും  നേതാക്കൾക്കും  വലിയ  പങ്കാണുള്ളത് . സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അനേകം രാഷ്ട്രീയ നേതാക്കളെ നാം കണ്ടിട്ടുണ്ട് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. എന്നാൽ നമ്മുടെ മുൻപിൽ ഉള്ള ചോദ്യം ഇതാണ്. ഇവരിൽ എത്രപേർ രാഷ്ട്രീയ സത്യ  സന്ധത പാലിക്കുന്നുണ്ട് . സ്വാതന്ത്ര്യസമരം നയിച്ച നേതാക്കൾക്ക്  ഒരു ലക്‌ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ അടിമത്വത്തിൽ നിന്നുള്ള മോചനം. അനേകം കഷ്ട നഷ്ടങ്ങൾ സഹിച്ചവരാന് ഈ നേതാക്കളിൽ പലരും . ഉടുതുണിക്ക്‌ മറു തുണി പോലും ഇല്ലാതെ വിശപ്പടക്കി രാജ്യത്തിന്‌ വേണ്ടി പോരാടി മരിച്ച പലനേതാക്കളും ഇന്ന് കേവലം പാഠ പുസ്തകങ്ങളുടെ ഭാഗമാണ്. ഓർമിക്കപെടാൻ വേണ്ടി മാത്രമല്ല ഇവർ രാഷ്ട്രീയ പ്രവര്ത്തനം നടത്തിയത് മറിച്ച് തങ്ങളുടെ ജീവ രക്തത്തിലൂടെ ഒരു നാടിൻറെ  ജനതയുടെ മോചനത്തിന് വേണ്ടി ആയിരുന്നു . ഇന്നത്തെ ആധുനിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ലേബലുകളിൽ ഇത്തരം നേതാക്കൾ ഉൾപെടാത്തതുകൊണ്ട് തന്നെ അവർ ജന മനസുകളിൽ മാത്രം ഒതുങ്ങുന്നു .എന്നാൽ ഇന്ത്യ എന്ന സ്വതന്ത്ര രാജ്യത്തിന്റെ സർവ സമ്പന്നത സ്വപ്നം കണ്ട ഈ നേതാക്കളുടെ സത്യസന്ധത   ഇന്ന് എത്ര പേർ കാണിക്കുന്നുണ്ട്  എന്നത് പ്രസക്തമായ ഒരു ചോദ്യമാണ് . നമ്മുടെ നാട്  നേരിടുന്ന സർവ പ്രശ്നങ്ങളുടെയും കാരണം അഭിനവരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അഥവാ നേതാക്കളുടെ സത്യസന്ധത ഇല്ലായ്മയാണ് .

രോഗിയെ ചികിത്സിക്കാൻ ഡോക്ടറി നെക്കൊണ്ടാകും എന്നാൽ ഡോക്ടറിനു രോഗം വന്നാൽ എന്തായിരിക്കും അവസ്ഥ. ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും  അവരെ നിയന്ത്രിക്കേണ്ട പ്രതിപക്ഷ കക്ഷികളും  തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൾ ജനങ്ങളെ വിഡ്ഢി കളാക്കി മാറ്റു മ്പോൾ തകരുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥയാണ്‌.... ...എയർ കണ്ടിഷൻ ചെയ്ത മുറികളും കാറുകളും വിട്ടു പുറത്തു വന്നു ജനങ്ങള്ക്കായി പ്രവർത്തിക്കാൻ ഏത്ര നേതാക്കാൾ ഇന്ന് തയ്യാറാകും? .ചുരുക്കം ചിലർ ഒഴിച്ചാൽ ഭൂരിപക്ഷം പേർക്കും  തങ്ങളുടെതായ ഗൂഡ ലക്ഷ്യങ്ങൾ ഉണ്ട് . സാമ്പത്തികാഅധിഷ്ടിതമായ രാഷ്ട്രീയ നിലപാടുകൾ  നല്ല രാഷ്ട്രീയക്കാരെ ഇല്ലാതാകി എന്ന് പറഞ്ഞാൽ  അതിൽ ഒട്ടും  അതിശയോ ക്തിയില്ല .

കേരളത്തില ഈയിടെ നടന്ന ചില രാഷ്ട്രീയ നാടകങ്ങൾ ഇതിനു നല്ല ഉദാഹരണം ആണ്. സോളാർ അഴിമതി എന്ന് പേരിട്ടു വിളിക്കുന്ന ഒരു തട്ടിപ്പ് കേരളത്തിൽ  അരങ്ങേറാൻ അറിഞ്ഞോ അറിയാതെയോ അവസരം ഒരുക്കിയ ഭരണ നേതൃത്വങ്ങൾ . ഇതിന്റെ മറയിൽ സമരം ചെയ്തു ജനങ്ങളെ വിഡ്ഢി കളാക്കിയ( ആക്കിക്കൊണ്ടിരിക്കുന്ന)   പ്രതിപക്ഷ നേതൃത്വം . ഒടുവിൽ  ഭരണ പ്രതിപക്ഷങ്ങൾ ഒന്നിച്ചു  ജയ പരാജയങ്ങൾ നിശ്ചയിചപ്പോൾ  ജനങ്ങൾ  ഒരിക്കൽ കൂടി വിഡ്ഢികളാണെന്നു  തെളിയിച്ചു. കേരളത്തിൽ  ഒരുപാട് തട്ടിപ്പുകൾ നടക്കുന്നുണ്ട്  അതിൽ ചുരുക്കം ചിലത് മാത്രം പുറത്തു വരുന്നു. ഭൂരിഭാഗവും നമ്മുടെ നിയമ സംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വവും ഇടപെട്ടു തുടച്ചു മാറ്റുന്നു. എന്നാൽ ഏതോ ദൈവ നിശ്ചയം പോലെ ചില കേസുകൾ  പുറത്തു വരുന്നു. ജനാധിപത്യത്തിലെ നിയമ സംവിധാനങ്ങളെ വരുതിയിൽ നിറുത്താനുള്ള ആർജവവും കരുതും ഇന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങൾക്കുണ്ട് എന്ന്   ഒരിക്കൽ കൂടി സോളാർ കേസിലൂടെ  തെളിയിയിക്കപ്പെട്ടിരിക്കുന്നു.നല്ല മാനേജ്‌മന്റ്‌ വൈദഗ്ധ്യമുള്ള  ഭരണാധികാരികൾക്ക്  നിസ്സാരമായി കൈകാര്യം ചെയ്യാൻ കഴിയുന്ന വിഷയമായി മാറുകയാണ് ഇത്തരം അഴിമതി കേസുകൾ .ഇവിടെ രാഷ്ട്രീയ സത്യസന്ധതക്കു ലെവലേശം വിലയില്ല എന്ന്   ജനം തിരിച്ചറിഞ്ഞിരിക്കുന്നു. . ജനങ്ങള്ക്കുണ്ടാകുന്ന നഷ്ടം സര്കാരിന്റെ നഷ്ടമാണ് എന്ന് മനസിലാക്കാത്ത ഭരണ നേതൃത്വങ്ങളും   ശീതീകരിച്ച മുറി കൾ  പുറത്തു മണിക്കൂറുകൾ നീണ്ട  സമരം നടത്താൻ  കഴിയാനാവാത്ത പ്രതിപക്ഷവും   ജനങ്ങളുടെ കോടതിയിൽ എല്ലാ അഞ്ചു വര്ഷവും കൂടുമ്പോൾ ചോദ്യം ചെയ്യപ്പെടും എന്നതാണ് ജനാധിപത്യസംവിധാനത്തിന്റെ ആകെ ഉള്ള മേന്മ .






ചൊവ്വാഴ്ച, ഓഗസ്റ്റ് 20

ഇന്ത്യൻ രൂപയുടെ വില തകർച്ച

ഇന്ത്യ മഹാരാജ്യം ഇന്ന് ഒരു വലിയ പ്രതിസന്ധി ഘട്ടത്തിലാണ് . ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് വര്ധനവിന്റെ പാതയിലാണ്. പോയ അഞ്ചു വര്ഷം കൊണ്ട് ഏകദേശം 15 രൂപയിലധികം ശോഷണം സംഭ വിച്ചിട്ടുണ്ട്. ഇത് അത്ര നിസ്സാരമായി   തിരസ്കരിക്കാവുന്ന ഒന്നല്ല( താഴെ കാണിച്ചിരിക്കുന്ന ചാർട്ട് കാണുക)

 .

 ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ ഉയരങ്ങളിലേക്ക് എന്ന് കൊട്ടിഘോഷിക്കുന്ന നമ്മുടെ ഭരണാധികാരികൾ എന്ത് ചെയ്യണം എന്നറിയാതെ  ചിന്തിച്ചു വിഷമിക്കുന്ന അവസ്ഥയിലാണ്. ഇന്നത്തെ അവസ്ഥ വിശകലനം ചെയ്യാൻ നാം സാമ്പത്തിക വിദഗ്ധരല്ല  എന്നിരിക്കെ സാമാന്യ ബോധത്തിൽ നിന്നുള്ള വിലയിരുത്തലുകൾ അനിവാര്യമായിട്ടുണ്ട്. 

നമ്മുടെഅഭ്യന്തര  ഉത്പാദനം കുറയുന്നു  ?

 നമ്മുടെ അഭ്യന്തര  ഉത്പാദനം ഇപ്പോൾ നെഗറ്റീവ് ഗ്രോത്ത് രഖപ്പെടുതുന്നു.
( ചിത്രം കാണുക )

ഇന്ത്യയിലെ വ്യവസായ ഉല്പാദനം പോയ വർഷങ്ങളിൽ 
പോയ നാല് വര്ഷങ്ങളിലായി എടുത്തു നോക്കിയാൽ നമ്മുടെ അഭ്യന്തര ഉല്പാദനം കുറഞ്ഞു വരുന്നതായി കാണാം. നമ്മുടെ ഉല്പാദനമെഖലയിൽ ഉണ്ടായിട്ടുള്ള വേഗത കുറവ്  നാം ഇതുവരെ ചര്ച്ച ചെയ്തിട്ടില്ല. നമ്മുടെ ഏറ്റവും പ്രധാന ഉപഭോഗം പെട്രോളിയം ഉത്പന്നങ്ങൾ ആണ്. ഇതിനായി ഇന്ത്യ  വിദേശ രാജ്യങ്ങളെ അമിതമായി  ആശ്രയിക്കുന്നു . അഭ്യന്തര ഉപഭോഗം വർധിക്കുമ്പോൾ കൂടുതൽ എണ്ണ  വാങ്ങുവാൻ നാം നിർബന്ധി തരാകുന്നു. നമ്മുടെ അഭ്യന്തര ഡോളർ കരുതലിന്റെ നല്ലൊരു ഭാഗം ഉപയോഗിക്കുന്നത് ഇതിനായി മാത്രമാണ് . എണ്ണയുടെ വില കൂടുന്ന മുറയ്ക്ക് ഉത്പാദന ചിലവും കൂടുന്നു .ഇത് ഉല്പന്നങ്ങളുടെ വില വര്ധനക്കും കാരണം ആകുന്നു. അഭ്യന്തര ഉൽപാദനം കുറയുമ്പോൾ കയറ്റുമതി ഗണ്യമായി കുറയുന്നു. അത് വഴി ഡോളർ സമാഹരിക്കാനുള്ള അവസരം ഇല്ലാതാകുന്നു. ഇതാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പതിസന്ധി . ഡോളറിന്റെ ഉയര്ന്ന ചിലവും കുറഞ്ഞ വരുമാനവും സാമ്പത്തിക വിദഗ്ധർ കറന്റ്‌ അക്കൗണ്ട്‌ ഡഫിസിറ്റ് എന്ന് പറയുന്നു.  ഇന്ത്യ നേരിടുന്ന ഇന്നത്തെ പ്രധാന പ്രശനം ഇതാണ്. നമ്മുടെ എണ്ണ  കമ്പനികൾ കൂടുതൽ എണ്ണ സമാഹരിക്കുമ്പോൾ ഡോളറിനുള്ള ഡിമാണ്ട്  വര്ധിക്കുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്നു. 

സർകാരുകൾ  എന്ത് ചെയ്യുന്നു ?

ഉല്പാദനം വര്ധിപ്പിക്കുക അതുവഴി  കയറ്റുമതി വര്ധിപ്പിക്കുക  എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല അതുകൊണ്ട് കേന്ദ്ര സർകാരിന്റെ മുന്നിലുള്ള ഏക പോംവഴി പണ പെരുപ്പം വരുതിയിലാക്കുക എന്നതാണ് . അതിനായി നമ്മുടെ റിസർവ് ബാങ്ക് നടത്തുന്ന പലിശ കളികൾ  ഒന്നും തന്നെ കാര്യമായ മാറ്റം ഉണ്ടാക്കുന്നില്ല  . എണ്ണക്ക് പുറമേ നാം  വാങ്ങി കൂട്ടുന്ന സ്വര്ണം.  മറ്റൊരു കാരണമാണ്. സ്വർണതിന്റെ ഇറക്കുമതി ഇന്ന് ഒരു വലിയ വിഷയമാണ്.  ഏകദേശം 2300 കോടി രൂപയുടെ സ്വര്ണം നാം കഴിഞ്ഞ വര്ഷം വാരികൂട്ടി . ഇതിനായി നമ്മുടെ ഡോളറിന്റെ കരുത്തൽ നല്ലൊരു ഭാഗം ചിലവക്കുകയും പകരം സ്വർണ്ണകട്ടികൾ ആക്കി നമ്മുടെ അലമാരികളിൽ ഭദ്രമായി  പൂട്ടി വക്കുകയും ചെയ്തു. ഇറക്കുമതി തീരുവ കൂട്ടി ഇതിനൊരു തട ഇടാം എന്ന ചിന്തയിലാണ് ഇപ്പോൾ നമ്മുടെ സർക്കാർ . നമ്മുടെ സ്വർണ്ണ കൊതി അപ്പോഴും തീരുമെന്ന് തോന്നുന്നില്ല. 

ഊഹ കച്ചവടം വഴി  തെറ്റിക്കുന്നു ?

ഇന്ത്യൻ  സമ്പത്ത്  ഘടന മികച്ചതാണ് എന്ന് നമ്മുടെ പ്രമുഖർ  പറയുന്നത് ഇന്ത്യയുടെ സ്റ്റോക്ക്‌ മാർകറ്റ്‌ ഇൻഡ ക്സ് ആയ BSE /NSE കണക്കാക്കിയാണ്.  വിദേശ കമ്പനികൾ ഇന്ത്യൻ മാർകറ്റിലെക്കു പണം ഒഴുക്കുമ്പോൾ കൂടുകയും പിന്നീട് തിരിച്ചെടുക്കുമ്പോൾ  കുറയുകയും ചെയ്യുന്ന ഈ പ്രതിഭാസം ലക്ഷം കോടികളാണ് ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിൽ  നിന്ന് നിന്ന് വാരിയെടുത്തത് .ഊഹ ക്കച്ചവ ട ത്തിനു ഇന്ത്യയിൽ നല്ല സാധ്യതയാണ് എന്ന് കണക്കാക്കി കല്പ്പിച്ചു കൂടിയ  ചില നീക്കങ്ങളും  ഇതിനു പിന്നിൽ ഉണ്ട് എന്ന്  ചെറുകിട നിക്ഷേപകർ മനസിലാക്കുന്നില്ല. പണം ഇരട്ടിപ്പിക്കാൻ ശ്രമിച്ചു പ ടു  കുഴിയിൽ വീണു പോകുന്ന പാവങ്ങളുടെ എണ്ണം കൂടി വരുന്നു. ഊഹ ക്കച്ചവട്തിന്റെ പ്രതിഫലനം ഡോളറിന്റെ വിനിമയനിരക്കുകളിൽ മാറ്റം ഉണ്ടാക്കാൻ പോന്നതാണ് എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഇന്ന് അമേരിക്ക അവരുടെ സാമ്പത്തിക ഭദ്രതക്കായി ചിലത് ചെയ്യാൻ പോകുന്നു എന്ന് കേട്ടാൽ അഞ്ചു മിനിട്ടിനകം നമ്മുടെ മാർക്കറ്റ്‌ താഴ്ന നിലവാരത്തിലേക്ക് തള്ളപ്പെടുന്ന അവസ്ഥ യിലാണ് .  എകനോമിക് ടൈംസ്‌ റിപ്പോർട്ട്‌ ചെയ്ത താഴെ കൊടുത്ത വാർത്ത‍ ശ്രദ്ധിക്കുക. 

സ്വകാര്യ വൽകരണം നമ്മെ സഹായിക്കുമോ ?

നമ്മുടെ സർകാരുകളുടെ പ്രഥമ പരിഗണന സ്വകാര്യ വൽരണ നയത്തിലാണ്. നമ്മുടെ വ്യവസായ ഉത്പാദനത്തിന്റെ നല്ല പങ്കു നല്കി വന്നിരുന്നത് പൊത മേഖലാ സംരംഭങ്ങളിൽ നിന്നാണ് . എന്നാൽ ഇന്ന് ഈ മേഖലകളില സ്വകാര്യ നിക്ഷേപം നടത്താനുള്ള തീരുമാനം തികച്ചും ആശങ്കാ ജനകം ആണ് .ലാഭം മാത്രം കണക്കാക്കി ഇത്തരം തീരുമാനങ്ങൾ നാം എടുക്കുമ്പോൾ പ്രതിസന്ധി  ഘ ട്ടങ്ങളിൽ ഇത്തരം സ്ഥാപനങ്ങളുടെ നിലപാട് എന്തായിരിക്കും എന്ന് കൂടി ചിന്തിക്കുക അഭികാമ്യമായിരിക്കും . പൊതു മേഖലാ എണ്ണ  കമ്പനികളെ പൂര്ണമായും സ്വകാര്യ വൽ രിക്കാനുള്ള നടപടികളുമായി നാം മുന്നോട്ടു പോകുകയാണ്. ഇത് സൃഷ്ടിക്കാൻ പോകുന്ന സങ്കീർണത  എന്തായിരിക്കും എന്ന് കണ്ടിരുന്നു കാണാം . ഏതായാലും സ്വകാര്യ സംരംഭങ്ങളുടെ ഫോക്കസ് എന്തായിരിക്കണം എന്നത് ഭരണ കര്താക്കളുടെ കയ്യിലാണ് . ലക്ഷം കോടി തട്ടിപ്പിന് കൂട്ട് നില്ക്കുന്നവരാണ്  നമ്മുടെ ഭരണ നേതൃത്വം എങ്കിൽ തഥൈവ  എന്നല്ല്ലാതെ മറ്റെന്തു പറയാൻ.

സാമ്പത്തിക നയങ്ങൾ  എങ്ങനെ ആയിരിക്കണം ?

പണ പെരുപ്പത്തിന് പല കാരണങ്ങള ഉണ്ട് . അവശ്യ സാധനങ്ങ ളുടെ വില കൂടുകയും നിശ്ചിത രൂപയ്ക്കു കുറച്ചു സാധനങ്ങൾ കിട്ടുകയും ചെയ്യുമ്പോഴാണ് പണപ്പെരുപ്പം കൂടി എന്ന് നാം  പറയാറ്. ഇത് നേരിടാൻ  മാർക്കറ്റിൽ കൂടുതൽ ഉത്പന്നങ്ങൾ  കൊണ്ട് വരികയാണ് വേണ്ടത് അതിനു നമ്മുടെ ഉത്പാദന മേഖല ശക്തിമതായിരിക്കണം.  വ്യാവസായിക,കാര്ഷിക ഉത്പാദനം ലക്ഷ്യമാക്കി സമ്പത്ത് ഘടന വിഭാവനം ചെയ്യുമ്പോഴാണ് ശരിയായ വികസനം സാധ്യമാകൂ. പകരം ബാങ്കുകളുടെ പലിശ നിരക്കിൽ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് നമ്മുടെ സര്കരുകൾ നടത്തുന്ന ഇത്തരം നിയന്ത്രണ നടപടികൾ കാര്യമായ ഫലം ചെയ്യില്ല എന്ന് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ഇത് തൊലിപ്പുറത്തെ ചികിൽസമാത്രമാണ് .പലിശ കുറച്ച് ലോണ്‍ കൊടുത്തത് കൊണ്ട് കൂടുതൽ വാങ്ങാൻ നമുക്ക് കഴിയുമായിരിക്കും . പക്ഷെ ലോണുകളുടെ തിരിച്ചടക്കൽ എങ്ങനെ സാധ്യമാക്കും എന്നുകൂടെ നാം മനസിലാക്കെണ്ടതായിട്ടുണ്ട്

അഴിമതി തീരാ ശാപം? 

നമ്മുടെ നാടിനെ കീഴടക്കിയിരിക്കുന്ന ഭീകര സത്വമാണ് അഴിമതി . സമസ്ത മേഖലകളിലും അഴിമതി കോടി കെട്ടി വാഴുന്ന നിലയിലാണ് . പൊതു ഖജനാവിൽ വന്നു ചേരേണ്ട പണം കേവലം ചിലരുടെ കൈകളില എത്തി ചേരുന്നു . അതിൽ  നമ്മുടെ ഭരണ യന്ത്രങ്ങളും പങ്കാളികൾ  ആകുന്നു എന്നതാണ് ഏറ്റവും സങ്കടകരമായ അവസ്ഥ.  അതിനാൽ   അഴിമതി തടയാൻ ശക്തമായ നിലപാട് ഇന്ത്യൻ ജനത എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ പൊതു സമ്പത്ത് കട്ടെടുത്തു വിദേശങ്ങളിൽ വളരുന്നവരെ നാം തിരിച്ചറിയണം.

നിലപാടുകൾ പ്രധാനം !

നിലപാടുകൾ എടുക്കുന്നതും അത് നടപ്പില വരുത്തുന്നതും നാം തിരഞ്ഞെടുക്കുന്ന സർക്കാരുകൾ എന്ന  സത്യം നില നില്ക്കെ , ശക്തമായ  ചില നടപടികളിലൂടെ ഇന്ത്യക്ക് സാമ്പത്തിക ഭദ്രത കൈവരിക്കാം എന്നാണു എന്റെ പക്ഷം. ഇതിനുള്ള ഇഛാ ശക്തി ഭരണ കര്താക്കൾക്ക് വേണം എന്ന് മാത്രം.
  1. തികഞ്ഞ സാമ്പത്തിക അച്ചടക്കം പാലിക്കാൻ സര്കരുകൾ ശ്രദ്ധിക്ക്കുക 
  2. Gold/petroleum  വ്യക്തിഗത ഉപഭോഗം കഴിയുന്നതും കുറയ്ക്കുക 
  3.  പൂര്ണ സ്വകാര്യ വല്കരണം ഉപേക്ഷിക്കുക . തന്ത്രപ്രധാന മേഖലകളിൽ  സര്കാരുകൾക്ക് ഇടപെടാൻ ആകുന്ന വിധം സ്വകാര്യ വല്കരണ നടപടികൾ നടപ്പിലാക്കുക 
  4. കാര്ഷിക ഉല്പാദനം വര്ധിപ്പിക്കുക 
  5. IT  മാത്രമല്ല വ്യവസായം എന്ന് തിരിച്ചറിയുക. കൂടുതൽ ഉത്പാദന മേഖലകളെ പ്രോത്സാഹിപ്പിക്കുക 
  6. ഇന്ത്യയുടെ മാനവ ശേഷി ഇന്ത്യയിൽ ഉപയോഗപ്പെടുതാവുന്നവിധം അവസരങ്ങൾ ഒരുക്കുക .
മേല്പ്പറഞ്ഞ കാര്യങ്ങൾ അത്ര എളുപ്പമല്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ മുൻപിൽ ഇതല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല .എന്നെ വായിക്കുന്നവരുടെ മുൻപിൽ ഇത് ഒരു തുറന്ന ചര്ച്ചക്കായി വയ്ക്കുകയാണ് .നിങ്ങളുടെ വിലയേറിയ വിലയിരുത്തലുകളും ആശയങ്ങളും പങ്കു വക്കുക.














ചൊവ്വാഴ്ച, ഓഗസ്റ്റ് 6

മലയാളിയുടെ കപട സംസ്കാരം



സംസ്കാരത്തിന്റെ ഔന്ന്യത്വതിൽ ഇരിക്കുന്നവരാണ് മലയാളികൾ  എന്നൊരു അഹങ്കാരം മലയാളികളായ  നമുക്കുണ്ട്.എന്നാൽ അതിൽ അല്പം കപട്യമില്ലേ എന്ന് ചോദിച്ചാൽ തീര്ച്ചയായും ഉണ്ട് എന്ന് സമ്മതിക്കാതെ വയ്യ. അവനവന്റെ സ്വകാര്യതകളിൽ മൊശപ്പെട്ട ഒരു മുഖം എല്ലാവരിലും ഉണ്ട്  എന്നത് സത്യമാണ്. ചില  അനുഭവങ്ങളാണ് എന്നെ ഇങ്ങനെ ചിന്തിപ്പിക്കാൻ ഇട വരുത്തിയത്. ഈയിടെ ഗൂഗിൾ സർചിൽ ഞാൻ മലയാളം എന്ന് വാക്ക്  ടൈപ്പ് ചെയ്തപ്പോൾ കിട്ടിയ ഉത്തരങ്ങൾ വളരെ ഗോപ്യമായ ലിങ്കുകളാണ് . നമ്മുടെ പുതു തലമുറ ഇങ്ങനെ മലയാളം പഠിക്കാൻ തുടങ്ങിയാലുള്ള അവസ്ഥ എന്തായിരിക്കും എന്നാണ് ഇപ്പോഴത്തെ ചിന്ത . പുറമേ മിനുക്കിവച്ച മുഖവുമായി നാം മലയാളികൾ ലോകത്തിനു മുൻപിൽ തുറന്നു കാട്ടുന്ന സദാചാര ബോധം കാപട്യമാണ് എന്ന്  മനസിലാക്കാതെ തരമില്ല. ഈയിടെ ശ്രീമാൻ ബ്ലെസി ഒരു ചലച്ചിത്രം സംവിധാനം ചെയ്തു. പ്രസവരംഗം ചിത്രീകരിച്ചു എന്ന  കാരണത്താൽ നമ്മുടെ മലയാളി സദാചാര വാദികൾ ചിത്രം നിരോധിക്കാൻ വരെ പറഞ്ഞു. വിരൽ  തുമ്പിൽ തെളിയുന്ന രതി വൈകൃതങ്ങൾക്ക് അപ്പുറമാണ് പ്രസവ രംഗങ്ങൾ എന്ന് നാം ചിന്തിച്ചു പോയിട്ടുണ്ടെങ്കിൽ നമ്മുടെ സന്മാര്ഗിക ബോധത്തിന് കാര്യമായ കുഴപ്പമുണ്ട് എന്ന് പറയാതെ വയ്യ. സ്വന്തം ഭാര്യ അല്ലെങ്കിൽ മകൾ പ്രസവത്തിനു തയ്യാറെടുക്കുമ്പോൾ  നമ്മുടെ മനസ്സിൽ എപ്പോഴെങ്കിലും രതി ചിന്തകൾ കടന്നു വരുമോ? അങ്ങനെ കരുതുന്നെങ്കിൽ  നമ്മുടെ സമൂഹത്തിൽ കാര്യമായ രോഗം പിടിപെട്ടിട്ടുണ്ട്.  ഒരു സ്ത്രീ  പ്രസവ മുറിയില അനുഭവിക്കുന്ന വികാര വിചാരങ്ങളെ  ഒരു പുരുഷന് തന്മേയത്വതോടുകൂടി മനസിലാക്കി കൊടുക്കാൻ ബ്ലെസ്സിക്ക് കഴിയുമെങ്കിൽ ലോക സിനിമ ചരിത്രത്തിൽ  മലയാളത്തിനു അഭിമാനിക്കാനാകും എന്ന് തന്നെയാണ് എൻറെ  ചിന്ത . ഒരു സ്ത്രീയിൽ നിന്ന് അമ്മയിലെക്കുള്ള പരിണാമം ഒരു പക്ഷെ ഒരു സ്ത്രീക്കും പുരുഷനും  നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ടാകില്ല.അതുകൊണ്ട് തന്നെ ഇത്തരം പരീക്ഷണങ്ങളെ അസന്മാര്ഗികമായി ചിത്രീകരിക്കുന്നതും ശരിയല്ല.   സന്മാര്ഗികതയുടെ അതിർവരമ്പുകൾ നിശ്ചയിക്കുന്നത് സംസ്കാരമല്ല മറിച്ച്  സംസ്കാരം നിശ്ചയിക്കുന്നത് വ്യക്തിയിൽ  അധിഷ്ടിതമായ സന്മാര്ഗികതയാണ്. നമ്മുടെ സമൂഹത്തിൽ ഇത്തരം ഒരു ശോഷണം വന്നിട്ടുണ്ടോ എന്ന് ഓരോരുത്തരും ചിന്തിക്കണം . സമൂഹത്തിന്റെ ഭാഗമാകുമ്പോൾ ഒരു മുഖവും തനി ച്ചാകുമ്പോൾ മറ്റൊരു മുഖവും ഉള്ളവർ    മലയാളികളുടെ ഇടയിലും   ഉണ്ട്. അതിൽ അച്ഛനും അമ്മയും മകളും മകനും ഉണ്ട്. ഇവർ  എല്ലാവരും ഒരുമിക്കുമ്പോൾ   സദാചാരവും ഒറ്റക്കാകുമ്പോൾ കപടസദാചാരവും  ആകുന്നു എന്നുള്ളതാണ് വിരോധാഭാസം . 

സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് .അനാദികാലം തൊട്ട്  ഈ ബന്ധങ്ങൾക്ക്പവിത്രത കല്പ്പിച്ചു പോന്നിരുന്നു. അത് നമ്മുടെ മത ഗ്രന്ഥങ്ങളിൽ നിന്നും, പുരാണങ്ങളിൽ നിന്നും  ചരിത്ര പാഠ ങ്ങളിൽ നിന്നും വ്യക്തവുമാണ്. അത്തരം ബന്ധങ്ങളിൽ   ധാർമികതയും അധാർമികതയും ഉണ്ടായിരുന്നെങ്കിലും സാത്വികമായ ബന്ധങ്ങൾക്കായിരുന്നു മുൻ‌തൂക്കം . എന്നാൽ ഇന്ന് അങ്ങനെ അല്ല .നമ്മുടെ സമൂഹം സ്ത്രീയെയും പുരുഷനെയും വേർ തിരിക്കാൻ ഇഷ്ടപ്പെടുന്നില്ല .സർവ  നീതി വേണം എന്ന് പറയുമ്പോൾ അതിനു അതിർവരമ്പുകൾ തീര്ക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ഇന്ന് നമ്മുടെ പെണ്‍കുട്ടികളെ വിളിക്കുന്നത്‌ എടാ പോടാ  എന്നാണ് . അതിലൂടെ നാം പ്രകടമാക്കുന്ന സന്ദേശം  സ്ത്രീ പുരുഷ വ്യത്യാസം എന്നാ ഒന്നില്ലാ എന്നാണ് . അപ്പോൾ നമുക്ക്  നാം നേരിടുന്ന സാംസ്‌കാരിക  ശോഷണത്തെ എങ്ങനെ ഇല്ലാതാക്കാൻ കഴിയും . സ്ത്രീയെ സ്ത്രീയായും പുരു ഷനെ പുരുഷനായും കാണുമ്പോൾ മാത്രമാണ് അവർക്ക്  ഉണ്ടാകേണ്ട വൈകാരിക തലങ്ങൾ സ്വയം  മനസിലാക്കാനാകൂ  . അല്ലെങ്കിൽ  ഒരു കൊടുക്കൽ വാങ്ങൽ പ്രക്രിയ എന്നതിനപ്പുറം സ്ത്രീ പുരുഷ ബന്ധത്തിന് വേറെ മാനങ്ങൾ കല്പ്പിക്കാൻ പ്രയാസമായിരിക്കും.  മാനസികമായ പക്വത നേടുന്ന സ്ത്രീയും പുരുഷനും ശരീര ശാസ്ത്രതെക്കാൾ സാമൂഹിക ശാസ്ത്രത്തിനായായിരിക്കും കൂടുതൽ കാര്യമായി എടുക്കുക. അവർ മനുഷ്യരെ  നോക്കിക്കാണുന്നത് അക കണ്ണു കൊണ്ടാണ്. വികാരത്തിനെ വിചാരം  കൊണ്ട് നിയന്ത്രിക്കാൻ  ഇവർ ക്കാകുന്നു.

നമ്മുടെ യുവ തലമുറ സെക്സിനെ കാണുന്നത് എങ്ങനെ  എന്നത് വളരെ പ്രധാനമാണ് . എന്റെ അഭിപ്രായത്തിൽ ആ വാക്കിൻറെ  അന്തസത്ത അന്നും ഇന്നും ഒന്ന് തന്നെ. നമ്മുടെ കാഴ്ചപ്പാടിലുള്ള വ്യത്യാസമാണ്  മാറിവരുന്നത് . വ്യക്തി ബന്ധങ്ങളുടെ നിർവചനം ഈ മാറ്റത്തിനു വളരെ അധികം പങ്കു വഹിക്കുന്നു ണ്ട് . ഒരർത്ഥത്തിൽ  ഇത് ഒരു വൈകൃത ത്തിന്റെ അവസ്ഥവരെ എത്തിചേർന്നിരിക്കുന്നു . മകളെ പീഡിപ്പിക്കുന്ന അച്ഛൻ, മകളെ വില്ക്കുന്ന അമ്മ , പീഡ നത്തിന്  വിധേയരാകുന്ന ബാല്യങ്ങൾ . കേരളത്തിൻറെ ഇത്തരം പ്രശ്നങ്ങൾ നാം കാണാതെ പോകുകയാണ് അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുകയാണ്. അപമാനിക്കപ്പെടുന്ന നമ്മുടെ സഹജീവികൾക്ക് എവിടെയാണ് തെറ്റിയത്. അതോ അവരെ ഇത്തരം അവസ്ഥയിലേക്ക് തള്ളിവിടുന്നവർക്കാണോ തെറ്റിയത്. തെറ്റിന്റെ വ്യാപ്തി  മനസിലായില്ല എന്ന് നടിച്ചുകൊണ്ട്‌  സദാചാരത്തിന്റെ മുഖം മൂടിയുമായി  നാം പ്രസംഗികുന്നു. നമ്മളിൽ രൂപം കൊണ്ട് വളർന്നുകൊണ്ടിരിക്കുന്ന അപകടകരമായ ഒരു രോഗാവസ്ഥ കാണാതെ പോകുന്നത് കൂടുതൽ പ്രശനങ്ങൾക്ക്‌  കാരണമായി മാറുകയാണ് . രോഗത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച്  പു റത്തു പ്രകടിപ്പിക്കുന്നു എന്ന് മാത്രം. 

നന്മയുടെവിളക്കുമെന്തി നടക്കേണ്ട നമ്മുടെ വരും  തലമുറ ഇത്തരം ശിഥില വൈരൂപ്യങ്ങളുടെ  കാവല്ക്കരാകുന്നത് അത്യന്തം സങ്കടകരം തന്നെ . മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമയാകുന്ന ഒരുകൂട്ടം കുട്ടികൾ  സമൂഹത്തിന്റെ നേർരേഖയിൽ നിന്ന് വ്യതിചലിച്ചു  സ്വയം നശിക്കുന്നു. ഇത്തരം അരക്ഷിത സമൂഹം എവിടെയായിരിക്കും ചെന്നെത്തുക എന്ന് പ്രവചിക്കാൻ ആകില്ല. പക്ഷെ ഒരു കാര്യം  വ്യക്തമാണ്. ചരിത്രത്തിന്റെ ഒരു കാലഘട്ടത്തിലും തിന്മ ജയിച്ചതായി കേട്ടിട്ടില്ല. അതുകൊണ്ട് അറിവിന്റെ ഈ യുഗത്തിൽ എന്ത് അറിയുന്നു എന്നതിനേക്കാൾ എത്രത്തോളം ശരി മനസിലാക്കുന്നു എന്നതിനാണ് പ്രസക്തി.