ഞായറാഴ്‌ച, സെപ്റ്റംബർ 16

നമ്മുടെ രാജ്യം ഇപ്പോള്‍ എങ്ങോട്ടാണ്‌ പോകുന്നത് ?

നമ്മുടെ രാജ്യം ഇപ്പോള്‍ എങ്ങോട്ടാണ്‌  പോകുന്നത് ? ഒരു പക്ഷെ ആര്‍ക്കും കൃത്യമായ ഒരു ഉത്തരം തരാന്‍ ആകില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഉയര്‍ന്നു വരുന്ന പണപ്പെരുപ്പം, അവശ്യ സാധനങ്ങളുടെ ക്രമാതീത മായ വില വര്‍ധന, രാഷ്ട്രീയ നേതൃത്വത്തിന്‍റെയും  ഉദ്യോഗസ്ഥ പ്രമാണിമാരുടെയും  കേടു കാര്യസ്ഥതയും  അഴിമതിയും സ്വജന പക്ഷപാതവും വര്‍ഗീയ ധ്രുവീകരണവും എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത പ്രശനങ്ങളുടെ നടുവിലാണ് ഇന്ന് നമ്മുടെ ഭാരതം. ഒരു സാധാരണ പൌരന്‍റെ കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ ഒരു പക്ഷെ ഉത്തരം കണ്ടെത്താന്‍ നമുക്ക് പ്രയാസമായി എന്നുവരാം .സ്വതന്ത്ര ഇന്ത്യയുടെ അറുപത്തി അഞ്ചു വയസുകള്‍  പിന്നിട്ട് ഇന്ന് നാം എത്തിനില്‍ക്കുന്നത്‌ സ്വതത്ര്യതിനായി ജീവന്‍ കൊടുത്ത നമ്മുടെ ധീര ദേശാഭിമാനികള്‍ സ്വപ്നം കണ്ട ഇന്ത്യയിലാണോ? നിശ്ചയമില്ല!  ലോകത്തിന്‍റെ മാറ്റത്തിനു അനുസരിച്ച് നാം ഒരുപാട് മാറിപ്പോയിരിക്കുന്നു. അമരക്കാരനെ നഷ്ടപ്പെട്ടു എങ്ങോട്ടെന്നില്ലാതെ ഒഴുക്കിനൊപ്പം നാം നീങ്ങുകയാണ്. 

തൊള്ളായിരത്തി നാല്പത്തി ഏഴില്‍ ബ്രിട്ടീഷുകാര്‍  ഇന്ത്യ വിട്ടു പോകുമ്പോള്‍ നാം തെല്ലൊന്നു അഹങ്കരിച്ചു ഇനി നമ്മളെ ഭരിക്കാന്‍ വിദേശികള്‍ വരില്ല എന്ന്. പക്ഷെ നമുക്ക് തെറ്റി. വിദേശികള്‍ ഇവിടെ വന്നത് കച്ചവടത്തിനായിരുന്നു .പിന്നീട്  അവര്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചത് നമ്മുടെ ഭരണാധികാരികളുടെ സ്വാര്‍ത്ഥതയും ധന മോഹവും കാരണമായിരുന്നു. 65 വര്‍ഷത്തിനിപ്പുറവും  സംഗതികളുടെ പോക്ക് അങ്ങനെ ഒക്കെ തന്നെ എന്നു പറയേണ്ട അവസ്ഥയിലാണ് .ഏതൊരു കച്ചവടക്കാരന്റെയും  ധര്‍മം  ലാഭം ഉണ്ടാക്കുക എന്നതാണ്. അതിനായി അവര്‍ ഏതു മാര്‍ഗവും അവലംബിക്കാം.ആത്യന്തിക ലക്‌ഷ്യം "നമുക്കും കിട്ടണം പണം". ഇന്ദ്രപ്രസ്ഥത്തിലെ കസേരകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അതില്‍ ഇരിക്കുന്നത് ആരായാലും ലോക മുതലാളിമാരുടെ കാര്യങ്ങള്‍ക്കാണ് മുന്‍‌തൂക്കം കൊടുക്കുക  . അതൊരു രാജ പാരമ്പര്യമാണ്. എല്ലാ അഞ്ചു വര്ഷം കൂടുമ്പോള്‍ അര്‍ദ്ധ പട്ടിണിക്കാരന്റെ  കൂരക്കുമുന്പില്‍ കൈകൂപ്പി ഒരു നില്‍പ്പുണ്ട്. Colgate  സ്പോന്സോര്‍ ചെയ്ത നല്ലൊരു മുല്ലപ്പൂ ചിരിയുമായി. അവിടന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് മന്ത്രി പദത്തില്‍ എത്തിയാലോ പിന്നെ പോതുജനം അവര്‍ക്ക് എന്നും കഴുതയാണ്‌... പിന്നെ ഈ കഴുതയുടെ മുതുകിലാണ് പിന്നീടുള്ള അഞ്ചു വര്ഷം. കഴുതയുടെ കരച്ചിലിന് എമാന്മാരുണ്ടോ വില കല്‍പ്പിക്കുന്നു . രാഷ്ട്രീയ കാപട്യത്തിന്റെ വിഴുപ്പും പേറി പാവം കഴുതകള്‍ അടുത്ത അഞ്ചുവര്‍ഷം അങ്ങനെ നടക്കും . ഒരു പക്ഷെ വിശ്രമവേളകളില്‍ ഈ കഴുതകള്‍ ചിന്തിക്കുമായിരിക്കും. ഇവനെ നമുക്ക് ഒരു പാഠം പഠിപ്പിക്കണം. എവിടന്നു നടക്കാന്‍.. കഴുതയ്ക്ക് പറഞ്ഞിരിക്കുന്ന പണി വിഴുപ്പു ചുമട് തന്നെ. പിന്നെ എജമാണനെ മാറ്റാം എന്ന് കരുതിയാല്‍ തന്നെ പുതുതായി വരുന്നവനും അതെ കണക്കു തന്നെ. ഒടുവില്‍ കഴുത  അങ്ങ് തീരുമാനിക്കും. എവന്മാര്‍ എന്തെങ്കിലും ആകട്ടെ നമുക്ക് നമ്മുടെ കാര്യം നോക്കാം. അല്ല പിന്നെ.

എന്തിനാണ് ഇങ്ങനെ പറയുന്നത് എന്ന് നിങ്ങള്‍ ചോതിക്കാത്തത് കൊണ്ടാണ് ഞാന്‍ അധിക പ്രസംഗം പറഞ്ഞത്. കാര്യം നിസ്സാരമാണ് എന്നാല്‍  പ്രശ്നം അതീവ ഗുരുതരവുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന  ചില മാധ്യമ വാര്‍ത്തകളുടെ ചില തലക്കെട്ടുകള്‍ ഞാന്‍ പറഞ്ഞാല്‍ ഒരു പക്ഷെ കാര്യം നിങ്ങള്ക്ക് മനസിലാകും 

  • വ്യോമയാനരംഗത്ത് വിദേശനിക്ഷേപത്തിന് അനുമതി
  • നാല് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കും
  • ചില്ലറ വില്‍പ്പനരംഗത്ത് 51 ശതമാനം വിദേശനിക്ഷേപം
  • കൃഷി ഭൂമി വ്യവസയികള്‍ക്കായി പതിച്ചു നല്‍കും
ഇത്  ഒക്കെ വായിച്ചപ്പോള്‍ എനിക്ക് തോന്നിയ വികാരം നമ്മുടെ ഭരണകൂടം ആര്‍ക്കു വേണ്ടി ആണ് ഭരണം നടത്തുന്നത്? അര്‍ദ്ധ പട്ടിണിക്കാരായ കോടിക്കണക്കിനു ഇന്ത്യക്കര്‍ക്കുവേണ്ടിയോ അതോ നമ്മുടെ സമ്പത്ത് കൊള്ള യടിക്കാന്നായി വരുന്ന വിദേശിവ്യവസായികള്‍ക്ക്  വേണ്ടിയോ? ഇന്ത്യയില്‍ വരുന്ന എല്ലാ വ്യവസായിയും  ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് നാം ഇന്ത്യക്കാരെ എല്ലാം സമ്പന്നരക്കി  കളയാം എന്നാ വിശ്വാസത്തിലാണ് എന്ന് ആരെങ്ങിലും ധരിച്ചു വശായിട്ടുണ്ടെങ്കില്‍ നിങ്ങള്ക്ക് തെറ്റി. അന്നും ഇന്നും എന്നും ബിസിനസ്‌ എന്നാല്‍ ലാഭം ഉണ്ടാക്കുന്ന പ്രവൃത്തി എന്നാണു അര്‍ഥം. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ബ്രിടീഷുകാര്‍ ഇന്ത്യയില്‍ വന്നതും ഇതിനു തന്നെ ആയിരുന്നു . ഇപ്പോള്‍ കടന്നുവരുന്ന വിദേശ കുത്തകകളും  അന്നത്തെ ബ്രിടീഷുകരും തമ്മില്‍ കാര്യമായ വ്യത്യാസം ഉണ്ടെന്നു തോന്നുന്നില്ല. ഇരുവരുടെയും ഉദ്ദേശ്യം കച്ചവടം ചെയ്തു ലാഭം ഉണ്ടാക്കി സ്വന്തം രാജ്യത്തിന്‌ ഗുണകരമാകുക. അതുവഴി ലോകരാജ്യങ്ങളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരുക.  പിന്നെ ഒരു കാര്യം ശരിയാണ് . നമ്മുടെ രാജ്യത്തിന്‍റെ നിയമങ്ങള്‍ക്കു വിധേയമായി കച്ചവടം നടത്തുമ്പോള്‍ ഒരു പങ്കു നമുക്കും കിട്ടും . പക്ഷെ നമ്മുടെ രാജ്യത്തെ നിരക്ഷരരും, അര്‍ദ്ധ പട്ടിണിക്കാരുമായ സാധാരണ ജനങള്‍ക്ക് എന്ത് പ്രയോജനം ഉണ്ടാകും എന്നത് കാത്തിരുന്നു  കാണേണ്ടതാണ്. നമ്മുടെ പാരമ്പര്യ കൃഷിനിലങ്ങള്‍, നമ്മുടെ ജീവസ്സുറ്റ കാടുകള്‍എന്നിവ വെട്ടി നിരത്തുമ്പോള്‍ നാം ഒരു കാര്യം മറക്കുന്നു പണം മാത്രം കൈമുതലായി  ഉണ്ടെങ്കില്‍ നമുക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ ആകില്ല എന്നാ മഹാസത്യം . അന്തരീക്ഷ ഊഷ്മാവ് ഒരു പരിധി വിട്ടു കൂടിയാല്‍, ഭൂമി ഒന്ന് കുലുങ്ങിയാല്‍, ഒരു സുനമിതിരമാല നമ്മുടെ തീരങ്ങളില്‍ ആഞ്ഞു അടിച്ചാല്‍, മഴ ഇല്ലാതായാല്‍ അല്ലെങ്ങില്‍ കൂടുതല്‍ മഴപെയ്താല്‍  തീരാവുന്നത്തെ ഉള്ളു നമ്മുടെ ഈ കേവല മനുഷ്യ ജന്മം. നമ്മുടെ നാട് നശിച്ചാല്‍ പകരം നമുക്കൊരു നാടുണ്ടോ? . ലോകത്തെ എണ്ണ റിസര്‍വുകളില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്ക എന്തിനാണ് ഗള്‍ഫില്‍ നിന്ന്  എണ്ണ  വാങ്ങി തങ്ങളുടെ പക്കലുള്ളവ സംരക്ഷിക്കുന്നത്? സ്വന്തം രാജ്യത്തു നിര്മിക്കാതെ മൂന്നാംകിട രാജ്യങ്ങളില്‍ ഉല്‍പ്പാദനം നടത്തി തങ്ങളുടെ ആവശ്യം നിറവേറ്റുന്നത്‌ ? കാരണം ഒന്നേ ഉള്ളു നമ്മുടെ സമ്പത്തു കളില്‍  ഏറ്റവും പ്രധാനം ഭൂപ്രകൃതി  ആണ് എന്ന തിരിച്ചറിവ് ഉള്ളതിനാലാണ്. അതിജീവനത്തിനുള്ള കാലാവസ്ഥ  ഉണ്ടെങ്കില്‍ മാത്രമേ മനുഷ്യന് ഭൂമിയില്‍  നിലനില്‍പ്പുള്ളൂ. ഈ  തിരിച്ചറിവ് നമ്മുടെ ഭരണാധികാരികള്‍ക്ക് ഉണ്ടാകാത്തതാണ് ( അല്ലങ്കില്‍ അറിഞ്ഞതായി നടിക്കതതാണ്)നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും  കാരണം. 

നമ്മുടെ ഭരണാധികാരികള്‍ പറയുന്നു പരിസ്ഥിതി ക്ക് കോട്ടം വരുന്ന ഒരു വികസനവും നമുക്ക് വേണ്ട എന്ന്. കേരളത്തില്‍ കൃഷി ഇല്ലങ്കില്‍ ബീഹാറില്‍ നിന്ന് അരി വാങ്ങാമല്ലോ എന്ന് ഒരു മഹാ മനസ്കന്‍ ( ടിയാന്‍ ആസുത്രണം നടത്തി ഇന്ത്യ അങ്ങ് സ്വര്‍ഗമാക്കിമാറ്റത്തെ നോക്കിയാല്‍ നമുക്ക് നന്ന്.) ഈ അടുത്ത കാലത്ത് ഇടുക്കിയില്‍ വെള്ളം കുറഞ്ഞപ്പോള്‍ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. കേരളത്തിന്‌ ഇതില്‍ കൂടുതല്‍ വൈദ്യുതി നല്‍കാന്‍ ആകില്ല എന്നാണ്. അപ്പോള്‍ ഫെഡരല്‍ സംവിധാനത്തില്‍ പോലും ഒരുപാട് പരിമിതികള്‍ ഉണ്ട്  . നമ്മുടെ നാട്ടില്‍ നെല്‍ കൃഷി ഉണ്ടെങ്കില്‍ നമുക്ക് അരികിട്ടും  , നമ്മുടെ നാട്ടില്‍ നല്ല മഴ ലഭിച്ചാല്‍ നമുക്ക് വൈദ്യുതി ലഭിക്കും അതുവഴി എന്തിനും ഏതിനും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ നമുക്ക് കഴിയണം. അല്ലെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ ഇരുട്ടില്‍ തപ്പേണ്ട ഗതികെടിലാകും. നമ്മുടെ വയലുകളും, കാടുകളും മറ്റുള്ളവര്‍ക്ക് തീറെഴുതി കൊടുക്കുമ്പോള്‍ ഒരു നിമിഷംനമ്മുടെ  ഭാവി എന്താകും എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.സര്‍വസ്വവും അന്യരുടെ മുന്നില്‍  അടിയറവു വയ്ക്കുന്ന വികസനമല്ല നമുക്ക് വേണ്ടത് പകരം നാടിനും നാട്ടുകാര്‍ക്കും ഗുണകരമാകുന്ന ഹരിത വികസനം ആകണം നമ്മള്‍ മാതൃക ആക്കേണ്ടത്.  ഇക്കണോമിക് സിദ്ധാന്തങ്ങള്‍ കൊണ്ട് രൂപയുടെ മൂല്യം വര്‍ധിപ്പിക്കാം പിന്നെ  രാജ്യത്തിന്‍റെ GDP മെച്ചപ്പെടുതാനും കഴിഞ്ഞേക്കാം  പക്ഷെ  കാലാവസ്ഥ വ്യത്യാസപ്പെടുത്താന്‍ കഴിയില്ല, നഷ്ടപ്പെട്ട കാടുകളെ വിലക്ക് വാങ്ങാന്‍ കഴിയില്ല, പരിസ്ഥിതി മലിനമായ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ കഴിയില്ല കേവലം വ്യവസായ വളര്‍ച്ചയുടെ ഉപോല്‍പ്പന്നമായ കാന്‍സറിനു പോലും മരുന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല എന്നാ പച്ച പരമാര്‍ത്ഥം നമ്മുടെ ജന നായകര്‍ കണ്ടില്ലെന്നു നടിക്കരുത്.   ഈ മാറിയ വേളയില്‍ നമ്മുടെ നിലനില്പ്പിനാവശ്യം  പാരിസ്ഥിതിക ധന തത്വ ശാസ്ത്രമാണ്  .

നമ്മുടെ രാജ്യം ഇപ്പോള്‍ എങ്ങോട്ടാണ് നീങ്ങുന്നത്‌ എന്നത് ? ഇത് നാം ഓരോരുത്തരുടെയും മുന്നിലുള്ള ചോദ്യമാണ് . അതിനു ഉത്തരം നല്‍കേണ്ട ചുമതല നമുക്ക് മാത്രമാണ് . അതിനു കഴിയാതെ പോയാല്‍ നമുക്ക് ദൈവം  നമുക്ക് തന്ന ഈ ഭൂമിയും സുന്ദരമായ മനുഷ്യ  ജന്മവും  വൃഥാവിലാകും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ