മനുഷ്യ ജന്മത്തിന്റെ വ്യർഥത നാം മനസിലാക്കുന്നത് മരണത്തെ മുന്നിൽ കാണുമ്പോൾ മാത്രമാണ്. കേവലം നിസ്സാരനായ മനുഷ്യൻ നിലകൊള്ളുന്നത് കേവലം അര ലിറ്റർ വായു നിരന്തരം ഉള്ളിലേക്ക് കടന്നു പോകുന്നത് കൊണ്ടാണ്. ഇത് നിലച്ചാൽ നാമെല്ലാം വിലയില്ലാത്ത വെറും മംസ പിണ്ഡം മാത്രം. ഓരോ മനുഷ്യനും ദൈവത്തിന്റെ അവതാരമാണ്. ജന്മം മുതൽ കര്തവ്യ നിരതമായ ജീവിതം നയിച്ച് ഒടുവിൽ ഈ പ്രകൃതിയിൽ ലയിച്ചു ചേരുന്ന ഒരു ഭൌതിക പ്രതിഭാസം. എന്നാൽ ഈ ശുഷ് ക്കിച്ച ജീവിതനിടയിൽ നമ്മെ പലപ്പോഴും നയിക്കുന്നത് സ്വം എന്ന ഭാവമാണ്. ഇത് തന്നെയാണ് നമ്മിലെ മാനുഷികതയെ ഇല്ലാതാക്കുന്നതും. ബല്യ കൗമാര യവ്വനങ്ങളിൽ നാം മറക്കുന്നതെന്തും നമ്മെ ഒര്മിപ്പിക്കുന്ന കാലമാണ് വാർദ്ധക്യം. ഒരു പശ്ചാതാപതിനായി ഒരു പക്ഷെ നമുക്കൊരു വാർദ്ധക്യം ദൈവം ബാക്കി വച്ചെന്നു വരില്ല. അതുകൊണ്ട് തന്നെ നമ്മുടെ ജീവിതത്തിലെ ഓരോ ദിനങ്ങളും സ്വയനിരൂപണ വിധേയമാക്കേണ്ടതുണ്ട്. നാം ആരും സമ്പൂർണരല്ല എന്നിരിക്കെ നമ്മുടെ പ്രവൃത്തികൾക്കുള്ള ഫലം കാലം നമുക്കായി ബാക്കിവേക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. അത് നമ്മളോ നമ്മുടെ വരും തലമുറ കളോ അനുഭവിച്ചു തീർതേ മതിയാക്കൂ .ഒരുപാടുകാലം ജീവിക്കുന്നതിലല്ല എത്രകാലം നന്നായി ജീവിച്ചു എന്നതാണ് മാനവ ജന്മത്തെ അർത്ഥവത്താ ക്കുന്നത് . ഒരു പക്ഷെ മഹത്തരമായ ജന്മം നയിക്കുന്ന മനുഷ്യർ തന്നെ അല്ലേ യഥാർഥ ദൈവങ്ങൾ? .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ