ഡൽഹിയിൽ നടന്ന ബലാത്സംഗ കേസിനു ഇപ്പോൾ മൂന്നു വയസായിരിക്കുന്നു. ഇനിയും പ്രതികളുടെ ശിക്ഷ നടപ്പിലാക്കിയിട്ടില്ല . ഈ സംഭവത്തിന് ശേഷം അനേകം അതിക്രമങ്ങൾ ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ അത് തുടർന്നുകൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടിൽ എന്തുകൊണ്ടാണ് സ്ത്രീകള്ക്കും കുട്ടികൾക്കു എതിരെ നടക്കുന്ന ഈ അതിക്രമങ്ങളെ ചെറുക്കാൻ കഴിയാതെ പോകുന്നത്. ഇത്തരം കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ സമയ ബന്ധിതമായി നടപ്പിൽ വരുത്തുകയല്ലേ യഥാർത്ഥത്തിൽ വേണ്ടത്. ഇവിടെയാണ് ജനാധിപത്യത്തിൽ നമ്മുടെ നിയമ വ്യവസ്ഥയുടെ പരാധീനത നാം തിരിച്ചറിയേണ്ടത്. ജനാധിപത്യം എന്നത് എന്തിനുമുള്ള ലൈസൻസ് ആണ് എന്ന നമ്മുടെ ധാരണയാണ് പ്രധാന പരാജയ കാരണം. ഉദാഹരണത്തിന് അറേബ്യൻ രാജ്യങ്ങളിൽ ഇന്റർനെറ്റ് പോണ്‍ സൈറ്റുകൾ പൂർണമായും നിരോധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നും ഇവിടെ വരുന്നവർ ഈ നിയമ വ്യവസ്ഥയോട് താദാത്മ്യം പ്രാപിച്ചു ജീവിക്കുന്നവരാണ്. എന്നാൽ ഇന്ത്യയിൽ ഏതാനും ഇന്റർനെറ്റ് സൈറ്റുകൾ നിരോധിച്ചപ്പോൾ ഉണ്ടായ കോലാഹലം നമുക്കറിയാം. അവിടെ മനുഷ്യാവകാശവും വ്യക്തി സ്വാതന്ത്ര്യവും പ്രധാന ചർച്ചാ വിഷയമായി. മൊബൈൽ ഇന്റർനെറ്റ് സർവീസായ 3G യും 4G യും ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യ വികസിക്കും എന്ന് പറയുന്ന ന്നമ്മുടെ മൊബൈൽ സേവന ദാദാക്കൾ ലക്‌ഷ്യം വക്കുന്നത് നമ്മുടെ യുവ തലമുറയെത്തന്നെയാണ്. ഇത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇന്ത്യയില പോണ്‍ സൈറ്റുകളുടെ നിരോധനത്തിന് അവർ എതിര് നില്ക്കുന്നതും. നമ്മുടെ യുവാക്കളിൽ ചിലരെങ്കിലും ഇത്തരം സൈറ്റുകളുടെ നിത്യ സന്ദർശകരാണ് എന്ന് സമീപകാലങ്ങളിൽ ഉണ്ടായ കേസുകൾ വ്യക്തമാക്കുന്നു. ഇന്റർനെറ്റ് ഈ കാലഖട്ടത്തിന്റെ ഏറ്റവും വലിയ നേട്ടമാണ് എന്നതിൽ ആർക്കും സംശയമില്ല പക്ഷെ അതിന്റെ വളര്ച്ചക്കൊപ്പം ഇത് അത് ദുർവിനിയോഗം ചെയ്യപ്പെടാതിരിക്കാനുള്ള മുൻകരുതലും നാം കൈക്കൊള്ളേണ്ടതായിട്ടുണ്ട്. നിർഭാഗ്യവശാൽ നമ്മുടെ അധികാരിവർഗത്തിന് അത് കഴിയാതെ പോകുന്നു എന്നതാണ് യഥാർത്ഥ്യം. അതിനു അവരെ മാത്രം നമുക്ക് കുറ്റപ്പെടുത്താനും ആകില്ല. കൊട്ടിഖോഷിക്കപ്പെടുന്ന നമ്മുടെ ജനാധിപത്യത്തിന്റെ ഒരു പരാധീനതയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. കുറ്റകൃത്യം നടത്തിയതിനു ശേഷം മാതൃകാപരമായി ശിക്ഷിക്കുന്നതോടൊപ്പം പ്രധാനമാണ് കുറ്റകൃത്യങ്ങൾ തടയാനുള്ള മുൻകരുതലുകളും. നിർഭാഗ്യവശാൽ രണ്ടാമതെത് നാം സൌകര്യപൂർവം മറക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ