വ്യാഴാഴ്‌ച, ഡിസംബർ 8

നേഴ്സ്മാരുടെ സമരം ന്യായമോ?

കേരളം മുല്ലപെരിയാര്‍ വിഷയത്തില്‍ മുഴുകിയിരിക്കുന്ന സമയത്ത് കാണാതെ പോയ അഥവാ കണ്ടില്ലെന്നു നടിച്ച ഒരു സംഭവമാണ് ഇന്നത്തെ എന്‍റെ ബ്ലോഗിന്‍റെ വിഷയം. കേരളത്തില്‍ അസംഘടിത മേഘലയില്‍ ഒട്ടനവധി ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട് .തങ്ങളുടെ അവകാശങ്ങള്‍ക്കായി സംഘടിക്കാന്‍ ഇവര്‍ ഓരോരുത്തരായി  മുന്നോട്ടുവരുന്നതായി നമുക്ക് കാണാം. അതില്‍ പെടുന്ന  ഒരു വിഭാഗമാണ് സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേര്‍സുമാര്‍ . അസംഘടിതരായ ഇവരെ ഒരുമിപ്പിക്കാനായി ഒരു സംഘടന ഉണ്ടാകുകയും. ചില പ്രമുഖ ആശുപത്രികളില്‍ ഇവര്‍ സമര മുഖത്തിലേക്ക് തിരിയുകയും ചെയ്തു. രാപകലില്ലാതെ അദ്ധ്വാനിക്കുന്ന ഇവരെ കണ്ടില്ലെന്നു നടിക്കാന്‍ നമ്മുടെ സമൂഹത്തിനു കഴിയില്ലെന്നതുകൊണ്ട് തന്നെ, ഇവിടങ്ങളില്‍ നടന്ന സമരം  കുറച്ചുഎങ്കിലും ജനശ്രദ്ധ പിടിച്ചു പറ്റാനായി. മറ്റേതു സ്വകാര്യ മാനെജമെന്റും   ചെയ്യുന്നതുപോലെ. ഈ സമരത്തെ അടിച്ചമര്‍ത്താന്‍ ഗുണ്ടായിസം പ്രയോഗിക്കാന്‍ ഒരു ശ്രമവും നടന്നു.രാഷ്ട്രീയ തലത്തിലും  സര്‍കാര്‍ തങ്ങളിലും  ഉണ്ടായ  ഇടപെടലുകള്‍ ആശാവഹമായ ചില  തീരുമാനങ്ങളിലേക്ക് എത്തിച്ചേരുവാന്‍ സഹായിച്ചു  എന്നാണ് നമുക്ക് അറിയുവാന്‍ കഴിയുന്നത്‌. ഏതായാലും അധികം  സംഖര്‍ഷങ്ങളികേക്ക്  നയിക്കാതെ പ്രശങ്ങള്‍ക്ക് ഒരു പരിധി വരെ തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നത് ആശ്വസത്തിനു വക  നല്‍കുന്നു. ഇത് കേവലം നേഴ്സ് മാരുടെ പ്രശനം മാത്രമല്ല സ്വകാര്യ ആരോഗ്യ മേഖലയില്‍  പണിയെടുക്കുന്ന ഒട്ടനവധി തൊഴിലാളികളുടെയും പ്രശനം ആണ്.നേഴ്സ് മാര്‍ക്കു വേണ്ടി അവരുടെ സംഘടന രംഗത്ത് വന്നതുകൊണ്ട് അവര്‍ സമര മുഖത്തേക്ക് തിരിഞ്ഞു എന്ന് മാത്രം . മറ്റു ജീവനക്കാര്‍ക്ക് സംഘടിക്കാന്‍  സംഘടന ഇല്ലാത്തതുകൊണ്ട് അവര്‍ ഇപ്പോള്‍ പ്രത്യക്ഷ സമരത്തിലേക്ക്  കടന്നിട്ടില്ല.  സ്വകാര്യ ആശുപത്രികള്‍ കോടിക്കണക്കിനു ലാഭം വരിക്കൂട്ടുമ്പോള്‍ അവരുടെ ഉയര്‍ച്ചക്ക് വേണ്ടി രാപകലില്ലാതെ അദ്ധ്വാനിക്കുന്ന  ആശുപത്രി ജീവനക്കാരെ ആയിരവും രണ്ടായിരവും നല്‍കി ഭീഷണിപ്പെടുത്തി അടക്കി നിര്‍ത്തുന്ന സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്. പ്രാകൃതമായ ഈ മാനേ ജുമെന്ടു രീതി ഇവര്‍ മാറ്റേണ്ട  കാലം അതിക്രമിചിരിക്കുന്നു . ഒരു ആശുപത്രിയുടെ  വളര്‍ച്ചക്കും ജനശ്രദ്ധക്കും ഏറ്റവും പ്രധാനം അവരുടെ നഴ്സിംഗ് സംവിധാനമാണ്. രാപകലില്ലാതെ രോഗികളുടെ വേദനക്ക് ശാന്തി പകരാന്‍ പരിശ്രമിക്കുന്ന ഈ വിഭാഗത്തെ സമരത്തിന്‍റെ മാര്‍ഗത്തിലേക്ക് തള്ളിവിട്ടതിന് അതതു സ്ഥാപനങ്ങളും ഒപ്പം തന്നെ  നമ്മുടെ സര്കരും ഉത്തരവാദിയാണ്‌. സര്‍കാര്‍ ആശുപത്രിയിലെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് സമാനമായി  സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ നമ്മുടെ ഭരണ കര്‍ത്താക്കള്‍ക്കു കഴിയില്ല എന്നാ സത്യം മനസിലാക്കികൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഗവേര്‍ന്മെന്റിന്റെ  ചില ഇടപെടലുകള്‍ കേരളസമൂഹം  പ്രതീക്ഷിക്കുന്നുണ്ട്. ആശുപത്രികളുടെ വരുമാനതിനും പദവിക്കും അനുസരിച്ച്, തങ്ങളുടെ ജീവനക്കാര്‍ക്ക് തക്കതായ പ്രതിഫലം നല്‍കുന്നുണ്ടെന്ന് നമ്മുടെ തൊഴില്‍ വകുപ്പ് ഉറപ്പുവരുത്തണം. മിനിമം വെജസും മറ്റു ആനുകൂല്യങ്ങളും മറ്റാരെക്കാളും അര്‍ഹതയുള്ള ഒരു വിഭാഗമാണ് നമ്മുടെ നഴ്സിംഗ് സമൂഹം. കാരണം മറ്റൊന്നല്ല അവരുടെ സാന്ത്വനമാണ് നമ്മിലെ രോഗികളിലെ ആത്മവിശ്വാസം. കേരളത്തില്‍ നഴ്സിംഗ് പഠിച്ചിറങ്ങുന്ന ആയിരങ്ങള്‍ക്ക് ജോലി നല്കാന്‍ നമ്മുടെ സര്കാരുകള്‍ക്ക് കഴിയില്ല എന്നിരിക്കെ, സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന്‌  ആശുപത്രി ജീവനക്കാര്‍ക്ക് മാന്യമായ പ്രതിഫലം ഉറപ്പു വരുത്താന്‍ നമ്മുടെ സര്കാരുകള്‍ക്ക് കഴിയണം. ഇതിനായി ഇന്ന് കേരളത്തില്‍ നിലവിലുള്ള  നിയമങ്ങള്‍ തന്നെ ധാരാളം മതി. എത്രയും വേഗത്തില്‍ ഇതിനുള്ള പരിശ്രമങ്ങള്‍ ഉണ്ടയില്ലെങ്ങില്‍ ഇനിയും ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ട് . അത് മാരകമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടി നമ്മുടെ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്ക്  വളരെ അധികം ബുദ്ധിമുട്ട് ഉളവാക്കും. തങ്ങളുടെ അവകാശങ്ങളെ കുറിച്ച് സ്വയം ബോധ്യപ്പെട്ട് അവകാശങ്ങള്‍ക്കായി സമര രംഗത്തേക്ക് കടന്നു വരുന്ന നേഴ്സ് മാര്‍ക്ക് ഗുണ്ടയിസത്തില്‍ നിന്ന്  സംരക്ഷണം നല്‍കേണ്ടത് നമ്മുടെ സമൂഹത്തിന്‍റെതന്നെ ബാധ്യത ആണ്.ഒപ്പം തന്നെ രോഗത്തിന് അടിമപ്പെട്ട്‌ ആശുപത്രി കളില്‍ കഴിയുന്ന നമ്മുടെ പാവം രോഗികളെ നിരാലംബരക്കിഒരു സുപ്രഭാതത്തില്‍ സമരമുഖത്തേക്ക്‌ തിരിയരുത്‌ എന്നോരപെക്ഷയും ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ വക്കുന്നു. 

നമ്മുടെ ആരോഗ്യ രംഗത്ത് പണിയെടുക്കുന്ന ലക്ഷക്കണക്കിന്‌ ജീവനക്കാരുടെ  മാനസിക സംതൃപ്തിയാണ് പകര്‍ച്ച വ്യധികളാല്‍  കഷ്ടപ്പെടുന്ന നമ്മുടെ കേരള സമൂഹത്തിനു കൂടുതല്‍ ഗുണകരമാകുക എന്നാ യാഥാര്‍ത്ഥ്യം നമ്മുടെ ഭരണ കര്‍ത്താക്കള്‍ തിരിച്ചറിയും എന്ന്  നമുക്ക് പ്രത്യാശിക്കാം. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ