ശനിയാഴ്‌ച, ഡിസംബർ 24

ചീഞ്ഞു നാറുന്ന നമ്മുടെ മഹാ നഗരങ്ങള്‍

നഗരവല്കരണം കേരളത്തില്‍ സൃഷ്ടിക്കുന്ന അഥവാ സൃഷ്ടിക്കാന്‍ പോകുന്ന വലിയ വിപത്ത് എന്തെന്ന് ചോദിച്ചാല്‍ നമുക്ക് കണ്ണടച്ച് പറയാവുന്ന ഒരു ഉത്തരമേ ഉള്ളു. അത് മറ്റൊന്നുമല്ല നമുക്ക് ചുറ്റും കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളാണ്. ഓരോ ദിവസവും നാം പ്ലാസ്റ്റിക്‌ സഞ്ചികളിലാക്കി നിരത്തിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ നാം അറിയാതെ തന്നെ വന്‍ വിപത്തുകളെ വിളിച്ചു വരുത്തുകയാണ്. വിവിധങ്ങളായ മാലിന്യങ്ങള്‍ നഗരപ്രാന്തങ്ങളില്‍ കുമിഞ്ഞു കൂടുന്ന കാഴ്ച ഇന്ന് കേരളീയന് അത്ര പുതുതല്ല . മാലിന്യ നിര്‍മാര്‍ജനത്തിനായി സര്‍കാര്‍ തന്നെ മുന്‍ കയ്യെടുത്ത് പല പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്.എന്നാല്‍ ഇത്തരം പദ്ധതികളുടെ വിജയം വിചാരിക്കുന്ന തരത്തില്‍ അത്ര എളുപ്പമല്ല. ജനങളുടെ പൂര്‍ണ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ ഇത് നടപ്പില്‍ വരുത്താനാകൂ. കഴിഞ്ഞ വര്ഷം കൊച്ചി നഗരം  ഏറ്റവും വലിയ മാലിന്യ കൂമ്പാരം ആയെങ്കില്‍   ഇന്ന് അത് തിരുവനന്തപുരം ഏറ്റെടുത്തിരിക്കുന്നു. ചീഞ്ഞു നാറുന്ന നിരത്തിലൂടെ ജനങ്ങള്‍ സ്വൈര്യ വിഹാരം നടത്തുന്നതു  അതീവ ദയനീയമായ കാഴ്ചയാണ്. ആരാണ് ഇതിനു ഉത്തരവാദി? എവിടെ നിന്നാണ് ഈ മാലിന്യങ്ങള്‍ വരുന്നത്? ഈ മാലിന്യങ്ങളെ നമുക്ക് എങ്ങനെ സംസ്കരണം നടത്താം? . ഇത്തരം ചോദ്യങ്ങള്‍ ഒട്ടനേകം പേര്‍ ഇതിനോടകം ചോദിച്ചു കഴിഞ്ഞിട്ടുണ്ട്. നമ്മുടെ രാഷ്ട്രീയ നേതാക്കളും ശാസ്ത്ര കുതുകികളും ഒരുപാടു ഉത്തരങ്ങള്‍ നല്‍കിയിട്ടുമുണ്ട് . പക്ഷെ അതുകൊണ്ട് എന്ത് കാര്യം. പ്രശ്നങ്ങള്‍ ഇപ്പോഴും ഒരു പരിഹാരമില്ലാതെ തുടരുന്നു. മാലിന്യ നിര്‍മാര്‍ജനത്തിന് ശത്ര സാങ്കേതിക വിദ്യകള്‍ ഒട്ടനവധിയുണ്ട്‌. .പക്ഷെ ഇത്തരം സാങ്കേതിക വിദ്യകളുടെ വിജയത്തിന് ഏറ്റവും പ്രധാനം ഏതു തരം മാലിന്യമാണ്   നാം സംസ്കരിക്കേണ്ടത് എന്നതാണ്. നാം നേരിടുന്ന കാതലായ പ്രശനവും ഇത് തന്നെയാണ് . നമ്മുടെ നിരത്തുകളില്‍ അനുദിനം വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ കൂടകളില്‍  ഏതാണ്ട് എല്ലാതരത്തിലുള്ള മാലിന്യങ്ങളും ഉണ്ടാകും , അതില്‍ മാരകമായ രാസവസ്തുക്കള്‍ മുതല്‍ ആശുപത്രികളിലെ രോഗാണു നിബിഡമായ പഞ്ഞികെട്ടുകളും മുറിച്ചു മാറ്റപ്പെട്ട അവയവങ്ങളും പെടും. ഇത് നിര്‍മാര്‍ജനം ചെയ്യാന്‍ ഉപയോഗിക്കുന്ന  പ്ലാസ്ടികുകളാണ് ഏറ്റവും കൂടുതല്‍.

 ഇത്തരം വിവിധങ്ങളായ മാലിന്യങ്ങളെ ഒരേ സമയം അന്തരീക്ഷ മലിനീകരനമില്ലാതെ നശിപ്പിക്കുവാന്‍  ഒരിക്കലും സാധ്യമല്ല എന്ന സത്യം നാം   ആദ്യം തന്നെ മനസിലാക്കണം. കേരളത്തില്‍ ഇന്ന് സ്ഥാപിച്ചിട്ടുള്ള  ഇന്സിനരട്ടരുകള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന് കാരണം ഇത്തരത്തില്‍ തരം തിരിക്കാത്ത മാലിന്യങ്ങള്‍ ഒന്നിച്ചു കത്തിക്കുന്നതുകൊണ്ടാണ് . അതുകൊണ്ട് തന്നെ ആദ്യ ശ്രമങ്ങള്‍  ആരംഭിക്കേണ്ടത് മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് തന്നെ ആണ് . ഇവിടെ വച്ച് തന്നെ മാലിന്യങ്ങളെ വേര്‍തിരിക്കാന്‍ വളരെ എളുപ്പമായതിനാല്‍  അവയുടെ സംസ്കരണവും അത്രതന്നെ  എളുപ്പമായിരിക്കും. ഭക്ഷണത്തിന് മുന്‍പ് കൈ കഴുകാന്‍ മക്കളെ  പഠിപ്പിക്കുന്ന നമ്മള്‍ ആദ്യം നല്‍കേണ്ട അറിവ്   മാലിന്യങ്ങള്‍ വേര്‍തിരിച്ചു നിര്‍മാര്‍ജനം ചെയ്യുന്നത് എങ്ങനെ എന്നതാണ് . സ്വയം വിഘടിക്കുന്ന മാലിന്യങ്ങള്‍ നമുക്ക് ജൈവ വളമായും ബയോ ഗ്യാസ് ഉത്പാദനത്തിനും ഉപയുക്തമാക്കം . പ്ലസ്ടിക്കുകളെ തരാം തിരിച്ചു  പുനര്‍ ഉല്‍പാദനതിനായോ അല്ലെങ്ങില്‍ ഉയര്‍ന്ന താപം ഉപയോഗിച്ച് വിഘടിപ്പിച്ചോ രസ മാറ്റം വരുത്താവുന്നതാണ്. പ്ലസികുകളില്‍ നിന്ന് പെട്രോള്‍ വരെ നിര്‍മിക്കാം  എന്ന് ശാസ്ത്രം  തെളിയിച്ചിട്ടുണ്ട്.  ഒട്ടനവധി  സാങ്കേതിക  വിദ്യകള്‍ ഇത്തരം പ്രവര്തങ്ങള്‍ക്കായി  ഇന്ന് ലഭ്യവുമാണ്. പക്ഷെ മാലിന്യങ്ങളെ സമഗ്രമായി വേര്‍തിരിച്ചതിനു ശേഷം മാത്രമേ ഇത്തരം പരിവര്‍ത്തനത്തിന് ഉപയോഗിക്കാന്‍  പാടുള്ളൂ  എന്നതാണ്   . അങ്ങിനെ അല്ലാതെ ഉപയോഗിക്കുന്നതിന്‍റെ പരിണത  ഫലമാണ്‌ നമ്മുടെ നിര്‍ജീവമായ പല ഇന്സിനരെട്ടരുകളും തകരാറിലായ നമ്മുടെ  മാലിന്യ നിര്‍മാര്‍ജന പദ്ധതികളും. 

മാലിന്യ നിര്‍മാര്‍ജനത്തിന് ജനപങ്കളിത്വം ഏറ്റവും പ്രധാനമാണ്. നമ്മുടെ ദിനം ദിന പ്രവൃത്തികളില്‍ ഏറ്റവും പ്രധാനമായ ഒരു പ്രവൃത്തിയായി ഇതിനെ കാണാന്‍  നാം പഠിക്കണം. ഇത് നമുക്ക് വേണ്ടി മാത്രമല്ല. നമ്മുടെ വരാന്‍ പോകുന്ന തലമുറ മാരക  രോഗങ്ങള്‍ക്ക് അടിപ്പെടാതെ ആരോഗ്യമുള്ളവരായി വളരാന്‍ ഇത് അനിവാര്യമാണ് എന്നാ ഉത്തമ ബോധ്യം നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു . ഒരു പക്ഷെ നാം നേരിടാന്‍ പോകുന്ന ഈ നൂറ്റാണ്ടിലെ  ഏറ്റവും വലിയ വെല്ലുവിളിയാകും മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍. .... ...അതുകൊണ്ടുതന്നെ  ഇതിനെ നേരിടാന്‍ ഒരു സമഗ്ര നിര്‍മാര്‍ജന പദ്ധതിയാണ് നമുക്ക് ഇന്ന്  ആവശ്യം. അതിനു കഴിഞ്ഞില്ലെങ്കില്‍   , അടുത്ത കാലവര്‍ഷക്കാലതും     നമുക്ക് കുറെ സഹജീവികളുടെ ജീവന്‍ ബലി നല്‍കേണ്ടി വരും അതിനായി നാം കുന്നു കൂട്ടുന്ന പ്ലാസ്റ്റിക്‌ കൂനകളില്‍ പുതിയ വയറസുകള്‍ ഇതിനോടകം  ജന്മം എടുതിട്ടുണ്ടാകും എന്നകാര്യത്തില്‍ ഒരു സംശയവും വേണ്ട. 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ