ഞായറാഴ്‌ച, ജനുവരി 8

പാര്‍ട്ടി സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടത്?

കേരളത്തിലെ കമ്യുണിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് ആരോട് ചോദിച്ചാലും ആദ്യം പറയുക ഇത് സാധാരണക്കാരന്‍റെ പാര്‍ടിയാണ് എന്നാണ്. ഇത്രയും ജനകീയ അടിത്തറയുള്ള പാര്‍ട്ടി ഇന്ത്യ മഹാരാജ്യത്ത് വേറെ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് എന്‍റെ ഉത്തരം. അപ്പോള്‍ ന്യായമായും നിങ്ങള്ക്ക് ഒരു സംശയം ഉണ്ടാകാം. കോണ്‍ഗ്രസ്സും, ഭാരതീയ  ജനത പാര്‍ട്ടിയും വലിയ പാര്‍ട്ടികളല്ലേ? തീര്‍ച്ചയായും ശരിതന്നെ .കെട്ടിലും മട്ടിലും മറ്റു രണ്ടു പാര്‍ടികളും കമ്യുണിസ്റ്റ്പ്രസ്ഥാനങ്ങളുടെത്തില്‍  ന്നും തീര്‍ത്തും വിഭിന്നമാണ്.  സാധാരണക്കാരുടെയും , തൊഴിലാളികളുടെയും വിയര്‍പ്പിലും ചോരയിലും കെട്ടിപ്പടുത്ത ഒരു ജനകീയ പ്രസ്ഥാനം ആയാണ്   കമ്യുണിസ്റ്റ്   പാര്‍ട്ടിയെ സാധാരണ വിശേഷിപ്പിക്കാറ്.    ഒരു രാഷ്ട്രീയ വിദ്യാര്‍ഥിക്ക് വേണ്ടുവോളം പഠിക്കാനും മനസിലാക്കാനും ഉള്ള ഗാഡമായ ഉള്ളടക്കമുള്ള ഒരു സിലബസ് ആണ് ഈ പാര്‍ടിയില്‍ ഉള്ളത്. ഉണ്ണാനും ഉടുക്കാനും കഷ്ടപ്പെടുന്നവരുടെ പ്രതീക്ഷയാണ് ഈ പാര്‍ട്ടി. അധസ്ഥിതരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനായി ലകഷ്യമിട്ടാണ്    കേരളത്തില്‍ കമ്യുണിസ്റ്റ്പ്രസ്ഥാനം     ജന്മം കൊണ്ടത്‌തന്നെ . എന്നാല്‍ കുറെ നാളുകളായി ഏതു ലകഷ്യതിന്നു   വേണ്ടിയാണോ ഈ പ്രസ്ഥാനം ഉടലെടുത്തത് അതില്‍ നിന്ന് അകന്നു പോകുന്ന കാഴ്ച കേരളത്തിലെ യുക്തി ചിന്ത ഉള്ള  ഏവരും അംഗീകരിക്കും എന്ന് തോന്നുന്നു. കേരളത്തില്‍ ഒരു രാഷ്ട്രീയ കക്ഷിക്ക് നിലനില്‍ക്കാന്‍ ഭരണം കൂടിയേ തീരു. അപ്പോള്‍ ഏതൊരു രാഷ്ട്രീയ പാര്‍ട്ടി യെയും പോലെ   കമ്യുണിസ്റ്റ്   പാര്‍ട്ടിയും അതിനു ശ്രമിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ ആവില്ല . ഇതാണ് നാം പറയാറുള്ള പ്രായോഗിക രാഷ്ട്രീയ നിലപാട് .ഇത്തരം ഒരു നിലപാട് പാര്‍ട്ടിയുടെ    ആശയങ്ങള്‍ക്ക് നിരക്കുനതാണോ എന്നതാണ്  പ്രധാന തര്‍ക്ക വിഷയം.അത് കല ക്രമേണ  പാര്‍ട്ടി യില്‍ രണ്ടു തരം ആശയ ഗതി രൂപപ്പെടുവാന്‍   ഇടയാക്കിയിരിക്കുന്നു.  .ഒരു പക്ഷെ ഇതൊരു   പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടിനെ ചൊല്ലിയുള്ള ഒരു തര്‍ക്കം  എന്നത്നും അപ്പുറം അധികാര രാഷ്ട്രീയതിലക്കുള്ള ഒരു വ്യതിയാനം അഥവാ വലതു പക്ഷ വ്യതിയാനം ആയാണ് രാഷ്ട്രീയ നിരീക്ഷകരാല്‍ വിലയിരുത്തപ്പെടുന്നത്.  ഏതായാലും  ഇതിലെ ശരിയും തെറ്റും പാര്‍ട്ടി വേദികളില്‍   സജീവ ചര്‍ച്ചകള്‍ക്ക് സജീവ ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെടെണ്ടാതാണ്.

 പ്രശ്നം  രാഷ്ട്രീയ നിലപാടിനെ ചൊല്ലിയുള്ള തര്‍ക്കം ആകുമ്പോള്‍  ഇതില്‍ ഒരു പാര്‍ട്ടി മെമ്പര്‍ ഏതു വശത്ത് നില്‍ക്കുന്നു എന്നതാണ് ഇപ്പോഴത്തെ കാതലായ പ്രശനം. ഒരു പക്ഷെ മാധ്യമങ്ങള്‍ക്ക് ഇത്തരം തര്‍ക്കങ്ങള്‍ ഒരു ചാകര കൊയ്ത്താണ്. ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ സ്വയം  പ്രതിരോധിക്കാനുള്ള ആയുധവും.  കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഇത്തരം ചര്‍ച്ചകളെ പര്‍വതീകരിച്ചാല്‍ അതില്‍ ഒട്ടും അതിശയോക്തി വിചാരിക്കെണ്ടാതയിട്ടില്ല .   ഏതായാലും ഇപ്പോള്‍ നടക്കുന്ന  പാര്‍ട്ടി സമ്മേളനങ്ങളില്‍ ചൂടുള്ള വിഷയം ഇത്തരം  തര്‍ക്കങ്ങള്‍ തന്നെ . നേതാക്കള്‍ ചേരി തിരിഞ്ഞു മത്സരിക്കുന്നു. ഒടുക്കം ഏതു പക്ഷം വിജയിച്ചു എന്ന് വാര്‍ത്ത‍ മാധ്യമങ്ങള്‍ പുറത്തു വിടുന്നു . പിന്നെ അതിനെ പറ്റിയുള്ള നീണ്ട ചര്‍ച്ചകളും.   കമ്യുണിസ്റ്റ്   പാര്‍ട്ടി മെമ്പര്‍ ആയി പോയതിനാല്‍ ഒന്നും മിണ്ടാനാകാതെ എല്ലാം മനസ്സില്‍ ഒതുക്കുന്ന പാവം പാര്‍ട്ടി പ്രവര്‍ത്തകരെ ഇത്തരം നേതാക്കള്‍ മന്സിലക്കുന്നില്ലല്ലോ എന്നതാണ് കഷ്ടം. ഈ പാര്‍ടിയില്‍ വിശ്വസിച്ചു പോയതില്‍ ഇക്കൂട്ടര്‍ പശ്ചാത്തപിച്ചു പോയാലും തെറ്റ് പറയാന്‍ ആവില്ല." പ്രവര്‍ത്തകര്‍ ആണ്പാര്‍ട്ടി" എന്ന് ഉച്ചത്തില്‍ പറഞ്ഞിരുന്നവര്‍ അത്  മാറ്റി നേതാക്കള്‍ ആണ് പാര്‍ട്ടി എന്ന് പറയുന്ന ഘട്ടത്തിലേക്ക്  എത്തിനില്‍ക്കുന്നു .കേവലം ആശയ സമരം എന്നതിനേക്കാള്‍ ഉപരി ഇതൊരു തരത്തില്‍ വ്യക്തി കേന്ദ്രീകൃത  സമരം ആയാണ്   പാര്‍ട്ടിയില്‍ അരങ്ങേറുന്നത് .ഇക്കൂട്ടരുടെ  ശരികളും തെറ്റുകളും നഷ്ടപ്പെടുത്തുന്നത് ജനത്തിനോട്‌ അടുത്ത് നില്‍ക്കുന്ന ഒരു വലിയ   പ്രസ്ഥാനത്തിന്‍റെ അസ്ഥിത്വമാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ നാളെയുടെ പ്രതീക്ഷകളെയാണ്. കമ്യുണിസ്റ്റ്കാരന്‍റെ മനസ്സിലെ കാലം മറക്കാത്ത ചുവന്ന  സമരങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഇത്തരം ആശയ സംഘട്ടനങ്ങള്‍ക്ക്  സ്ഥാനം  ഉണ്ടാകാന്‍   ഇടയില്ല    . ഇനി വരുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ എങ്കിലും സജീവ ചര്‍ച്ചകള്‍ക്ക് വിധേയ മാക്കേണ്ടത് ഇത്തരം വിഘടന വാദ രാഷ്ട്രീയമല്ല പകരം ജന നന്മ ലകഷ്യമിട്ടുള്ള ആശയ സമരങ്ങള്‍ ആണ്    എന്ന് കാലം നമ്മുടെ പ്രിയ നേതാക്കള്‍ക്ക് മനസിലാക്കി കൊടുക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ